Connect with us

Cricket

‘ധോണിക്കും കോഹ്‌ലിക്കും രോഹിത്തിനുമുള്ള അത്രയും ആരാധകര്‍ സഞ്ജുവിനുമുണ്ട്’: പ്രശംസയുമായി ദിനേശ് കാര്‍ത്തിക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ലഭിക്കുന്ന അതേ ജനപിന്തുണയും ആരാധക സ്‌നേഹവും മലയാളി താരം സഞ്ജു സാംസണും ലഭിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്. സഞ്ജുവിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ എന്നാണ് കാര്‍ത്തിക് വിശേഷിപ്പിച്ചത്.

കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരമാണ് സഞ്ജു സാംസണ്‍. വലിയ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷകളുടെ അമിതഭാരം എപ്പോഴും സഞ്ജുവിനെ വേട്ടയാടിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. എന്നാല്‍ 50 പന്തില്‍ 12 ഫോറുകളും 4 സിക്സറുകളും സഹിതം പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു ഇന്ത്യയെ ഇയര്‍ത്തിപ്പിടിച്ചു.

ടോപ് ഓര്‍ഡറിലെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നത് ഈ പ്രശ്‌നത്തിന് പരിഹാരമായെന്ന് കാര്‍ത്തിക് പറഞ്ഞു.

‘സഞ്ജുവിന്റേത് വളരെ മികച്ചൊരു കഥയാണ്. വിരാടിനെയും രോഹിത്തിനെയും ധോണിയെയും പോലെ വലിയൊരു ഫാന്‍ ഫോളോവിങ് അവനുണ്ട്,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍; ബ്രൂക്കിന് തകര്‍പ്പന്‍ സെഞ്ച്വറി

സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം.

Published

on

പല്ലേകെലെ: ടി20 ലോകകപ്പില്‍ പാകിസ്താനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍. സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം. ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.

51 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ മി്ന്നും താരം. 10 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്.

പാകിസ്താന്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, അവസാന ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് ഉയര്‍ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍, ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ (45 പന്തില്‍ 63) മികവിലാണ് 164 റണ്‍സ് നേടിയത്. ബാബര്‍ അസമും ഫഖര്‍ സമാനും 25 റണ്‍സ് വീതം നേടി.

ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട്, ഈ വിജയത്തോടെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.

 

Continue Reading

Cricket

പിതാവിന്റെ ആരോഗ്യനില ഗുരുതരം; റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി

തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

Published

on

മുംബൈ: സിംബാബ്വെക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം റിങ്കു സിങ് ടീം വിട്ടു. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് താരം അടിയന്തരമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലിവര്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ബി.സി.സി.ഐ വ്യക്തത നല്‍കിയിട്ടില്ല.

വ്യാഴാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സിംബാബ്വെക്കെതിരെയാണ് അടുത്ത മത്സരം. റിങ്കുവിന് പകരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു നെറ്റ്‌സില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു.

Continue Reading

Cricket

ടി20 ലോകകപ്പ്: സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പതറി പാകിസ്താന്‍; ഫര്‍ഹാന് അര്‍ധസെഞ്ചുറി

സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്.

Published

on

ശ്രീലങ്ക: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിങ് തോല്‍വി. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് നേടാനായത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്.
പാകിസ്താന്‍ നിരയില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ മാത്രമാണ് നല്ല പ്രകടനം കാഴ്ചവെക്കാനായത്. 37 പന്തില്‍ നിന്ന് ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി (63 റണ്‍സ്) എടുത്തു. ക്രീസിലെത്തിയ ബാബര്‍ അസമിന് 25 റണ്‍സേ എടുത്തൂ. കൂടാതെ ജാമി ഓവര്‍ട്ടന്റെ പന്തില്‍ ബാബര്‍ പുറത്തായത് പാകിസ്താന് വലിയ നിരാസയായി.

അതേസമയം ലിയാം ഡോസന്‍ എറിഞ്ഞ 18-ാം ഓവറിലെ ഇരട്ട പ്രഹരം പാകിസ്താനെ കൂടൂതല്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. ഉസ്മാന്‍ ഖാനെയും (8), മുഹമ്മദ് നവാസിനെയും (0) പുറത്താക്കിയ ഡോസന്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. 14 ഓവറില്‍ 107-3 എന്ന മികച്ച നിലയിലായിരുന്ന പാകിസ്താന്‍, അവസാന ഓവറുകളില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഫഖര്‍ സമാന്‍ (25), ഷദാബ് ഖാന്‍ (23) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോറില്‍ മെച്ചമുണ്ടായില്ല.

 

Continue Reading

Trending