Connect with us

More

അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി

Published

on

അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി തിങ്കളാഴ്ച വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് മിഥ്യാധാരണകൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ലാറിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുടെ പ്രതികരണം. അതേസമയം, താൻ ഇറാനിയൻ നേതാക്കളുമായി സംസാരിക്കുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിന് താൻ സമ്മതിച്ചതായും താൻ അവരുമായി സംസാരിക്കുമെന്നും ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. എന്നാൽ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ ആരോടാണ് സംസാരിക്കുക എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്ന ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലെന്ന് ട്രംപ് സൂചിപ്പിച്ചു.  അവർക്ക് നേരത്തെ തന്നെ ഒരു കരാറിൽ ഏർപ്പെടാമായിരുന്നുവെന്നും എന്നാൽ അമിത ബുദ്ധി കാണിച്ച അവർ അവസരം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

india

ഖാംനഇയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധവും സംഘർഷവും; ഇന്റർനെറ്റിന്റെ വേഗത കുറച്ചു

Published

on

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധം പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലാല്‍ ചൗക്ക്, സൈദാ കടല്‍, ബഡ്ഗാം, ബന്ദിപ്പോര, അനന്ത്‌നാഗ്, പുല്‍വാമ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കശ്മീരില്‍ ഏകദേശം 15 ലക്ഷം ഷിയാ മുസ്ലിംകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ലാല് ചൗക്ക് പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടു. പ്രതിഷേധങ്ങളും കൂട്ടംചേരലുകളും തടയുന്നതിനായി ക്ലോക്ക് ടവറിലേക്ക് പ്രവേശനവും നിയന്ത്രിച്ചു. കശ്മീര്‍ താഴ്വരയിലെ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും നാളെയും അടച്ചിടാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

കശ്മീര്‍ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. അതിനിടെ, കാശ്മീര്‍ താഴ്വരയിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ നീക്കം. ഇസ്രായേല്‍-യുഎസ് സംയുക്താക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.

സ്ഥിരീകരിക്കാത്ത വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള പ്രകോപനപരമായ തലക്കെട്ടുകള്‍ ഒഴിവാക്കണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.

Continue Reading

More

‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്

Published

on

ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പിന്തുണ സ്ഥിരീകരിച്ച് ട്രംപ്. മാസങ്ങളായി നടക്കുന്ന ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആക്രമണത്തിന്റെ തുടക്കം മാത്രമാണ് നടന്നതെന്ന് ട്രംപ്. ഇറാൻ ലോകത്തെ ഭീകരരാഷ്ട്രങ്ങളിലൊന്നാണെന്നും വര്ഷങ്ങളായി മേഖലയിലെ ഭീകരസംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

യുഎസിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കുന്നവർക്ക് എന്താണ് സംഭവിക്കുകയെന്ന വൈകാതെ ഇറാൻ പഠിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 1983 ൽ ലബനാനിലെ ബെയ്‌റൂത്തിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 243 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ട്രംപ് പ്രസംഗത്തിൽ അനുസ്‌മരിച്ചു.

Continue Reading

kerala

‘ഇറങ്ങി വാടാ….ചെവിക്കല്ല് അടിച്ചുപൊട്ടിക്കും’;തിരുവനന്തപുരത്ത് പൊലീസുകാർക്ക് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യവർഷം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഫ്‌ളക്‌സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാരെ തടഞ്ഞുനിർത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.

Continue Reading

Trending