Connect with us

india

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍

ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് വിചാരണക്കോടതി

Published

on

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു.

കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം സിസോദിയയ്‌ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കേസില്‍ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ പ്രതികരിച്ചു.

 

india

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവ്: ഒ. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

Published

on

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ മുന്‍ കോര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍ (DMK) ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഒപിഎസിന്റെ വരവറിയിച്ച് നൂറുകണക്കിന് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടി.

അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) യുടെ (എഐഎഡിഎംകെ) തലത്തില്‍ മൂന്നു തവണ മുഖ്യമന്ത്രിയായ പനീര്‍സെല്‍വം, അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിതയുടെ വിയോഗത്തിനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നീണ്ടുനില്‍ക്കുന്ന നേതൃ തര്‍ക്കങ്ങളെത്തുടര്‍ന്ന് രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ വിശ്വസ്തന്‍, തന്റെ മാതൃസംഘടനയില്‍ വീണ്ടും ചേരാന്‍ മൂന്ന് വര്‍ഷത്തിലേറെയായി പരാജയപ്പെട്ടതിന് ശേഷം, ഡിഎംകെയില്‍ ചേര്‍ന്നു.

അദ്ദേഹത്തിന്റെ ഈ മാറ്റം തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രധാന പുനഃക്രമീകരണമായാണ് പരക്കെ കാണുന്നത്.

മുന്‍ എഐഎഡിഎംകെ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ആര്‍.വൈത്തിലിംഗം ജനുവരി 21ന് നിയമസഭയില്‍ നിന്ന് രാജിവെച്ച് ചെന്നൈയില്‍ ഡിഎംകെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവവികാസം.

 

Continue Reading

GULF

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി

പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി

Published

on

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ.  മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൻ പുനഃപരിശോധനയുണ്ടാകും.

ഇന്ത്യ, അഫ്‍ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിരോധനം ബാധകമാണ്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നീക്കമെന്നാണ് വിശദീകരണം. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന സുരക്ഷ പരിശോധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Continue Reading

india

സര്‍ക്കാര്‍ ഓഫീസില്‍ നമസ്‌കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്‌ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി

മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്

Published

on

മുംബൈ: മഹാരാഷ്ട്ര മലേഗാവില്‍ വൈദ്യുതി വകുപ്പ് ഓഫീസില്‍ നമസ്‌കരിച്ച ഏഴോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇവര്‍ നമസ്‌കരിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്. വൈദ്യുതി വകുപ്പ് ഓഫീസിനകത്ത് നമസ്‌കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിഷയം മഹാരാഷ്ട്ര ബഡ്ജറ്റ് സമ്മേളനത്തിനിടെ വലിയ ചർച്ചയായിരുന്നു.

മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

മലേഗാവ് ലോക് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ ലുഖ്മാന്‍ അക്മലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ നമസ്‌കാരസമയമായപ്പോള്‍ ഒരു വിഭാഗമാളുകള്‍ ഓഫീസിനകത്ത് കയറി നമസ്‌കരിക്കുകയായിരുന്നു.

പ്രതിഷേധക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ ഓഫീസ് ആരാധനാലയങ്ങളാക്കരുതെന്നും മതപരമായ കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേഷനുമായി കൂട്ടിക്കുഴക്കരുതെന്നും ശിവസേന എംഎല്‍എ സഞ്ചയ് ഗൈക്വാദ് വിമർശിച്ചു. ‘ഒരു കാരണവശാലും മതപരമായ കാര്യങ്ങള്‍ ഭരണപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതകാര്യങ്ങള്‍ വേറെയായി തന്നെ കൊണ്ടുപോകേണ്ടതുണ്ട്. നമസ്‌കരിക്കണമെന്നുണ്ടെങ്കില്‍ പള്ളിയില്‍ പോകാമായിരുന്നില്ലേ. ഒരാളും നിങ്ങളെ തടയുകയില്ല. സര്‍ക്കാര്‍ ആശുപത്രികളെ ആരാധനാലയങ്ങളാക്കാന്‍ പാടില്ല’. സഞ്ചയ് പറഞ്ഞു.

സംഭവം നിയമവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ ഭക്താല്‍ക്കറും രംഗത്തെത്തിയിരുന്നു. ഇതൊരു ഹിന്ദുരാഷ്ട്രമാണെന്നും ഇത്തരമൊരു പ്രവൃത്തി ഒരാളും ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മഹാരാഷ്ട്ര ബിജെപി നേതാവും മന്ത്രിയുമായ നിതീഷ് റാണെയുടെ പ്രതികരണം. ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Continue Reading

Trending