local
എ.അയ്യപ്പന് കവിതാപുരസ്കാരം പി.എ.നാസിമുദ്ദീന്
പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാസമാഹാരം അര്‍ഹമായത്.
തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പതിനാലമത് അയനം – എ.അയ്യപ്പന് കവിതാപുരസ്കാരത്തിന് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാസമാഹാരം അര്‍ഹമായി.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.പി.എൻ. ഗോപീകൃഷ്ണൻ ചെയര്‍മാനും ശൈലൻ, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
2026 മാർച്ച് 8 ന് വൈകീട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ ബോസ് ബാൻഡ് സ്റ്റുഡിയോ ഹാളിൽ നടക്കുന്ന ‘ഞാറോത്തെ പറമ്പിലെ തെങ്ങ് പറയുന്നത് ‘ എന്ന ചടങ്ങില്‍ വെച്ച് കെ.ജി.ശങ്കരപ്പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
local
മനസിനും സമൂഹത്തിനും കൈത്താങ്ങായ സേവന തത്പര – മഞ്ചേരി ഫർസാന ജാസിം BSS National AWARD
സമർപ്പിത Professional Counselor, Psychotherapist, Special Educator, കൂടാതെ Social Worker എന്ന നിലയിൽ വർഷങ്ങളായി മനുഷ്യജീവിതത്തിന്റെ മാനസികവും സാമൂഹികവുമായ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിവരുന്ന വ്യക്തിത്വമാണ്. മാനസിക സമ്മർദ്ദങ്ങൾ, ട്രോമ, പെരുമാറ്റ പ്രശ്നങ്ങൾ, പഠന ബുദ്ധിമുട്ടുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് ശാസ്ത്രീയ കൗൺസിലിംഗും ചികിത്സാ പിന്തുണയും നൽകുന്നതിൽ അവർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
Special Educator എന്ന നിലയിൽ ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്, അവർക്കായി വ്യക്തിഗത പരിചരണവും പഠന പിന്തുണയും ഒരുക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബങ്ങളെയും സമൂഹത്തെയും ഉൾപ്പെടുത്തി മുന്നേറുന്ന കൗൺസിലിംഗ് സമീപനമാണ് അവരുടെ സേവനങ്ങളുടെ പ്രത്യേകത.
മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തി നടത്തുന്ന ഫർസാനയുടെ പ്രവർത്തനങ്ങൾ അനേകം ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമായി മാറിയിട്ടുണ്ട്. സിവിൽ എഞ്ചിനീയർ& ഇന്റീരിയർ ഡിസൈനറും ആണ്.മാനസികാരോഗ്യവും സാമൂഹിക സേവനവും ഒരുപോലെ ചേർത്ത് നടത്തുന്ന ഈ സമർപ്പിത സേവനങ്ങളെ മാനിച്ച് . ദേശീയ പ്രസിഡണ്ട് ഡോക്ടർ പി എസ് ബാലചന്ദ്രൻ D/O ബി എസ് ബാലചന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് അവാർഡ് കൈമാറി. പൂർണ്ണമായി അർഹിക്കുന്നതാണ്. ഭർത്താവ് ജാസിം മക്കൾ അഡ്രിയല് അഡ്രിയാന ഹസ്സൻ കയറുന്നിസ ദമ്പതികളുടെ മകളാണ്.
local
‘നമ്മുടെ റയാന് സുഖമായി വീട്ടിലെത്തി’; അഖിലിന്റെ സന്മനസ്സിന് അഭിനന്ദനങ്ങളുമായി ബ്ലോക്ക് മെമ്പര്‍
ഒരു കുട്ടിയുടെ സുരക്ഷിത തിരിച്ചുവരവോടെ അവസാനിച്ച ഈ സംഭവം മനുഷ്യത്തിൻ്റെ നന്മയും ഉത്തരവാദിത്തബോധവും ഇന്നും സമൂഹത്തിൽ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി മാറുന്നു.
കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ കക്കോടി സ്വദേശി അഖിലിന്റ സന്മനസ്സിനെ അഭിനന്ദിച്ച് ബ്ലോക്ക് മെമ്പറുടെ കുറിപ്പ് വൈറലാകുന്നു
കടലൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയാനെ ഇന്നലെ വൈകിട്ടാണ് കാണാതായത്. ഒട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന അഖില്‍ എന്ന ചെറുപ്പക്കാരന് 11 മണിക്കാണ് റയാനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്.
ഉടനെ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് 12:30നോടെ അഖില്‍ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. അഖിലിന്റെ ഈ നന്മ നിറഞ്ഞ ഇടപെടലിനെ അഭിനന്ദിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂര്‍ ഡിവിഷന് മെമ്പര്‍ പി.കെ. മുഹമ്മദലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
local
കോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്.
മലപ്പുറം: വീണാലുക്കല്‍ താഴേക്കാട്ട്പടിയിലെ വയലിനോടു ചേര്‍ന്ന കുളത്തില്‍ ഉമ്മയും രണ്ടു മക്കളും മുങ്ങിമരിച്ചു. നാട്ടുകാരുടെ സ്നേഹവും കരുതലും ചേര്‍ത്ത് നിര്‍മിച്ച വീട്ടില്‍ ഇനി പത്തൊമ്പതുകാരനായ മുഹമ്മദ് ഫാസില്‍ മാത്രം.
പരേതനായ കുമ്മൂറ്റിക്കല്‍ മൊയ്തീന്റെ ഭാര്യ സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കു നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു അതിഥിത്തൊഴിലാളിയാണ് ആദ്യം ഫാത്തിമ ഫാസിമയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പിന്നീട് സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് കബറടക്കം നടക്കും.
മധുര സ്വദേശിയായിരുന്ന പെയിന്റിങ് തൊഴിലാളി മൊയ്തീന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ സൈനബയും കുടുംബവും പെയിന്റിങ് ജോലിക്കായി പറപ്പൂരിലെത്തിയതായിരുന്നു. തുടക്കത്തില്‍ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. മൊയ്തീന്റെ മരണത്തോടെ കുടുംബം നിരാലംബാവസ്ഥയിലായതിനെ തുടര്‍ന്ന്, ഇവരുടെ അവസ്ഥ മനസ്സിലാക്കിയ വീണാലുക്കല്‍ പൗരസമിതി അഞ്ചു വര്‍ഷം മുന്‍പ് സൗജന്യമായി വീടുവച്ചു നല്കി.
ആഷിഖും മുഹമ്മദ് ഫാസിലും ചില്ലറ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും, വീടുകളില്‍ സഹായത്തിനുപോയ സൈനബയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പറപ്പൂര് ഐയു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഫാസിമ. ഉറ്റവരുടെ മരണത്തോടെ കുടുംബത്തില്‍ ഇനി മുഹമ്മദ് ഫാസില്‍ മാത്രമാണ് ശേഷിക്കുന്നത്. സിമന്റിനും കല്ലിനുമൊപ്പം സ്നേഹവും കരുതലും ചേര്‍ത്ത് പണിത വീട്ടില്‍, ഇനി അവശേഷിക്കുന്നത് വലിയൊരു ശൂന്യത മാത്രമാണ്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
