Connect with us

kerala

ചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്‌ട്രേഷനിൽ അഞ്ചാമത്

Published

on

തിരൂർ: സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ കണക്കുകളിൽ ചരിത്ര നേട്ടവുമായി മലപ്പുറം ജില്ലയിലെ തിരൂർ (KL-55) സബ് ആർ.ടി.ഒ. തൃശ്ശൂരിനെ പിന്തള്ളി കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളുടെ പട്ടികയിൽ തിരൂർ അഞ്ചാം സ്ഥാനത്തെത്തി. മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സബ് ആർ.ടി.ഒ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്ത് എത്തുന്നത്.

2025-26 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് കോഴിക്കോടിന് തൊട്ടുപിന്നിലായി തിരൂർ ചരിത്ര കുതിപ്പ് നടത്തിയത്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ പ്രധാന ജില്ലാ ആർ.ടി. ഓഫീസുകൾ മാത്രമാണ് നിലവിൽ തിരൂരിന് മുന്നിലുള്ളത്.

വാഹന രജിസ്ട്രേഷൻ റാങ്കിങ് (2025-26 ഇതുവരെ):

  • തിരുവനന്തപുരം (KL-01): 37,681
  • എറണാകുളം / കൊച്ചി (KL-07): 28,193
  • കൊല്ലം (KL-02): 27,592
  • കോഴിക്കോട് (KL-11): ഏകദേശം 24,000
  • തിരൂർ (KL-55): 22,530

മലപ്പുറം ജില്ലയിലെ വാഹന വിൽപ്പനയിലുണ്ടായ വൻ വർധനവും വാണിജ്യ-സ്വകാര്യ ആവശ്യങ്ങൾക്കായുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരക്കുമാണ് ഒരു സബ് ആർ.ടി.ഒ ഓഫീസ് ആയിരുന്നിട്ടും തിരൂരിനെ പ്രധാന ജില്ലാ ആർ.ടി ഓഫീസുകളെപ്പോലും പിന്നിലാക്കി ഈ നേട്ടത്തിലെത്തിച്ചത്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോരൂരിൽ ബൈക്ക് അപകടത്തിൽ എടക്കര സ്വദേശിയായ യുവാവ് മരിച്ചു

Published

on

By

മലപ്പുറം: പോരൂർ ചെറുകോട് തോട്ടുപുറത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ എടക്കര സ്വദേശിയായ യുവാവ് മരിച്ചു. എടക്കര മാങ്ങാട്ട് തൊടിക വീട്ടിൽ പ്രജീഷ് (26) ആണ് മരിച്ചത്.

ഗുരുവായൂരിൽ ബാർ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന പ്രജീഷ്, ജോലി കഴിഞ്ഞ് നാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അപകടത്തിൽ തലയ്ക്കും കാലിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും വഴിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

മാധ്യമപ്രവർത്തകൻ രാഗീഷ് രാജ അന്തരിച്ചു

ഏഷ്യാനെറ്റ് കാട്ടാക്കട പ്രാദേശിക ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു.

Published

on

കാട്ടാക്കട : മാധ്യമപ്രവർത്തകനും സീരിയൽ, ഡബ്ബിങ് ആർട്ടിസ്റ്റു കൂടിയായ കാട്ടാക്കട എടുപഠിക്കൽ വീട്ടിൽ ഡിറ്റി രാഗീഷ് രാജ (49) അന്തരിച്ചു. ഏഷ്യാനെറ്റ് കാട്ടാക്കട പ്രാദേശിക ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു.

അപൂർവമായ നാഡീസംബന്ധമായ ഗില്ലൻ-ബാരെ സിൻഡ്രോം എന്ന അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആദ്യം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാഗീഷ് രാജയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്ന് രാത്രി 12 .45 ഓടെ മരണം സംഭവിച്ചത്. മാധ്യമപ്രവർത്തനത്തിന് പുറമെ സീരിയൽ രംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു രാഗീഷ് രാജ.

Continue Reading

kerala

‘പത്തു കൊല്ലം ഭരിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരം കൂടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി് – തുറന്നടിച്ച് തോമസ് ഐസക്

പത്തു വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അഹങ്കാരം വര്‍ദ്ധിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്ട്ടിയുടെ പരാജയത്തില് പരസ്യമായ വിമര്ശനവുമായി സിപിഎം മുതിര്ന്ന നേതാവും മുന് ധനമന്ത്രിയുമായ തോമസ് ഐസക്. പത്തു വര്ഷം അധികാരത്തില് ഇരുന്നപ്പോള് പാര്ട്ടി പ്രവര്ത്തകരില് അഹങ്കാരം വര്ദ്ധിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കല് കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്ട്ടി തീരുമാനിച്ചാല് ആരു ചോദിക്കാന്‘ എന്ന രീതിയിലുള്ള ഭാവം ഉയര്ന്നുവന്നത് ജനങ്ങളില് അമര്ഷമുണ്ടാക്കി. ജനങ്ങള്ക്ക് മുന്നില് എപ്പോഴും വിനയത്തോടെ നിലകൊള്ളാന് പാര്ട്ടിക്ക് സാധിക്കണം. ജനങ്ങളുടെ വികാരങ്ങള് കൂടി കണക്കിലെടുത്തുവേണം സ്ഥാനാര്ത്ഥികളെ തീരുമാനിക്കേണ്ടിയിരുന്നത്. ജനങ്ങള് പറയുന്നത് പൂര്ണ്ണമായും ശരിയാകണമെന്നില്ലെങ്കിലും അവരുടെ ശബ്ദം കേള്ക്കാന് പാര്ട്ടി തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പില് ജനങ്ങള് നല്കിയത് വലിയൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ്. പാര്ട്ടി മുന്കാലങ്ങളില് നേരിട്ടതിനേക്കാള് വലിയൊരു തിരിച്ചടിയാണ് ഇപ്പോള് അഭിമുഖീകരിക്കുന്നത്. തോല്വിയുടെ കാരണങ്ങള് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

സഹകരണ ബാങ്കുകളിലുണ്ടായ അഴിമതികള് തിരിച്ചടിയായി മാറിയിട്ടുണ്ട്. പാര്ട്ടിക്കുള്ളിലെ ചിലരുടെ പ്രസ്താവനകളും സംസാരങ്ങളും ‘ബിജെപി ഡീല്‘ എന്ന തരത്തിലുള്ള പ്രചാരണങ്ങള് ജനങ്ങള് വിശ്വസിക്കാന് വഴിയൊരുക്കി. പാര്ട്ടി തെറ്റുകള് മനസ്സിലാക്കി സ്വയം തിരുത്താന് തയ്യാറാകണമെന്നും, തിരുത്തല് വരുത്തിയത് ജനങ്ങള്ക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള പ്രവര്ത്തനങ്ങള് കാഴ്ചവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

Continue Reading

Trending