india
വിവാഹിതയായ സ്ത്രീക്ക് ‘വിവാഹ വാഗ്ദാനം’ നല്കി പീഡിപ്പിച്ചതെന്ന പരാതി നല്‍കാനാവില്ല; സുപ്രിംകോടതി
യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചതെന്ന പരാതി ഒരു വിവാഹിതയായ സ്ത്രീക്ക് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ഛത്തീസ്ഗഡില്‍ ഒരു വിവാഹിതയായ വനിതാ അഭിഭാഷക സഹപ്രവര്‍ത്തകനായ അഭിഭാഷകനെതിരെ നല്കിയ ബലാത്സംഗ പരാതിയിലാണ് കോടതി ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന എല്ലാ സംഭവങ്ങളെയും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തുടക്കം മുതല്‍ തന്നെ വിവാഹ വാഗ്ദാനം പാലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ, ലൈംഗിക ബന്ധത്തിന് സമ്മതം നേടാന്‍ മാത്രം വ്യാജ വാഗ്ദാനം നല്‍കിയതായി വ്യക്തമായാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള ബലാത്സംഗ കേസ് നിലനില്ക്കുകയുള്ളുവെന്നും ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരി ഇതിനകം വിവാഹിതയായ സ്ത്രീയായതിനാല്‍, പ്രതിക്കെതിരായ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ് സുപ്രിംകോടതി റദ്ദാക്കി.
india
മേഘാലയയിലെ ഖനി അപകടം; മരണം 16 ആയി
മേഘാലയിലെ അനധികൃത ഖനിയില്‍ സ്ഫോടനം മരണം 16 ആയി. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര് മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര് ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.
പരിസ്ഥിതി ആഘാതവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2014-ല്‍ മേഘാലയയിലെ റാറ്റ്-ഹോള്‍ കല്‍ക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്ള കല്‍ക്കരി നിയമവിരുദ്ധമായി കടത്തുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
crime
മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ
india
ദീപക് കുമാറിന് 2 ലക്ഷം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍; ആ പണം തനിക്ക് വേണ്ട, പാവങ്ങള്‍ക്ക് നല്‍കൂവെന്ന് ദീപക്
-
kerala3 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
india3 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News3 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india3 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News3 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india3 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india3 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
