Connect with us

News

ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു

 അപകടകാരിയായ ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഹര്‍ഷ് നാഗ്പൂര്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Published

on

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ അപകടകാരിയായ കോള്‍ഡ്റിഫ് കഫ് സിറപ്പ് കഴിച്ചതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസ്സുകാരനും മരിച്ചു. നാല് മാസമായി കോമയിലായിരുന്നു കുട്ടി. നാഗ്പൂരിലെ എയിംസില്‍ വെച്ചായിരുന്നു മരണം. ടിക്കബാരി ഗ്രാമത്തില്‍ നിന്നുള്ള ഹര്‍ഷാണ് മരിച്ചത്.

അപകടകാരിയായ ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഹര്‍ഷ് നാഗ്പൂര്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോള്‍ഡ്രിഫ് ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ നിരവധി കുട്ടികള്‍ മരിച്ചിരുന്നു. ജലദോഷവും പനിയും ബാധിച്ച കുട്ടികള്‍ക്കാണ് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള പതിവ് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.

മരുന്ന് കഴിച്ച കുട്ടികളുടെ ആരോഗ്യനിലയില്‍ ആദ്യം നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. തുടര്‍ന്ന് രോഗം വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച കോള്‍ഡ്രിഫ് സിറപ്പ് സാമ്പിളില്‍ മായം കലര്‍ന്നതായി തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി ഒക്ടോബര്‍ 2ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലോക്സഭയില്‍ വീണ്ടും രാഹുലിന്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Published

on

By

ന്യൂഡല്‍ഹി: ലോക്സഭയില്‍ ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞ് സ്പീക്കര്‍. ഇതിനു പിന്നാലെ സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്തു. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.

മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്‍പ്പുമായി ശബ്ദമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പറഞ്ഞ കാര്യം രാഹുലിന് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേല്‍ മറുപടി പറയാനാണ് രാഹുലിന് അനുമതി നല്‍കിയിട്ടുള്ളത് എന്ന് സ്പീക്കര്‍ പറഞ്ഞു. ഒരിക്കല്‍ റൂളിങ് നല്‍കിയാല്‍ ലംഘിക്കരുത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഭരണപക്ഷത്തിന് സംസാരിക്കാന്‍ മാത്രമുള്ളതാണോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേണുഗോപാലിന്റെ മൈക്ക് ഓഫാക്കി.

Continue Reading

News

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും മലയാളി കരുത്ത്; സലാഹുദ്ദീന്‍ അദ്‌നാന്‍ മഞ്ഞപ്പടയില്‍ തിരിച്ചെത്തുന്നു

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

Published

on

By

കൊച്ചി: മലയാളി താരം സലാഹുദ്ദീന്‍ അദ്‌നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മഞ്ഞപ്പടയ്ക്ക് കരുത്തേകുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്‍, തന്റെ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവാണ് ഇതോടെ പൂര്‍ത്തിയാക്കുന്നത്.

വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും സലാഹുദ്ദീനെ വിങ്ങുകളില്‍ ശ്രദ്ധേയനാക്കുന്ന പ്രധാന ഘടകങ്ങളാണ്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലബ്ബ് സിഇഒ അഭിക് ചാറ്റര്‍ജി പ്രതികരിച്ചു. കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധനായ യുവതാരമാണ് സലാഹുദ്ദീന്‍. ടീമിനൊപ്പം വളരാനും മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 14ന് കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെയാണ്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7, 21, ഏപ്രില്‍ 15, 18, 23, മെയ് 10, 17 എന്നീ ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന് കോഴിക്കോട്ട് ഹോം മത്സരങ്ങളുണ്ട്. സീസണിലെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

 

Continue Reading

world

റഫ തുറന്നിട്ടും ആയിരക്കണക്കിന് രോഗികള്‍ക്ക് നിരാശ; ആദ്യ ദിവസം അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രാഈല്‍ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്.

Published

on

By

ഖാന്‍ യൂനിസ്: ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ ക്രോസിങിലൂടെ ഇസ്രാഈല്‍ പുറത്തേക്ക് പോകാന്‍ അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം.
റഫ ക്രോസിങ് ഒടുവില്‍ വീണ്ടും തുറക്കുന്നുവെന്നും വൈദ്യസഹായത്തിനായി കൊതിക്കുന്ന പരിക്കേറ്റ ഫലസ്തീനികളെ പോകാന്‍ അനുവദിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിറകെയാണ് അഞ്ച് രോഗികളെ മാത്രം ആദ്യ ദിവസം പോകാന്‍ അനുവദിച്ചത്. ഇത് പ്രതീക്ഷയോടെ ഉറ്റുനോക്കിയ ആയിരക്കണക്കിന് രോഗികളെയാണ് നിരാശരാക്കിയത്.

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രാഈല്‍ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്. എന്നാല്‍, തിങ്കളാഴ്ചത്തെ സംഭവങ്ങള്‍ ഗസ്സക്കാരുടെ പുറത്തുകടക്കല്‍ അത്ര എളുപ്പമല്ല എന്ന വ്യക്തമായ സൂചനയാണ് തരുന്നത്.

കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍, പരിമിതമായ എണ്ണം ആളുകളെ മാത്രമേ കടന്നുപോകാന്‍ അനുവദിച്ചിട്ടുള്ളൂ.
ഇസ്രാഈല്‍ ഉത്തരവുകള്‍ പ്രകാരം പോകാന്‍ അനുവദിച്ച അഞ്ച് രോഗികളില്‍ ഓരോരുത്തരുടെയും കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇതോടെ ഗസ്സയിലെ ആരോഗ്യ അധികൃതര്‍ക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം പുറത്തു കടന്ന ആകെ യാത്രക്കാരുടെ എണ്ണം 15 ആണ്.

Continue Reading

Trending