Connect with us

Sports

സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് പൊള്ളുന്ന വില; ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും -കെസിഎ

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ).  20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 200 രൂപ വരെ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദമായ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിച്ച് വേണം സേവനങ്ങള്‍ നല്‍കാനെന്ന് ഏകോപന യോഗങ്ങളില്‍ കെ.സി.എ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളില്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികള്‍ ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി

കെ.സി.എയുടെ വിശദീകരണം:- ‘അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്‌പോണ്‍സറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാര്‍ പ്രകാരം 200 മില്ലി ലിറ്റര്‍ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റര്‍ എനര്‍ജി ഡ്രിങ്ക്/ജ്യൂസ് എന്നിവക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകള്‍ സ്റ്റാളുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കുമെന്നും കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷന്‍ വ്യക്തമാക്കുന്നു.’

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിമര്‍ശനങ്ങള്‍ക്കിടയിലും സഞ്ജുവിന് പിന്തുണ; ധോണി ആഗ്രഹിക്കുന്ന താരമെന്ന് ശ്രീശാന്ത്

“സഞ്ജുവിന്റെ മികവിൽ സംശയമില്ല, ശരിയായ അവസരം മാത്രം മതി”

Published

on

By

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകണമെന്ന് ഇതിഹാസ താരം എം.എസ്. ധോണി വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ കഴിവില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ലെന്നും, ടീമിന്റെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കണമോയെന്ന കാര്യം പരിശീലകന്‍ ഗൗതം ഗംഭീറാണ് തീരുമാനിക്കേണ്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.

സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഗംഭീറിനാണെന്നും, താരത്തിന് എല്ലാ ആശംസകളും നേരുന്നതായും ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന് തിരിച്ചുവരാന്‍ ഒരു മികച്ച ഇന്നിങ്‌സ് മതിയാകുമെന്നും, അത് സാധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുകയും, ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുകയും ചെയ്തത് എളുപ്പമല്ലാത്ത നേട്ടമാണെന്നും, അതിനാല്‍ സഞ്ജുവിനോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

അതേസമയം, സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സാധ്യതയെക്കുറിച്ചും ശ്രീശാന്ത് പരാമര്‍ശിച്ചു. രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്തുള്ള കൈമാറ്റത്തിലൂടെ സഞ്ജു സിഎസ്‌കെയിലെത്തുന്നത് അപൂര്‍വമായ സംഭവമായിരിക്കുമെന്നും, 2007, 2011 ലോകകപ്പുകളും ഐപിഎല്‍ കിരീടങ്ങളും നേടിയ എം.എസ്. ധോണി സഞ്ജുവിനെ തന്റെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് താരത്തിന്റെ മികവിന് വ്യക്തമായ തെളിവാണെന്നും ശ്രീശാന്ത് പറഞ്ഞു.
സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു.

നിരവധി ഇതിഹാസ താരങ്ങള്‍ കരിയറില്‍ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും, മോശം ഫോമിലുള്ള താരത്തെ കൂടുതല്‍ താഴേക്ക് തള്ളുന്നത് എളുപ്പമാണെങ്കിലും, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

india

‘ഇഷാന്റെ ആറാട്ട്’;ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് 46 റണ്‍സ് ജയം

Published

on

കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി

അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.

Continue Reading

Sports

സഞ്ജു സാംസണ്‍ ഇന്ന് സ്വന്തം തട്ടകത്തില്‍; ഇന്ത്യ-ന്യൂസിലാന്‍ഡ് അഞ്ചാം ടി20 കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍

സ്വന്തം തട്ടകത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.

Published

on

By

സഞ്ജു സാംസണ്‍ ഇന്ന് സ്വന്തം മണ്ണില്‍ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുക. കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും.

മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.

നിലവില്‍ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ കിവികള്‍ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക. വൈകിട്ട് മൂന്ന് മുതല്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.

 

 

Continue Reading

Trending