Connect with us

Sports

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം; ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും

ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

Published

on

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനം നടത്തിയ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഇന്ത്യ എ ടീമിനായി ഓപ്പണ്‍ ചെയ്യും. അശുതോഷ് ശര്‍മയാണ് മറ്റൊരു ഓപ്പണര്‍. പരിക്ക് മാറിയെത്തുന്ന ഇന്ത്യന്‍ ലോകകപ്പ് താരം തിലക് വര്‍മ്മയും അമേരിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കും.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ഊര്‍വില്‍ പട്ടേലും ടീമിലുണ്ട്. മധ്യനിരയില്‍ റിയാന്‍ പരാഗ് കളിക്കും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പരാഗിന് ലഭിക്കുന്ന നിര്‍ണായക അവസരമാണിത്. തമിഴ്നാട് താരം എന്‍ ജഗദീഷനാണ് വിക്കറ്റ് കീപ്പര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്ണോയിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന എക്സ്പ്രസ് പേസര്‍ മായങ്ക് യാദവും തിരിച്ചുവരവോടെ ഇന്ത്യ എ ടീമില്‍ ഇടം നേടി. മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന് മുമ്പായി താരങ്ങള്‍ക്ക് മത്സരപരിചയവും കായികക്ഷമതയും ഉറപ്പാക്കുക എന്നതാണ് സന്നാഹ മത്സരങ്ങളുടെ പ്രധാന ലക്ഷ്യം. ലോകകപ്പില്‍ ഈ മാസം ഏഴിന് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് പൊള്ളുന്ന വില; ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും -കെസിഎ

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

Published

on

By

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ).  20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 200 രൂപ വരെ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദമായ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിച്ച് വേണം സേവനങ്ങള്‍ നല്‍കാനെന്ന് ഏകോപന യോഗങ്ങളില്‍ കെ.സി.എ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളില്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികള്‍ ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി

കെ.സി.എയുടെ വിശദീകരണം:- ‘അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്‌പോണ്‍സറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാര്‍ പ്രകാരം 200 മില്ലി ലിറ്റര്‍ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റര്‍ എനര്‍ജി ഡ്രിങ്ക്/ജ്യൂസ് എന്നിവക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകള്‍ സ്റ്റാളുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കുമെന്നും കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷന്‍ വ്യക്തമാക്കുന്നു.’

 

 

Continue Reading

News

വിമര്‍ശനങ്ങള്‍ക്കിടയിലും സഞ്ജുവിന് പിന്തുണ; ധോണി ആഗ്രഹിക്കുന്ന താരമെന്ന് ശ്രീശാന്ത്

“സഞ്ജുവിന്റെ മികവിൽ സംശയമില്ല, ശരിയായ അവസരം മാത്രം മതി”

Published

on

By

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകണമെന്ന് ഇതിഹാസ താരം എം.എസ്. ധോണി വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ കഴിവില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ലെന്നും, ടീമിന്റെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കണമോയെന്ന കാര്യം പരിശീലകന്‍ ഗൗതം ഗംഭീറാണ് തീരുമാനിക്കേണ്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.

സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഗംഭീറിനാണെന്നും, താരത്തിന് എല്ലാ ആശംസകളും നേരുന്നതായും ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന് തിരിച്ചുവരാന്‍ ഒരു മികച്ച ഇന്നിങ്‌സ് മതിയാകുമെന്നും, അത് സാധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുകയും, ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുകയും ചെയ്തത് എളുപ്പമല്ലാത്ത നേട്ടമാണെന്നും, അതിനാല്‍ സഞ്ജുവിനോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

അതേസമയം, സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സാധ്യതയെക്കുറിച്ചും ശ്രീശാന്ത് പരാമര്‍ശിച്ചു. രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്തുള്ള കൈമാറ്റത്തിലൂടെ സഞ്ജു സിഎസ്‌കെയിലെത്തുന്നത് അപൂര്‍വമായ സംഭവമായിരിക്കുമെന്നും, 2007, 2011 ലോകകപ്പുകളും ഐപിഎല്‍ കിരീടങ്ങളും നേടിയ എം.എസ്. ധോണി സഞ്ജുവിനെ തന്റെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് താരത്തിന്റെ മികവിന് വ്യക്തമായ തെളിവാണെന്നും ശ്രീശാന്ത് പറഞ്ഞു.
സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു.

നിരവധി ഇതിഹാസ താരങ്ങള്‍ കരിയറില്‍ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും, മോശം ഫോമിലുള്ള താരത്തെ കൂടുതല്‍ താഴേക്ക് തള്ളുന്നത് എളുപ്പമാണെങ്കിലും, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

india

‘ഇഷാന്റെ ആറാട്ട്’;ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് 46 റണ്‍സ് ജയം

Published

on

കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി

അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.

Continue Reading

Trending