Connect with us

india

മേഘാലയയിലെ ഖനി അപകടം; മരണം 16 ആയി

Published

on

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം മരണം 16 ആയി. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

പരിസ്ഥിതി ആഘാതവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2014-ല്‍ മേഘാലയയിലെ റാറ്റ്-ഹോള്‍ കല്‍ക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്ള കല്‍ക്കരി നിയമവിരുദ്ധമായി കടത്തുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

crime

മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ

Published

on

മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ ‘പ്രാണികൾ ഇഴയുന്നതുപോലെ’ തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
യഥാർത്ഥ പ്രതിയെ കണ്ടെത്താനായി പിതാവ് ഉൾപ്പെടെ 17 സംശയിതരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. ജനുവരി 27-ന് പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുമായി പിതാവിന്റെ സാമ്പിൾ മാത്രമാണ് കൃത്യമായി ഒത്തുപോയത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Continue Reading

india

ദീപക് കുമാറിന് 2 ലക്ഷം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍; ആ പണം തനിക്ക് വേണ്ട, പാവങ്ങള്‍ക്ക് നല്‍കൂവെന്ന് ദീപക്‌

Published

on

വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും അത് അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇർഫാൻ അൻസാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൻരെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചപ്പോഴാണ് 42-കാരനായ ജിം ഉടമ ദീപക് കുമാർ നിലപാട് വ്യക്തമാക്കിയത്. ‘രണ്ട് ലക്ഷം രൂപ വലിയൊരു തുകയാണ്. എന്നാൽ, മന്ത്രി ആ തുക ഏതെങ്കിലും ഭിന്നശേഷിക്കാർക്കോ അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റേതെങ്കിലും നിർധനരായ ആളുകൾക്കോ നൽകുകയാണെങ്കിൽ അത് അഭിനന്ദനാർഹമായിരിക്കും’- അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ച വിവരം സോഷ്യൽ മീഡിയ വഴിയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Continue Reading

india

ബുന്‍യാദ് യൂത്ത്‌ലീഗ് ദേശീയ സംഘടനാ ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Published

on

സംഘടിക്കുക ശക്തരാവുക എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘ബുൻയാദ് ‘ സംഘടന ശാക്തീകരണ ക്യാമ്പയിൻ ഡൽഹി ഖാഇദെ മില്ലത്ത് സെന്ററിൽ മുസ്ലിം ലീഗ് ദേശീയ ഓർഗനനൈ സിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉൽഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെട്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും സംസ്ഥാന തലം മുതൽ യൂണിറ്റ് തലം വരെ പ്രവർത്തനങ്ങൾ വിപുലമാക്കാനും ക്രമപ്പെടുത്താനുമുള്ള ‘ബുൻയാദ്’ക്യാമ്പയിൻ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫാസിസ്റ്റ് സർക്കാരിനെതീരെ ജനാധിപത്യ പ്രതിരോധം തീർക്കാൻ യൂത്ത് ലീഗ് മുന്നിൽ നിൽക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക വെബ് സെറ്റിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു. എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് സംസ്ഥാന ഘടകങ്ങൾ, ഉത്തരേന്ത്യയിൽ പിന്നോക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന 100 ജില്ലകളിൽ ജില്ല കമ്മിറ്റികൾ, രാജ്യത്തെ പ്രധാന നഗരങ്ങളിളെല്ലാം കോർപ്പറേഷൻ കമ്മിറ്റികൾ, പാർടിക്ക് തിരഞ്ഞെടുപ്പ് സാധ്യതകൾ ഉള്ള 200 നിയമസഭ മണ്ഡലങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റികൾ, ഉത്തരേന്ത്യയിൽ 5000 യൂണിറ്റ് കമ്മിറ്റികൾ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന ക്യാമ്പയിൻ ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ 5000 യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുക.

ആൾക്കൂട്ടക്കൊലപാതകങ്ങളിലൂടെയും ബുർഡോസർ രാജിലുടെയും കരിനിയമങ്ങളിലൂടെയും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെയും പിന്നോക്ക ദളിത് ജനവിഭാഗങ്ങളെയും മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത് ജനാധിപത്യ പ്രതിരോധത്തിലൂടെ അഭിമാനകരമായ അസ്തിത്വം ഉറപ്പാക്കാനുള്ള ഊർജം പകരുക എന്നതാണ് യൂത്ത് ലീഗ് ‘ബുൻയാദ്’ ക്യാമ്പയിൻ ലക്ഷ്യം വക്കുന്നത്. ആഗ്രയിൽ നടന്ന ഷാൻ എ മില്ലത്ത് രൂപം കൊടുത്ത കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ബുൻയാദ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടിപി അശ്റഫലി സ്വാഗതവും സെക്രട്ടറി സികെ ശാക്കിർ നന്ദിയും പറഞ്ഞു.

ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ബുൻയാദ് ക്യാമ്പയിൻ വിശദീകരിച്ചു. മുസ്ലിം ലീഗ് സീനിയർ വൈസ്പ്രസിഡന്റ് എംപി അബ്ദുസ്സമദ് സമദാനി എംപി, ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, സെക്രട്ടറി അഡ്വ.ഹാരിസ് ബീരാൻ എംപി, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി സംസ്ഥാന പ്രസിഡന്റ് മൌലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഇമ്രാൻ ഇജാസ്, ഹരിയാന സംസ്ഥാന പ്രസിഡന്റ് അസ്ഹറുദ്ധീൻ ചൗദരി, പ്രൊഫ ബഷീർ അഹമ്മദ് മീററ്റ്, യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സജ്ജാദ് ഹുസൈൻ അക്തർ ബീഹാർ, സെക്രട്ടറി സാജിദ് നടുവണ്ണൂർ, യുപി സംസ്ഥാന പ്രസിഡന്റ് കുമെയിൽ അൻസാരി, സെക്രട്ടറി ആഷിഖ് ഇലാഹി, പശ്ചിമ ബംഗാൾ സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് സജ്ജാദ്, ഡൽഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് ശഹഷാദ് അബ്ബാസി, ഹരിയാന സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.മൻസൂർ അഹമ്മദ്, സെക്രട്ടറി അഡ്വ.സലീം ഹുസൈൻ, എംഎസ്എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, കെഎംസിസി ഡൽഹി സെക്രട്ടറി കെ.കെ മുഹമ്മദ് ഹലിം സംസാരിച്ചു.

Continue Reading

Trending