Connect with us

More

ഇസ്രായേല്‍ തെമ്മാടി രാഷ്ട്രമെന്നതിന് സംശയമില്ലെന്ന് അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന്‍ വെബിനാര്‍

വെസ്റ്റ്ബാങ്കിനെ തീര്‍ത്തും ഇല്ലാതാക്കുന്ന പ്രവര്‍ത്തികളാണ് 2006ന് ശേഷം ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്

Published

on

ദോഹ: ലോകത്തിലെ തെമ്മാടി രാഷ്ട്രമാണ് ഇസ്രായേല്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സജി മാര്‍ക്കോസ്, അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സൂം വെബിനാറില്‍ ‘ഫലസ്തീന്‍ മനുഷ്യാവകാശ പോരാട്ടവും പ്രൊപ്പഗണ്ട രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലിനേയും ഫലസ്തീനേയും രണ്ട് രാഷ്ട്രങ്ങളാക്കി പരിഹാരമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇനിയൊരു കാലത്ത് അത് സാധ്യമാകാത്ത തരത്തിലേക്ക് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിനെ വെട്ടിമുറിച്ചിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് ഇത്തരമൊരു നയം വന്നാല്‍ അതിന് കഴിയാതിരിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവര്‍ പ്രയോഗിച്ചു കഴിഞ്ഞതായും സജി മാര്‍ക്കോസ് പറഞ്ഞു.

വെസ്റ്റ്ബാങ്കിനെ തീര്‍ത്തും ഇല്ലാതാക്കുന്ന പ്രവര്‍ത്തികളാണ് 2006ന് ശേഷം ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി ഭരിക്കുന്ന സ്ഥലങ്ങളില്‍ പോലും ഇസ്രായേല്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇസ്രായേലിക്ക് ഈ പ്രദേശങ്ങളിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ മതിയാകുമെങ്കില്‍ ഫലസ്തീനിക്ക് ആറു മണിക്കൂറെങ്കിലും വേണ്ടിവരുന്ന തരത്തിലാണ് കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇസ്രായേലിക്കും ഫലസ്തീനിക്കും വാഹനത്തിന് രണ്ടുതരം നമ്പര്‍ പ്ലേറ്റുകളാണെന്നും ഫലസ്തീനി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ ശക്തമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സമേതം ഒരിക്കല്‍ യാത്ര ചെയ്യുന്ന ഒരു ഫലസ്തീനിയും പിന്നീടൊരിക്കലും അത്തരമൊരു യാത്രയ്ക്ക് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പ്രദേശത്ത് രണ്ടാം തരം പൗരന്മാരേക്കാള്‍ താഴ്ന്ന ജീവിതമാണ് ഫലസ്തീനികള്‍ക്ക് നയിക്കേണ്ടി വരുന്നത്. ഗാസയെ തുറന്ന ജയിലെന്ന് വിശേഷിപ്പിക്കാമെങ്കിലും അതിനേക്കാള്‍ ഗതികെട്ട ജീവിതമാണ് വെസ്റ്റ്ബാങ്കിലെ ഫലസ്തീനിയുടേത്. സ്ഥലം കയ്യേറ്റത്തിന്റെ മാത്രമല്ല ആത്മാഭിമാനത്തിന്റെ കൂടി പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ച എല്ലായ്‌പ്പോഴും ഹമാസില്‍ കൊണ്ടുചെന്നെത്തിക്കുകയാണ് ഇസ്രായേലിന്റേയും സഖ്യരാഷ്ട്രങ്ങളുടേയും പതിവ്. ഇപ്പോഴത്തെ യുദ്ധം നടന്നില്ലെങ്കിലും ഫലസ്തീനികള്‍ ഗാസയില്‍ നിന്നും പുറത്താക്കപ്പെടുമെന്നും അതിനുള്ള കരുനീക്കങ്ങള്‍ ഇസ്രായേല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഫലസ്തീനിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് സജി മാര്‍ക്കോസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കുന്നതോടെ ഇസ്രായേലികള്‍ക്ക് എല്ലാ കാലത്തേക്കുമുള്ള സമാധാനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ കയ്യേറ്റം നടന്നാലും ലോകരാജ്യങ്ങള്‍ ഇടപെടുമെങ്കിലും മുക്കാല്‍ നൂറ്റാണ്ടുകാലമായിട്ടും ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ ലോകം മാന്യമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് നൈജീരിയയിലെ നൈല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സലീല്‍ ചെമ്പയില്‍ പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല. എന്നാല്‍ ഫലസ്തീനികള്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്ന് കണ്ട് അതിന് പിന്തുണ നല്‍കുകയാണ് ‘ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നവരുടെ’ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് അശ്‌റഫ് തൂണേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നന്മണ്ട സ്വാഗതവും വൈസ് പ്രസിഡന്റ് വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.

Continue Reading

kerala

കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ

Published

on

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു.

നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കിൽ 43 പേർ ഉൾപ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.

Continue Reading

kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

Published

on

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും അത് ചെയ്തു നൽകാത്തതിൽ മേലുദ്യോഗസ്ഥരുടെ ഭാ​ഗത്തു നിന്നും നല്ല സമ്മർദ്ധമുണ്ടായിരുന്നതായി മരിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിന്റെ അമ്മ പറഞ്ഞു.
ജെയ്സൺ അത് ഒപ്പിട്ടുകൊടുത്തിരുന്നില്ലെന്നും, നൽകിയാൽ താൻ കുടുങ്ങുമെന്നും ജയ്സൺ പറഞ്ഞിരുന്നതായി മാതാവ് പ്രതികരിച്ചു. സിഐ ജയ്സൺ അലക്സിൻ്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനുള്ള സമ്മർദ്ദം കാരണമാണ് ജയ്സൺ മരിച്ചതെന്ന് കുടുംബത്തിൻറെ ആരോപണത്തിലും അന്വേഷണത്തിനാണ് നീക്കം. പൊലീസിൻ്റെ വയർലെസ് സംവിധാനം പരിഷ്കരിക്കുന്നതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജയ്സന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
Continue Reading

Trending