More
ആ മന്ത്രിയെ കാര്യസ്ഥ പണിക്കാണ് വിടേണ്ടത്
ശ്രീജിത് ദിവാകരന്‍
വിദ്യഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഐറ്റമാണ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ചുമതലയുള്ളത്. അതില്‍ സാങ്കേതികത്വം മാത്രമേയുള്ളൂ. പൊതുവിദ്യാഭ്യാസത്തിന് ഒരു കേന്ദ്രബജറ്റില്‍ നീക്കിവയ്ക്കുന്ന നക്കാപിച്ചയില്‍ ശമ്പളമൊക്കെ കഴിഞ്ഞ് ബാക്കിയുള്ളത് വച്ച് പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങും. പ്രധാനമന്ത്രിയുടെ മണ്ഡലങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരണം പിടിക്കാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍… അങ്ങനെ വീതം വച്ചു കഴിയുമ്പോള്‍ ബാക്കിയുള്ളത് എപ്പോഴും പുതിയ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെയും നിരന്തരം അപേക്ഷകള്‍ നല്‍കുന്ന എം.പിമാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
അഥവാ ഒരു സംസ്ഥാനത്തിന്റെ പൊതുവിദ്യഭ്യാസ പരിപാടിയുടെ നടത്തിപ്പില്‍ നേരിട്ടൊരു പങ്കും കേന്ദ്രസര്‍ക്കാരിനില്ല. അല്ലെങ്കില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയെല്ലാം പൊതുവിദ്യാഭ്യാസ നിലവാരം, അധ്യാപകരുടെ നിയമനം, ശമ്പളം, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഏകദേശമെങ്കിലും ഒരുപോലെയായേനേ. അതല്ല നിലവിലുള്ള സ്ഥിതി.
കേരളം വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രപൊതുശരാശരിയേക്കാള്‍ ഒട്ടേറെ മുകളിലായതിന് അധ്യാപകരും വിദ്യാര്‍ത്ഥികളും നയിച്ച പ്രക്ഷോഭങ്ങള്‍ മുതല്‍ 19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച മിഷനറി വിദ്യാഭ്യാസം മുതല്‍ തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ ദുരാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പോലും സാമൂഹ്യപരിഷകര്‍ത്താക്കള്‍ ഉപകരണമായി ഉപയോഗിച്ചത് വിദ്യാഭ്യാസവും വിദ്യാലയങ്ങളുമാണ് എന്നത് മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. അഥവാ ദുരാചാരങ്ങളോടും പട്ടിണിയോടും വ്യവസ്ഥയോടും പൊരുതാനുളള മാര്‍ഗ്ഗമായി പൊതുവിദ്യാഭ്യാസത്തെ കണ്ട ഒരു ജനതയുടെ ചരിത്രത്തിന്റെ മുകളിലാണ് ഇന്ന് അമിത് ഷാ, ആദിത്യനാഥ് തുടങ്ങിയ ദുരന്തങ്ങള്‍ കേരളത്തില്‍ വന്ന് വിഷം ചീറ്റുമ്പോള്‍ കടക്ക് കോപ്പുകളെ പുറത്ത് എന്ന് പറയാനീ നാടിന് ആര്‍ജ്ജവുമുണ്ടാകുന്നത്.
ആ നാട്ടിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ദീനദയാലുപാധ്യായ ശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് തിട്ടൂരമയയ്ക്കുമ്പോള്‍ ‘ഓമ്പ്രാ’ എന്ന് തലേക്കെട്ടഴിച്ച് അരക്കെട്ട് വളച്ച് നില്‍ക്കുന്ന വിദ്യാഭ്യാസ വകുപ്പുണ്ടെങ്കില്‍ ആ മന്ത്രിയെ കാര്യസ്ഥ പണിക്കാണ് വിടേണ്ടത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാഘോഷിക്കണമെന്നാരെങ്കിലും പറയുമ്പോ ‘അതാരാ’ എന്ന് തിരിച്ചു ചോദിക്കാനുള്ള കെല്പ് ഇല്ലെങ്കില്‍ ഇടത് പക്ഷ രാഷ്ട്രീയ ബോധമല്ല, മറ്റെന്തോ ആണ് നിങ്ങളെ നയിക്കുന്നത്.
kerala
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ
നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala21 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india22 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala20 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

