Connect with us

More

കണ്ണവത്ത് എസ്.ഡി.പി.ഐ അനുകൂലികളുടെ വീടുകള്‍ക്കു നേരെ അക്രമം

Published

on

പേരാവൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോളയാട് ആലപ്പറമ്പിലെ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണവം മേഖലയില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം. ആലപ്പറമ്പില്‍ അഞ്ചും തൊക്കിലങ്ങാടിയില്‍ ഒരു വീടും അക്രമികള്‍ തകര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമം ഉണ്ടായത്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമാണ് അക്രമം നടന്നത്. രാത്രി ആലപ്പറമ്പ് മേഖലയിലെ വീടുകളില്‍ ആയുധങ്ങളുമായെത്തിയ സംഘം വീട്ടുപകരണങ്ങളും വാഹനങ്ങളും തകര്‍ത്തു. ആലപ്പറമ്പ് 17ാം മൈലിലെ സൈനബയുടെ വടക്കേതോട്ടത്തില്‍ വീട് അക്രമികള്‍ തകര്‍ത്തു. വാതിലും ജനല്‍ ഗ്ലാസുകളും പൂര്‍ണ്ണമായും തകര്‍ത്ത സംഘം ഫര്‍ണിച്ചറുകളും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. വടക്കേതോട്ടത്തില്‍ റഹ്്മത്തിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത സംഘം ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. സമീപത്തെ സൈനബയുടെ സഫ്‌നാസ് മന്‍സിലിലിഎസി.ഫിഡ്ജ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ചു. വടക്കേ തോട്ടത്തില്‍ അബ്ബാസിന്റെ വീടിന്റെ വീട്ടിനു നേരെയും പുറത്തു നിര്‍ത്തിയിട്ട സ്‌കൂട്ടറും നശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ അന്‍സീറിന്റെ വീട്ടിന്റെ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.

ശ്യാമപ്രസാദിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കൂത്തുപറമ്പിലെത്തിയപ്പോള്‍ രണ്ടു പേര്‍ക്കെതിരെ അക്രമം ഉണ്ടായി. മാനന്തേരി സ്വദേശി റൗഫിനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് ഒരു സംഘം റൗഫിനെ മര്‍ദ്ദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തലശ്ശേരി എഎസ്പി തെരേസ ജോണിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം കണ്ണവം മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ജില്ലാ പോലിസ് ചീഫ് ശിവവിക്രമിന്റെ നിര്‍ദേശാനുസരണം വിവിധ മേഖലകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

Published

on

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.

കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.

Continue Reading

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

Published

on

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി

മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

Published

on

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.

നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.

Continue Reading

Trending