Connect with us

Article

ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ.
ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Published

on

കെ.എന്‍.എ ഖാദര്‍

 

ഇന്ത്യയിലെ ഇടതുപക്ഷം ഇത്രയേറെ ദുര്‍ബലമായ ഒരുകാലം ഓര്‍മ്മയിലില്ല. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സി.പി.ഐയും നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്ത് ജനപിന്തുണയുള്ള മറ്റുകക്ഷികള്‍ കുറവാണ്. ഈ രണ്ട് പാര്‍ട്ടികളുടെയും തന്നെ സ്ഥിതി ദയനീയമാണ്. ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ഈ പക്ഷത്തിന് സാധിക്കുന്നില്ല. കേരളത്തില്‍ അവശേഷിക്കുന്ന ഒരു സംസ്ഥാന ഭരണം ഏറെനാള്‍ നീണ്ടുനില്‍ക്കണമെന്നില്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ അളക്കേണ്ടത് ഭരണരംഗം മാത്രം നോക്കിയല്ല. ഇന്ന് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആകെ ലക്ഷ്യം പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നയിടങ്ങളില്‍ വോട്ടും സീറ്റും പദവികളും തന്നെയാണെന്ന് അവര്‍ പോലും ധരിച്ചുവശായിരിക്കയാല്‍ അക്കാര്യം പ്രധാനമാണ്. ബംഗാളിലോ ത്രിപുരയിലോ ഇനിയൊരു തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കേരളത്തില്‍ ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തുടരുമോ എന്നുതന്നെ കണ്ടറിയണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന മുദ്രാവാക്യം പ്രയോഗവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതായാല്‍ 2024 ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനോടൊപ്പം കേരളം, ബംഗാള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നേക്കാം.

 

സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മിക്കവാറും രാഷ്ട്രീയകക്ഷികളും അനുകൂലിക്കുന്നൊരു വിഷയമാണത്. ലോക്‌സഭയും നിയമസഭയും ഗ്രാമപഞ്ചായത്തുകളും മാത്രമേ പിന്നെ നിലനില്‍ക്കുകയുള്ളു. കേന്ദ്രം മുന്നോട്ടുവെക്കുന്ന ശിപാര്‍ശകളില്‍ മണ്ഡലം, ബ്ലോക്ക് പഞ്ചായത്തുകളോ, ജില്ലാപഞ്ചായത്തുകളോ ഇനിയുണ്ടാവില്ല. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയമായ ചില ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഈ നിര്‍ദ്ദേശം ഉതകുമെങ്കില്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രം ഇത് നടപ്പാക്കിയാല്‍ അത്ഭുതപ്പെടാനില്ല. അങ്ങിനെവന്നാല്‍ ആ കുത്തൊഴുക്കില്‍ കേരളവും ഇടതുപക്ഷത്തിന് നഷ്ടപ്പെടും. ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതേയുള്ളുവെങ്കിലും മന്ത്രിമാരില്‍ പലരും കഴിവുകേട്ടവരും ബലഹീനരുമാണെന്നതിന്റെ സൂചനകള്‍ ധാരാളമുണ്ട്. ഒരു പുനസംഘടന ഇടക്കാലത്ത് എന്തായാലും വേണ്ടിവരും. പാര്‍ട്ടിയേയും ഭരണകൂടത്തേയും ഒരുപോലെ കയ്യടക്കിവെച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായിയാണ്.

അദ്ദേഹത്തിന്റെ അറുപഴഞ്ചന്‍ രാഷ്ട്രീയ ധാരണകളും ഭരണസങ്കല്‍പ്പങ്ങളും പുതിയ കാലത്തിന് ദഹിക്കുന്നതല്ല. മുമ്പൊക്കെ പാര്‍ട്ടി നേതൃത്വം ഭരണത്തില്‍നിന്നും വേര്‍പെട്ട്‌നില്‍ക്കുകയും ഭരണത്തെ നിയന്ത്രിക്കുകയുമാണ് ചെയ്തിരുന്നത്. ഇന്ന് കാര്യങ്ങള്‍ നേരെ തിരിച്ചാണ് നടക്കുന്നത്. സി.പി.എം പോലുള്ള പാര്‍ട്ടിയും അതിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങളും പിണറായിയുടെ നിഴല്‍ മാത്രമാണ്. പ്രകാശ് കാരാട്ടിനെപോലുള്ള നേതാക്കള്‍ ചിത്രത്തിലേ ഇല്ല. എസ്.ആര്‍.പിയും യെച്ചൂരിയും വല്ലതും പറയുന്നത്തന്നെ അപൂര്‍വമാണ്. ദേശവ്യാപകമായി നടക്കുന്ന ജനവിരുദ്ധ വിഷയങ്ങളില്‍ പല കാരണങ്ങാല്‍ ശരിയായി പ്രതികരിക്കാന്‍ പോലും ആ പാര്‍ട്ടിക്ക് കഴിയുന്നില്ല. കേരളത്തിലെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും, ഇപ്പോഴും പുറത്തുവരുന്ന എല്ലാ അഴിമതികളെയും പാര്‍ട്ടി പ്രതിരോധിക്കുന്നതാണ് നാം കണ്ടത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം ചില കാര്യങ്ങളില്‍ അവര്‍ക്ക് പിറകോട്ട് പോകേണ്ടിവന്നു. ആരോഗ്യരംഗം അതി പ്രധാനമായിതീര്‍ന്ന ഒരു കാലഘട്ടമാണിത്. ഇവിടെ മാത്രമല്ല, ലോകമാകെ സ്ഥിതി അതാണ്. മഹാമാരിയുടെ പിടിയില്‍നിന്നും നാടിനെ രക്ഷിക്കുക എന്നത് പ്രഥമ പരിഗണന അര്‍ഹിക്കുന്നു. കേരളം കൊട്ടിഘോഷിക്കുന്നതുപോലെ ഒരു വന്‍ വിജയം കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും അതൊരു തര്‍ക്ക വിഷയമാക്കാന്‍ മുതിരുന്നില്ല. ദശാബ്ദങ്ങളായി കേരളം കൈവരിച്ച ചില നേട്ടങ്ങള്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നമുക്ക് സ്വന്തമായുണ്ട്. അപ്രകാരം ഒരു നില കൈവരിക്കുന്നതില്‍ കേരളമുണ്ടായ നാള്‍ മുതല്‍ അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ക്ക് പങ്കുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്നവര്‍ക്ക് അതുകൊണ്ട്തന്നെ വളരെ താഴെ തട്ടില്‍ നിന്ന് തുടങ്ങേണ്ടിവന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഭദ്രമായ അടിത്തറ നേരത്തെ ഇവിടെ പണിതിരുന്നു. ആ അവസ്ഥയില്‍നിന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് കൂടുതല്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കൃത്യമായ ധാരണകള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഇല്ലാത്തവരാണ് ഇപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതെന്ന് നാട്ടില്‍ പ്രചാരണമുണ്ട്. മറ്റു വകുപ്പുകളുടെ ഭരണം സംബന്ധിച്ചൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. ന്യായമായ സമയം ഭരിക്കുന്നവര്‍ക്ക് കിട്ടിയില്ലെന്ന് പറയേണ്ടതില്ലല്ലോ. സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം വന്‍ അഴിമതികളുടെ തുടര്‍ പ്രവാഹമായിരുന്നു. കേരളമിന്നുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്തവിധം അഴിഞ്ഞാട്ടം ഭരണ രംഗത്ത് നടന്നുവെന്ന് നമുക്ക് ബോധ്യമായി. തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും വിജയിച്ചുവെന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ വീഴ്ചകളെ ന്യായികരിക്കുന്നില്ല. ജനം രണ്ടാം തവണയും നരേന്ദ്രമോദിക്കും അമിത്ഷാക്കും അവസരം നല്‍കിയില്ലേ. അതുകൊണ്ട് കേന്ദ്ര നടപടികള്‍ ശരിയായിരുന്നുവെന്ന് സി.പി.എം സമ്മതിക്കുമോ. തെരഞ്ഞെടുപ്പ് വിജയ, പരാജയങ്ങള്‍ക്ക് എണ്ണമറ്റ കാരണങ്ങള്‍ കാണും. ജനം ചിലപ്പോള്‍ പ്രവചനാതീതമായ രീതിയില്‍ പ്രതികരിച്ചേക്കാം. എത്രയോ ഉദാഹരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കാന്‍ മുന്നിലുണ്ട്. ഇന്ത്യയിലും പുറത്തും അതിന് തെളിവുകളുണ്ട്.

 

ഇവിടെ സി.പി.എം എന്ന പാര്‍ട്ടി ആശയപരമായും സംഘടനാപരമായും പാപ്പരത്തം അനുഭവിക്കുന്ന കാലമാണ്. കമ്യൂണിസ്റ്റ് സൈദ്ധാന്തിക വീക്ഷണങ്ങളില്‍ മൂന്നുതരം സമരങ്ങള്‍ പാര്‍ട്ടി നടത്തേണ്ടതുണ്ട്. ആശയസമരം, സാമ്പത്തികസമരം, രാഷ്ട്രീയസമരം എന്നിവയാണിവ. ഇവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ ഇന്ന് ആ പാര്‍ട്ടികള്‍ക്ക് സാധ്യമല്ല. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വം പോലും ഉപേക്ഷിച്ച മട്ടാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം പ്രായോഗികമല്ലെന്ന്‌വരെ പാര്‍ട്ടി നേതാക്കള്‍ വാദിച്ചുതുടങ്ങി. അത് സത്യമായിരുന്നുവെങ്കിലും തുറന്നു പറയാറില്ല. ഇപ്പോള്‍ അതൊക്കെ തുറന്നുപറയാന്‍ അവര്‍ക്ക് മനസ്സായി. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉപേക്ഷിച്ചാല്‍പിന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കുഴല്‍ കണ്ണാടിയിലൂടെ കമ്യൂണിസ്റ്റുകാര്‍ ലോകത്തെ ദര്‍ശിക്കേണ്ടതാണ്.
ആ ദര്‍ശനത്തിന്റെ അനന്തര ഫലമായി എത്തിച്ചേരുന്ന നിഗമനങ്ങളാണ് പാര്‍ട്ടിയെ പിന്നീട് നയിക്കേണ്ടത്. ചരിത്രപരമായ ഭൗതിക വാദവും മൂലധനം അഥവാ മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രം എന്നിവയാണ് മറ്റു മുഖ്യദര്‍ശനങ്ങള്‍. ഇവയെല്ലാം യഥാവിധി പ്രയോഗിച്ചും ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ മുറുകെ പിടിച്ചും മുന്നോട്ടുപോയ സോവിയറ്റ് യൂണിയനിലും മാര്‍ക്‌സിസത്തിന്റെ മറ്റൊരു വകഭേദമായ മാവോയിസം നേരിട്ട് പരീക്ഷിച്ച ചൈനയിലും കമ്യൂണിസം വന്നില്ല. ജനിതക മാറ്റം സംഭവിച്ച മുതലാളിത്തമാണ് ചൈനയിലും വിയറ്റ്‌നാമിലും ക്യൂബയിലും ഇപ്പോള്‍ കാണുന്നത്. പ്രസ്തുത ജനിതകമാറ്റം സംഭവിച്ചത് മാര്‍ക്‌സിസത്തിനാണെന്നും പറയുന്നതില്‍ തെറ്റില്ല. തുടര്‍ന്നും നിലനില്‍ക്കാനും അതിജീവനത്തിന് ശേഷി കൂടുതലുള്ളത് മുതലാളിത്തമാണ്. അതുകൊണ്ടാണിവിടെ അങ്ങിനെ പ്രതിപാദിക്കുന്നത്.

കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണ ഒട്ടനേകം രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. കിഴക്കന്‍ ജര്‍മ്മനി, പോളണ്ട്, ചെക്കോസ്ലോവാക്കിയ, യുഗോസ്ലാവിയ, റൊമാനിയ, ഹംഗറി, മംഗോളിയ, അല്‍ബേനിയ ഇവയെല്ലാം അവയില്‍ ഉള്‍പ്പെടുന്നു. അര നൂറ്റാണ്ടുകാലവും അതിലധികവും നിലനിന്ന കമ്യൂണിസ്റ്റുകാരുടെ ഭരണകാലത്ത് അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കപ്പെട്ടിരുന്നില്ല. പ്രതിപക്ഷം ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ ഒരു വിധത്തിലും സമ്മതിച്ചില്ല. കൊന്നും തുറങ്കലില്‍ അടച്ചും പീഢിപ്പിച്ചും എല്ലാത്തിനേയും നേരിട്ടു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ലക്ഷങ്ങളെ കൊന്ന് ഭരണത്തില്‍ തുടര്‍ന്നിട്ടും ആ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. അക്കാലത്തെ ഭരണാധികാരികളും പാര്‍ട്ടി നേതാക്കളും പ്രഗത്ഭരായിരുന്നു. അവര്‍ക്ക് അറിവുണ്ടായിരുന്നു. തന്റേടമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് തത്വസംഹിത പരിചിതമായിരുന്നു. അവര്‍ ഭാവനാസമ്പന്നരായിരുന്നു. എങ്കിലും ഏകാധിപതികളായിരുന്നു. അതിലേറെ വിവരവും അനുഭവ സമ്പത്തും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കില്ലല്ലോ. മേല്‍ പ്രസ്താവിച്ച രാഷ്ട്രങ്ങളിലെല്ലാം കമ്യൂണിസ്റ്റുകള്‍ക്ക് ഭരണം പിടിച്ചെടുക്കാനായി. തലമുറകളോളം ഭരിക്കാന്‍ സാധിച്ചു. ഒന്നും തെരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. എവിടെയും ജനാധിപത്യം തൊട്ടുതീണ്ടിയില്ല. പൗരസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതുമില്ല. ആ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പിലൂടെ വന്നതുമില്ല, പോയതുമില്ല. അവരുടെ ഭരണകാലത്തുടനീളം തെരഞ്ഞെടുപ്പ് അവര്‍ നടത്തിയതുമില്ല. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ ഒട്ടും പരിഗണന അര്‍ഹിക്കുന്നില്ല.

പിണറായിയിലേക്കും അദ്ദേഹത്തിന്റെ ഭരണ രീതികളില്‍ കാണപ്പെടുന്ന ഏകാധിപത്യ പ്രവണതകളിലേക്കും കടന്നാല്‍ അതെല്ലാം എത്ര നിസാരമെന്ന് തോന്നിയേക്കാം. ജനാധിപത്യ ഇന്ത്യയെ അവര്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞില്ല. പാര്‍ട്ടിയിലോ ഭരണത്തിലോ തന്നേക്കാള്‍ പ്രാമുഖ്യം നേടാന്‍ ആരെയും അദ്ദേഹം അനുവദിക്കുകയില്ല. സ്റ്റാലിന്‍ കാണിച്ചുതന്ന വഴിയാണിത്. പി.ജെ ആര്‍മി എന്ന കൂട്ടായ്മ പോലും പിരിച്ചുവിട്ടു. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിനെ ജനങ്ങള്‍ കൂടുതല്‍ അംഗീകരിച്ചേക്കുമോ എന്ന സംശയം പോലും നിവാരണം ചെയ്തു. ആ വ്യക്തിപൂജയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അമ്പാടിമുക്കിലെ ഏതോ സാധാരണ സഖാക്കളെ ബലിയാടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിലും ഇത്തരം ചിന്തകള്‍ അന്തര്‍ലീനമാണ്. മറ്റുചില അമ്പാടിമുക്ക് പ്രവണതകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്. ചിലരെ മന്ത്രിമാരാക്കാന്‍ ചാടിയിറങ്ങിയ അമ്പാടിമുക്കുകാരുടെ പേരുകള്‍ സാവധാനം വെട്ടിക്കളയുകതന്നെ ചെയ്യും. ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ.
ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending