X

സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ മോദി മാച്ച് ഫിക്സിങ് നടത്തുന്നു; കടുപ്പിച്ച് രാഹുല്‍

കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിച്ച് ഡല്‍ഹിയില്‍ ഇന്ത്യസഖ്യത്തിന്റെ മഹാറാലി. മുന്നണിയിലെ മുഴുവന്‍ പാര്‍ട്ടികളെയും അണിനിരത്തിയുള്ള റാലിയില്‍ മോദി സര്‍ക്കാരിനെ നേതാക്കള്‍ കടന്നാക്രമിച്ചു. സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ മോദി മാച്ച് ഫിക്‌സിങ് നടത്തുന്നുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്.

ആരെയെല്ലാം നിശബ്ദമാക്കിയാലും രാജ്യത്തെ ജനങ്ങളുടെ വികാരം മൂടിവയ്ക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ‘ പാവപ്പെട്ട ജനങ്ങള്‍ക്കെതിരെ വന്‍ മുതലാളിമാരെ കൂട്ടുപിടിക്കുന്നു- രാഹുല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണിതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി പറഞ്ഞു. വോട്ടല്ല, രാജ്യത്തെ വീണ്ടെടുക്കാനുള്ള പിന്തുണയാണ് തേടുന്നതെന്ന് ജയിലില്‍ നിന്ന് അയച്ച സന്ദേശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

നാനൂറ് സീറ്റ് ഉറപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ പ്രതിപക്ഷത്തെ ഭയക്കുന്നത് എന്തിനാണെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ജയിലിലായ പ്രതിപക്ഷനേതാക്കളുടെ ഭാര്യമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

 

webdesk13: