Connect with us

News

കാത്തിരുന്ന ഇന്ത്യ x പാക് മത്സരം ഇന്ന് വൈകീട്ട് 7.30ക്ക്

വര്‍ധിത വിശ്വാസത്തിലാണ് ഇന്ത്യ. വിരാത് കോലിക്ക് ടി-20 നായകന്‍ എന്ന നിലയില്‍ അവസാന ചാമ്പ്യന്‍ഷിപ്പ്.

Published

on

ദുബൈ: ഇന്ത്യയെ ഇത് വരെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല പാക്കിസ്താന്. അവരുടെ നായകന്‍ ബബര്‍ അസം പറയുന്നില്ല ഇന്ന് ചരിത്രം രചിക്കുമെന്ന്…. പാക് ടീമിന്റെ മെന്‍ഡറായ മാത്യു ഹെയ്ഡന്‍ പറയുന്നത് മല്‍സരം കേമമായിരിക്കുമെന്നാണ്…. ഇത് തന്നെയാണ് ഇന്നത്തെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്.

ക്രിക്കറ്റ് ലോകം കാത്തുകാത്തിരിക്കുന്ന അയല്‍ക്കാരുടെ അങ്കം വൈകീട്ട് 7-30 മുതല്‍. വിരാത് കോലി നയിക്കുന്ന ഇന്ത്യക്ക് തന്നെയാണ് വ്യക്തമായ മേല്‍ക്കൈ. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം അനുഭവ സമ്പന്നര്‍. സമീപകാല വിജയ ശരാശരിയിലും കേമം. പാക്കിസ്താനെ നേരിടുമ്പോള്‍ പതിവായി പ്രകടിപ്പിക്കുന്ന അധിക ഊര്‍ജ്ജവുമാവുമ്പോള്‍ മണലാരണ്യത്തില്‍ കോലിക്ക് പേടിക്കാനില്ല. പക്ഷേ ബബറിന്റെ പാക് സംഘത്തില്‍ യുവതാരങ്ങളാണ്. ഇന്നലെ അവര്‍ അവസാന 12 പ്രഖ്യാപിക്കുകയും ചെയ്തത് ആത്മവിശ്വാസത്തോടെയാണ്. മൂന്ന് സീനിയേഴ്‌സിനെ ധൈര്യത്തില്‍ മാറ്റി നിര്‍ത്തി. സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് വാസിം, മുഹമ്മദ് നവാസ് എന്നിവരെ. ഇതിനര്‍ത്ഥം മൂന്ന് സീമര്‍മാര്‍-ഷാഹിന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായ ഇമാദ് വാസിമും ഷദാബ് ഖാനും ആദ്യ ഇലവനില്‍ വരും. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള രണ്ട് സീനിയേഴ്‌സ്- മുഹമ്മദ് ഹാഫിസും ഷുഹൈബ് മാലിക്കും കളിച്ചേക്കും. 21 കാരനായ ഹൈദര്‍ അലി മധ്യനിരയില്‍ വന്നാല്‍ മാത്രമായിരിക്കും സീനിയേഴ്‌സില്‍ ഒരാള്‍ പുറത്താവുക. വാം അപ്പ് മല്‍സരത്തില്‍ കളിച്ച മുന്‍നിരയില്‍ മാറ്റമുണ്ടാവില്ല എന്ന് മിസ്ബാഹുല്‍ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ധിത വിശ്വാസത്തിലാണ് ഇന്ത്യ. വിരാത് കോലിക്ക് ടി-20 നായകന്‍ എന്ന നിലയില്‍ അവസാന ചാമ്പ്യന്‍ഷിപ്പ്. ഇത് വരെ ഐ.സി.സി കിരീടമില്ലാത്ത നായകന്‍ എന്ന അപഖ്യാതി അകറ്റണം. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ശക്തമാണ്. രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഇന്നിംഗ്‌സിന് തുടക്കമിടും. വിരാത് മൂന്നാം നമ്പറില്‍ വരുമ്പോല്‍ സൂര്യകുമാര്‍ യാദവ്, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവിന്ദു ജഡേജ എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ടാവും. ബൗളിംഗില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ അനുഭവ സമ്പന്നരാണ് ആയുധങ്ങള്‍. സ്പിന്നര്‍മാരായി മൂന്ന് പേര്‍ കളിക്കാനാണ് സാധ്യത. രവിചന്ദ്രന്‍ അശ്വിനൊപ്പം യൂസവേന്ദ്ര ചാഹല്‍. ഓള്‍റൗണ്ട് കരുത്തുള്ള ജഡേജയും പന്തെറിയും. ദുബൈ പിച്ച് പക്ഷേ വേഗക്കുറവുള്ളതാണ്. വലിയ സ്‌ക്കോര്‍ എളുപ്പമായിരിക്കില്ല. ഇന്നലെ ഇതേ ട്രാക്കില്‍ വിന്‍ഡീസ് 55 ന്് പുറത്തായത് മറക്കരുത്.

ഇന്ത്യ: വിരാത് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സുര്യകുമാര്‍ യാദവ്, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, രവിന്ദു ജഡേജ, യൂസവേന്ദ്ര ചാഹല്‍, അശ്വിന്‍.

പാക്കിസ്താന്‍: ബബര്‍ അസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖാര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍, ഇമാദ് വാസിം, മുഹമ്മദ് ഹാഫിസ്, ഷഹദാബ് ഖാന്‍, ഷുഹൈബ് മലിക്, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷാഹിന്‍ അലി, ഷാഹിന്‍ അലി അഫ്രീദി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയില്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം.

Published

on

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ മാക്സ് ആശുപത്രിയില്‍ മോഷണം. ആശുപത്രിയില്‍ നിന്നും 50,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. മോഷണ രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രദേശത്തെ രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. രണ്ട് വീടുകളുടെയും ജനാലകള്‍ തുറന്ന നിലയിലാണ് മോഷണ ശ്രമം നടന്നതെന്നും പൊലീസ് അറിയിച്ചു.

ഈ മോഷണത്തിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

 

Continue Reading

kerala

തൃശൂരില്‍ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചത്.

Published

on

തൃശൂര്‍: മണലൂര്‍ ഗവ. ഐടിഐ റോഡിലെ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സലീഷിനെ കാണാനില്ല. ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടത്.

അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സലീഷ് സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷമായി ഐടിഐ റോഡിലെ വാടകവീട്ടിലാണ് നിഷയും കുടുംബവും താമസിച്ചിരുന്നത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തുവരികയായിരുന്നു നിഷ. കഴിഞ്ഞ രണ്ട് ദിവസമായി അവധിയിലായിരുന്നു.

ചാലക്കുടി സ്വദേശിനിയായ നിഷ മുമ്പ് വിവാഹിതയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് സലീഷുമായി വിവാഹിതയായത്. ആദ്യ ഭര്‍ത്താവില്‍ ജനിച്ച രണ്ട് കുട്ടികളാണ് നിഷയ്ക്കുള്ളത്. ഇവരാണ് നിഷയോടൊപ്പം താമസിച്ചിരുന്നത്.

സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ നേരത്തെ പലതവണ പരാതി നല്‍കിയിരുന്നുവെന്നും പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മക്കള്‍: വൈഗ, വേദ.

 

Continue Reading

kerala

വിധിയില്‍ സന്തോഷം; ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല,നടിക്കൊപ്പമല്ല എന്ന നിലപാടില്ല -ലക്ഷ്മിപ്രിയ

നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ..

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടിയും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.  നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ കൂട്ടി ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് നടി രഞ്ജിനിയും രംഗത്തു വന്നിരുന്നു.  തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു.

ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യമ്പിശനും രംഗത്തെത്തി. അവള്‍ക്കൊപ്പം എന്നായിരുന്നു രമ്യ നന്പീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ദിലീപിനെ വെറുതേവിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നാദിര്‍ഷയും രംഗത്തെത്തി. സത്യമേവ ജയതേയെന്നാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Continue Reading

Trending