crime
കോഴിക്കോട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം; ഒരാള്‍ കസ്റ്റഡിയില്‍
ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്
കോഴിക്കോട് നഗരത്തിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് താഴ്ത്തിയും തകർത്തും മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. സംഘത്തിലെ മറ്റു രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സുന്ദറിനെ (49)യാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്.
ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. ബേബി മെമ്മോറിയൽ ആശുപത്രി പാർക്കിങ് സ്ഥലം, അരയിടത്തുപാലത്തിന് അടിയിലെ പാർക്കിങ്, ബ്ലു ഡയമണ്ട് മാളിനു സമീപം എന്നിവിടങ്ങളിൽ നിർത്തിയിട്ടു കാറുകളിലാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. കാറുകളിൽ നിന്നു ബാഗും മറ്റു വസ്തുക്കളും മോഷണം പോയി. നടക്കാവ് പൊലീസ് രാത്രി തന്നെ തിരച്ചിൽ ഊർജിതമാക്കി. കാറുകളുടെ ചില്ലു തകർത്തിട്ടുണ്ട്. മോഷണ സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
നഗരത്തിൽ മുൻപും ഇത്തരത്തിലുള്ള മോഷണം വ്യാപകമായിരുന്നു. മാനാഞ്ചിറ കോംട്രസ്റ്റിനു സമീപം നിർത്തിയിടുന്ന കാറുകളിൽ നിന്നു ഗ്ലാസ് തകർത്തും താഴ്ത്തിയും മോഷണം പതിവായിരുന്നു. മിഠായിത്തെരുവിലേക്കു പോകുന്ന ആളുകൾ നിർത്തിയിടുന്ന കാറുകളിലാണു മോഷണം നടന്നിരുന്നത്. പലരും കടകളിലേക്കു പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ കാറിൽ വയ്ക്കും. അതു മനസ്സിലാക്കിയാണു മോഷണം. ഇരുട്ടുള്ള സ്ഥലത്തു നിർത്തിയിടുന്ന കാറുകളാണു മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. പൊലീസ് നടപടി ശക്തമായതോടെയാണു മോഷണം നിലച്ചത്. ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
■ കാറുകൾ നിർത്തി പോകുമ്പോൾ ബാഗും മറ്റും കാറിൽ വയ്ക്കരുത്. സൺ ഫിലിം ഇല്ലാത്തതുകൊണ്ടു അകത്തുള്ള വസ്തുക്കൾ പുറത്തു നിന്നു കാണാൻ കഴിയും.
■ ബാഗ്, പഴ്സ് തുടങ്ങിയവ സീറ്റിൽ കിടക്കുന്നതു കണ്ടാൽ മോഷ്ടാക്കൾ നോട്ടമിടും.
■ സംഘത്തിലെ ഒരാൾ കല്ല്, ചെറിയ ഭാരമുള്ള ഇരുമ്പു ദണ്ഡ് തുടങ്ങിയവ ഉപയോഗിച്ചു ഗ്ലാസ് തുറക്കും. പിന്നീട് വാതിൽ തുറന്നോ, ഗ്ലാസ് തകർന്ന ഭാഗം വഴിയോ ബാഗും പഴ്സും പുറത്തെടുത്തു സ്ഥലം വിടും.
■ പണം, ആഭരണം തുടങ്ങിയവ ബാഗിലും പഴ്സിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു മോഷണം നടത്തുന്നത്. പണമോ ആഭരണമോ ഇല്ലാത്ത ബാഗും പഴ്സും വച്ചാലും മോഷ്ടാക്കൾ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാറിന്റെ ഗ്ലാസ് തകർക്കും. അതിനാൽ ബാഗും മറ്റും പുറത്തു നിന്നു കാണും വിധം വയ്ക്കാതിരിക്കുന്നതാണ് ഉചിതം.
■ അതു പോലെ രാത്രി കാർ പാർക്ക് ചെയ്യുമ്പോൾ കഴിയുന്നതും വെളിച്ചമുള്ളിടത്തു നിർത്തുക. പകലും ആളുകൾ കാണുന്നിടത്തു പാർക്ക് ചെയ്യുന്നതാണു നല്ലത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

