Connect with us

More

കോവിഡ് ഭീതിയില്‍ ലോകം; വുഹാനില്‍ മാസ്‌കില്ലാതെ ആയിരങ്ങളുടെ ആഘോഷ ലഹരി

കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Published

on

വുഹാന്‍: കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ വൈറസ് വ്യാപനത്തില്‍ നിന്നും ആശങ്കകളില്‍ നിന്നും പതുക്കെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമായ വുഹാന്‍ 2020 തുടക്കത്തില്‍ കൊറോണ വൈറസിലൂടെയാണ് ലോകശ്രദ്ധയിലെത്തിയത്. ചൈനയിലെ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരവും പ്രധാന ഗതാഗത കേന്ദ്രവുമായ വുഹാനെ അടക്കിഭരിച്ച പുതിയ വൈറസ് പിന്നീട് ചൈന വിട്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച കാഴ്ചയാണ് ലോകം കണ്ടത്.
എന്നാല്‍ കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. ചൈനയിലെ വലിയ കച്ചവട കേന്ദ്രമായ വുഹാനിലെ മാര്‍ക്കറ്റുകളെല്ലാം പഴയതിലും മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. റോക്ക് സംഗീതോത്സവം തുടങ്ങി വിവിധ ആഘോഷപരിപാടികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.Image

 

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ജനുവരി മുതല്‍ കടുത്ത നിയന്ത്രണങ്ങളിലായിരുന്നു വുഹാനില്‍ ഏപ്രില്‍ മാസത്തോടെയാണ് അഴവ് വന്നത്. 76 ദിവസത്തെ ലോക്ക്ഡൗണിനുശേഷം നഗരത്തെ ചൈന വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കിയതാണ്. ചൈനയിലെ ആഭ്യന്തര പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ രണ്ടാം ഘട്ടവും മൂന്നാഘട്ടവുമായി ഇടയ്ക്കിടെ രോഗം വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ രോഗ വ്യാപനം ഉണ്ടായി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ വുഹാന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് വുഹാനെ രോഗമുക്തിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആളുകളുടെ തിരിച്ചുവരുവിനെ തുടര്‍ന്ന് ഇടയ്ക്ക് രോഗം വീണ്ടും പടര്‍ന്നെങ്കിലും അത് വലിയ തോതില്‍ വ്യാപിക്കാതെ നോക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.

നഗരത്തിലെ മിക്ക കടകള്‍ക്കും മുമ്പില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. വിവാദമായ വന്യമൃഗങ്ങളുടെ ഇറച്ചിയും മറ്റും വിറ്റിരുന്ന വുഹാന്‍ ഹ്വാനനിലെ വെറ്റ് മാര്‍ക്കറ്റില്‍ ഇത്തരം ഇറച്ചികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറമെ വുഹാനിലേക്ക് വരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെ നിരീക്ഷിക്കുന്നതില്‍ അധികൃതര്‍ കടുത്ത ജാഗ്രതയിലുമാണ്.

മഹാമാരിയില്‍ വിറച്ച വുഹാന്‍ നഗരത്തില്‍ പ്രളയ ഭീഷണിയും ഉയര്‍ന്നിരുന്നു. വുഹാന്‍ നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്‌സി കരകവിഞ്ഞ് ഒഴുകിയതാണ് വുഹാന് വീണ്ടും തിരിച്ചടിയായത്. വെള്ളപ്പൊക്കത്തിന് കൂടി വുഹാന്‍ പ്രവിശ്യ സാക്ഷിയായതോടെ കടുത്ത സാമ്പത്തിക തകര്‍ച്ചയും നഗരം നേരിട്ടു. അതിനെയും അതിജീവിക്കാന്‍ വുഹാന്‍ അധികൃതര്‍ക്കായി എന്നതാണ് അവിടത്തെ ജനതയ്ക്ക് ആശ്വാസം നല്‍കുന്നത്.

പുനരുജ്ജീവനം സാധ്യമാകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നിട്ടും, നഗരത്തിന്റെ വീണ്ടെടുക്കല്‍ തങ്ങള്‍ ആസ്വദിക്കുന്നതായി വുഹാന്‍ നിവാസികള്‍ പറയുന്നു.
തനതായ ഹസ്മത്ത് സ്യൂട്ടുകളും സുരക്ഷാ ഗോഗലുകളും വര്‍ണ്ണ കുടകള്‍ക്കും സൂര്യ തൊപ്പികളുമായി നഗരത്തിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുകയാണ് ആളുകള്‍. നഗരത്തിലെ ചരിത്രപരമായ യെല്ലോ ക്രെയിന്‍ ടവറിന് മുന്നില്‍ വിനോദസഞ്ചാരികള്‍ പ്രത്യക്ഷപ്പെടുന്നതും ഫോട്ടോകള്‍ക്കായി പോസ് ചെയ്യുന്നതുമായ സ്വപനങ്ങള്‍ വുഹാനുകാര്‍ക്ക് വീണ്ടും യാഥാര്‍ഥ്യമാരിക്കുന്നു.

https://twitter.com/YuxuanMichael/status/1295325183964659713

അതേസമയം, എല്ലാം സാധാരണ നിലയിലായിട്ടില്ലെന്നതും വസ്തുതയാണ്. 11 ദശലക്ഷം ആളുകളുള്ള വുഹാനില്‍ ബിസിനസ്സ് മന്ദഗതിയിലാണ്. കോവിഡിന് മുമ്പ് തീരുമാനിച്ച ചില പ്രോജക്ടുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒരു പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജോലിക്കാരനായ ഹു സ്യൂ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍, ഹോട്ടല്‍ ഉടമയായ യാങ് ലിയാന്‍കാങ് പറയുന്നത് കാര്യങ്ങള്‍ സാവധാനത്തില്‍ മെച്ചപ്പെടുന്നതായാണ്. ഒരു മാസം മുമ്പ് ഒരു ദിവസം 300 യുവാന്‍ (28.72 ഡോളര്‍) മുതല്‍ 1,000 യുവാനില്‍ വരെ വില്‍പ്പന വര്‍ദ്ധിച്ചതായി, യാങ് ലിയാന്‍കാങ് പ്രതികരിച്ചു.

 

 

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

kerala

നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending