More
കോവിഡ് ഭീതിയില്‍ ലോകം; വുഹാനില്‍ മാസ്‌കില്ലാതെ ആയിരങ്ങളുടെ ആഘോഷ ലഹരി
കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

വുഹാന്‍: കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ വൈറസ് വ്യാപനത്തില്‍ നിന്നും ആശങ്കകളില്‍ നിന്നും പതുക്കെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമായ വുഹാന്‍ 2020 തുടക്കത്തില്‍ കൊറോണ വൈറസിലൂടെയാണ് ലോകശ്രദ്ധയിലെത്തിയത്. ചൈനയിലെ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരവും പ്രധാന ഗതാഗത കേന്ദ്രവുമായ വുഹാനെ അടക്കിഭരിച്ച പുതിയ വൈറസ് പിന്നീട് ചൈന വിട്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച കാഴ്ചയാണ് ലോകം കണ്ടത്.
എന്നാല്‍ കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. ചൈനയിലെ വലിയ കച്ചവട കേന്ദ്രമായ വുഹാനിലെ മാര്‍ക്കറ്റുകളെല്ലാം പഴയതിലും മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. റോക്ക് സംഗീതോത്സവം തുടങ്ങി വിവിധ ആഘോഷപരിപാടികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ജനുവരി മുതല്‍ കടുത്ത നിയന്ത്രണങ്ങളിലായിരുന്നു വുഹാനില്‍ ഏപ്രില്‍ മാസത്തോടെയാണ് അഴവ് വന്നത്. 76 ദിവസത്തെ ലോക്ക്ഡൗണിനുശേഷം നഗരത്തെ ചൈന വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കിയതാണ്. ചൈനയിലെ ആഭ്യന്തര പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ രണ്ടാം ഘട്ടവും മൂന്നാഘട്ടവുമായി ഇടയ്ക്കിടെ രോഗം വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ രോഗ വ്യാപനം ഉണ്ടായി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ വുഹാന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് വുഹാനെ രോഗമുക്തിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആളുകളുടെ തിരിച്ചുവരുവിനെ തുടര്‍ന്ന് ഇടയ്ക്ക് രോഗം വീണ്ടും പടര്‍ന്നെങ്കിലും അത് വലിയ തോതില്‍ വ്യാപിക്കാതെ നോക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.
നഗരത്തിലെ മിക്ക കടകള്‍ക്കും മുമ്പില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. വിവാദമായ വന്യമൃഗങ്ങളുടെ ഇറച്ചിയും മറ്റും വിറ്റിരുന്ന വുഹാന്‍ ഹ്വാനനിലെ വെറ്റ് മാര്‍ക്കറ്റില്‍ ഇത്തരം ഇറച്ചികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറമെ വുഹാനിലേക്ക് വരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെ നിരീക്ഷിക്കുന്നതില്‍ അധികൃതര്‍ കടുത്ത ജാഗ്രതയിലുമാണ്.
മഹാമാരിയില്‍ വിറച്ച വുഹാന്‍ നഗരത്തില്‍ പ്രളയ ഭീഷണിയും ഉയര്‍ന്നിരുന്നു. വുഹാന്‍ നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്‌സി കരകവിഞ്ഞ് ഒഴുകിയതാണ് വുഹാന് വീണ്ടും തിരിച്ചടിയായത്. വെള്ളപ്പൊക്കത്തിന് കൂടി വുഹാന്‍ പ്രവിശ്യ സാക്ഷിയായതോടെ കടുത്ത സാമ്പത്തിക തകര്‍ച്ചയും നഗരം നേരിട്ടു. അതിനെയും അതിജീവിക്കാന്‍ വുഹാന്‍ അധികൃതര്‍ക്കായി എന്നതാണ് അവിടത്തെ ജനതയ്ക്ക് ആശ്വാസം നല്‍കുന്നത്.
പുനരുജ്ജീവനം സാധ്യമാകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നിട്ടും, നഗരത്തിന്റെ വീണ്ടെടുക്കല്‍ തങ്ങള്‍ ആസ്വദിക്കുന്നതായി വുഹാന്‍ നിവാസികള്‍ പറയുന്നു.
തനതായ ഹസ്മത്ത് സ്യൂട്ടുകളും സുരക്ഷാ ഗോഗലുകളും വര്‍ണ്ണ കുടകള്‍ക്കും സൂര്യ തൊപ്പികളുമായി നഗരത്തിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുകയാണ് ആളുകള്‍. നഗരത്തിലെ ചരിത്രപരമായ യെല്ലോ ക്രെയിന്‍ ടവറിന് മുന്നില്‍ വിനോദസഞ്ചാരികള്‍ പ്രത്യക്ഷപ്പെടുന്നതും ഫോട്ടോകള്‍ക്കായി പോസ് ചെയ്യുന്നതുമായ സ്വപനങ്ങള്‍ വുഹാനുകാര്‍ക്ക് വീണ്ടും യാഥാര്‍ഥ്യമാരിക്കുന്നു.
https://twitter.com/YuxuanMichael/status/1295325183964659713
അതേസമയം, എല്ലാം സാധാരണ നിലയിലായിട്ടില്ലെന്നതും വസ്തുതയാണ്. 11 ദശലക്ഷം ആളുകളുള്ള വുഹാനില്‍ ബിസിനസ്സ് മന്ദഗതിയിലാണ്. കോവിഡിന് മുമ്പ് തീരുമാനിച്ച ചില പ്രോജക്ടുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒരു പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജോലിക്കാരനായ ഹു സ്യൂ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍, ഹോട്ടല്‍ ഉടമയായ യാങ് ലിയാന്‍കാങ് പറയുന്നത് കാര്യങ്ങള്‍ സാവധാനത്തില്‍ മെച്ചപ്പെടുന്നതായാണ്. ഒരു മാസം മുമ്പ് ഒരു ദിവസം 300 യുവാന്‍ (28.72 ഡോളര്‍) മുതല്‍ 1,000 യുവാനില്‍ വരെ വില്‍പ്പന വര്‍ദ്ധിച്ചതായി, യാങ് ലിയാന്‍കാങ് പ്രതികരിച്ചു.
Film
മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്
ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.
മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.
മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. .
ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.
kerala
‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി
‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം

തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പരിഹസിച്ചു. ‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറു ചോദ്യം. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇരിങ്ങാലക്കുടയിലെ പരിപാടിക്കിടെ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.
അതേസമയം, കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തെത്തുടർന്നുണ്ടായ ആരോപണങ്ങളിൽ കൈപ്പിഴ പറ്റിയെന്ന വിശദീകരണമാണ് ഇന്ന് സുരേഷ് ഗോപി നടത്തിയത്. പുള്ളിലെ കലുങ്ക് സദസിൽ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
kerala
അമീബിക് മസ്തിഷ്ക ജ്വരം അടിയന്തര പ്രമേയം: ‘ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു, മരണക്കണക്ക് പൂഴ്ത്തിവെക്കുന്നു’: പ്രതിപക്ഷം

തിരുവനന്തപുരം:പകർച്ച വ്യാധി അല്ലാതിരുന്നിട്ടും അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയാണെന്ന് എൻ.ഷംസുദ്ദീൻ എംഎല്‍എ. അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. സർക്കാർ മരണക്കണക്ക് പൂഴ്ത്തിവെക്കുന്നു. ശാസ്ത്രീയമായി മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ലെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
അമീബിക് മസ്തിഷ്കജ്വരം പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
‘ആളുകളുടെ അറിവില്ലായ്മ, അജ്ഞത സർക്കാരിന്റെ കെടുകാര്യസ്ഥത ഇതിനെല്ലാം പരിഹാരം ഉണ്ടാവണം. രോഗം വരുന്നതിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്താണ്? ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് അടിവരയിട്ട് പറയുന്നു.മന്ത്രി പത്തുകൊല്ലം മുമ്പുള്ള കഥ പറയുന്നു. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും അധികം ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻസ് ചിലവാക്കുന്ന സംസ്ഥാനം കേരളമാണെന്നും സതീശന്‍ ആരോപിച്ചു.വിദഗ്ധ ഏജൻസികളെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയുടെ സഹായം തേടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala18 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്