Connect with us

More

അവര്‍ കൊന്നത് ഒരാളെയല്ല, ഞങ്ങള്‍ ഒമ്പതു പേരെ; ഗോരക്ഷാ സംഘം കൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ വിധവ പറയുന്നു

Published

on

cowരാജസ്ഥാന്‍: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന്‍ മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത ഗോ രക്ഷാ സംഘങ്ങള്‍ രാജ്യമെങ്ങും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളില്‍ സ്വന്തം ഗൃഹനാഥനെ നഷ്ടമായതിന്റെ വേദനയില്‍നിന്ന് അവര്‍ ഇനിയും മുക്തമായിട്ടില്ല.
ഒമ്പതു പേരടങ്ങുന്ന കുടംബത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് 60 ദിവസം മുമ്പാണ്. രണ്ട് പശുക്കളേയും അവയുടെ കുട്ടികളേയും കൊണ്ട് വീട്ടിലേക്ക് വരും വഴിയാണ് ആള്‍വാര്‍ ജില്ലയിലെ ലലാവണ്ടിയില്‍ റക്ബര്‍ ഖാനെയും കൂടെയുണ്ടായിരുന്നയാളേയും ഗോ രക്ഷാ സംഘം ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍ത്താവിനെക്കുറിച്ചു പറയുമ്പോള്‍ 30കാരി അസ്മീനയുടെ തൊണ്ടയിടറുന്നു. അവര്‍ കൊന്നത് എന്റെ ഭര്‍ത്താവിനെ മാത്രമല്ല, ഞങ്ങള്‍ ഒമ്പതു പേരെയുമാണ്. മക്കളുടെ മുഖത്തു നോക്കി അസ്മീന ഇത് പറയുമ്പോള്‍ കേട്ടിരിക്കുന്ന ആര്‍ക്കും ഉത്തരം മുട്ടിപ്പോകും. ഭാര്യയും ഏഴ് മക്കളും പിതാവും അടങ്ങുന്ന കുടംബത്തിന്റെ ഏക ആശ്രയമായിരുന്നു റക്ബര്‍ ഖാന്‍. മൂത്ത മകള്‍ക്ക് 12 വയസ്സുണ്ട്. ഇളയത് ഒരു വയസ്സ് മാത്രമുള്ള കൈക്കുഞ്ഞാണ്.

ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്നുള്ള ഇദ്ദ അനുഷ്ഠാനത്തിലാണിപ്പോള്‍ അസ്മീന. ഇദ്ദ കഴിയട്ടെ, കുട്ടികളുടെ കൈയും പിടിച്ച് ഞാന്‍ ആള്‍വാര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടു പടിക്കല്‍ ചെന്നു കിടക്കും. എന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. എന്റെ കുടുംബത്തിന് നീതി കിട്ടണം- അവളുടെ വാക്കുകളില്‍ അമര്‍ഷത്തിന്റെ തീപ്പൊരി ചിതറുന്നുണ്ട്.
നാലു കുട്ടികള്‍ അലീഗഡിലെ മദ്രസയില്‍ പഠിക്കുന്നു. പിതാവിന്റെ മരണവും ഉമ്മ ഇദ്ദ അനുഷ്ഠാനത്തിലുമായതോടെ മറ്റു കുട്ടികളെ നോക്കാനായി മൂത്തവള്‍ സാഹില പഠനം നിര്‍ത്തി. വീട്ടിലുള്ള രണ്ടു പശുക്കളേയും നാല് ആടുകളേയും പരിചരിക്കുന്നതും ഇപ്പോള്‍ അവളാണ്. അതു മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗം. റക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വീടിനു പുറത്തു പോകാറില്ല. മുന്തിയ ഇനം പശുക്കളെ കൊണ്ടു വന്ന് വളര്‍ത്തുന്നതില്‍ പ്രദേശത്തു തന്നെ മാതൃകയായ ക്ഷീര കര്‍ഷകനായിരുന്നു തന്റെ മകനെന്ന് സുലൈമാന്‍ പറയുന്നു. എന്നിട്ടും എന്തിനാണവരെന്റെ മകനെ ഇല്ലാതാക്കിയതെന്നറിയില്ലെന്ന് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നു. പണി തീരാത്ത വീട്ടില്‍ ചാക്കു കൊണ്ട് വലിച്ചു കെട്ടിയ ഇത്തിരി സ്ഥലത്താണ് ഒമ്പതംഗ കുടുംബത്തിന്റെ ജീവിതം.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രമാണ് ഇതുവരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ഇപ്പോഴും വലയ്ക്കു പുറത്താണ്. ആദ്യ ദിവസങ്ങളിലെ പ്രതിഷേധങ്ങളും ബഹളങ്ങളും കെട്ടടങ്ങിയതോടെ പൊലീസ് അന്വേഷണവും നിലച്ച മട്ടാണ്.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന പ്രദേശം കൂടിയാണ് രാജസ്ഥാനിലെ ആള്‍വാര്‍. പെഹ്‌ലു ഖാന്‍, ഉമര്‍ മുഹമ്മദ് തുടങ്ങി എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് പറയാനുള്ളത് സമാനമായ കണ്ണീര്‍ കഥകള്‍ മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു

Published

on

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എഎഫ്എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമെന്ന ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെ ദുരൂഹതകള്‍ അടങ്ങിയ സ്‌പെയിന്‍ യാത്രക്ക് 1304,434 രൂപ സര്‍ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

Published

on

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.

മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സോഫ്റ്റ് കോപ്പി നല്‍കാതിരുന്നതിനാല്‍ കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

kerala

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തിയതി നീട്ടി; ഓഗസ്റ്റ് 12 വരെ പേര് ചേര്‍ക്കാം

ഇതുവരെ ലഭിച്ചത് 21.84 ലക്ഷം അപേക്ഷകള്‍

Published

on

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നലെവരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനില്‍ അപേക്ഷാ പ്രവാഹമാണ്. രണ്ടാഴ്ചകൊണ്ട് 21.84 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സിറ്റിസന്‍ റജിസ്ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാകണം. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം.

Continue Reading

Trending