Connect with us

More

അവര്‍ കൊന്നത് ഒരാളെയല്ല, ഞങ്ങള്‍ ഒമ്പതു പേരെ; ഗോരക്ഷാ സംഘം കൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ വിധവ പറയുന്നു

Published

on

cowരാജസ്ഥാന്‍: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന്‍ മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത ഗോ രക്ഷാ സംഘങ്ങള്‍ രാജ്യമെങ്ങും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളില്‍ സ്വന്തം ഗൃഹനാഥനെ നഷ്ടമായതിന്റെ വേദനയില്‍നിന്ന് അവര്‍ ഇനിയും മുക്തമായിട്ടില്ല.
ഒമ്പതു പേരടങ്ങുന്ന കുടംബത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് 60 ദിവസം മുമ്പാണ്. രണ്ട് പശുക്കളേയും അവയുടെ കുട്ടികളേയും കൊണ്ട് വീട്ടിലേക്ക് വരും വഴിയാണ് ആള്‍വാര്‍ ജില്ലയിലെ ലലാവണ്ടിയില്‍ റക്ബര്‍ ഖാനെയും കൂടെയുണ്ടായിരുന്നയാളേയും ഗോ രക്ഷാ സംഘം ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍ത്താവിനെക്കുറിച്ചു പറയുമ്പോള്‍ 30കാരി അസ്മീനയുടെ തൊണ്ടയിടറുന്നു. അവര്‍ കൊന്നത് എന്റെ ഭര്‍ത്താവിനെ മാത്രമല്ല, ഞങ്ങള്‍ ഒമ്പതു പേരെയുമാണ്. മക്കളുടെ മുഖത്തു നോക്കി അസ്മീന ഇത് പറയുമ്പോള്‍ കേട്ടിരിക്കുന്ന ആര്‍ക്കും ഉത്തരം മുട്ടിപ്പോകും. ഭാര്യയും ഏഴ് മക്കളും പിതാവും അടങ്ങുന്ന കുടംബത്തിന്റെ ഏക ആശ്രയമായിരുന്നു റക്ബര്‍ ഖാന്‍. മൂത്ത മകള്‍ക്ക് 12 വയസ്സുണ്ട്. ഇളയത് ഒരു വയസ്സ് മാത്രമുള്ള കൈക്കുഞ്ഞാണ്.

ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്നുള്ള ഇദ്ദ അനുഷ്ഠാനത്തിലാണിപ്പോള്‍ അസ്മീന. ഇദ്ദ കഴിയട്ടെ, കുട്ടികളുടെ കൈയും പിടിച്ച് ഞാന്‍ ആള്‍വാര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടു പടിക്കല്‍ ചെന്നു കിടക്കും. എന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. എന്റെ കുടുംബത്തിന് നീതി കിട്ടണം- അവളുടെ വാക്കുകളില്‍ അമര്‍ഷത്തിന്റെ തീപ്പൊരി ചിതറുന്നുണ്ട്.
നാലു കുട്ടികള്‍ അലീഗഡിലെ മദ്രസയില്‍ പഠിക്കുന്നു. പിതാവിന്റെ മരണവും ഉമ്മ ഇദ്ദ അനുഷ്ഠാനത്തിലുമായതോടെ മറ്റു കുട്ടികളെ നോക്കാനായി മൂത്തവള്‍ സാഹില പഠനം നിര്‍ത്തി. വീട്ടിലുള്ള രണ്ടു പശുക്കളേയും നാല് ആടുകളേയും പരിചരിക്കുന്നതും ഇപ്പോള്‍ അവളാണ്. അതു മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗം. റക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വീടിനു പുറത്തു പോകാറില്ല. മുന്തിയ ഇനം പശുക്കളെ കൊണ്ടു വന്ന് വളര്‍ത്തുന്നതില്‍ പ്രദേശത്തു തന്നെ മാതൃകയായ ക്ഷീര കര്‍ഷകനായിരുന്നു തന്റെ മകനെന്ന് സുലൈമാന്‍ പറയുന്നു. എന്നിട്ടും എന്തിനാണവരെന്റെ മകനെ ഇല്ലാതാക്കിയതെന്നറിയില്ലെന്ന് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നു. പണി തീരാത്ത വീട്ടില്‍ ചാക്കു കൊണ്ട് വലിച്ചു കെട്ടിയ ഇത്തിരി സ്ഥലത്താണ് ഒമ്പതംഗ കുടുംബത്തിന്റെ ജീവിതം.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രമാണ് ഇതുവരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ഇപ്പോഴും വലയ്ക്കു പുറത്താണ്. ആദ്യ ദിവസങ്ങളിലെ പ്രതിഷേധങ്ങളും ബഹളങ്ങളും കെട്ടടങ്ങിയതോടെ പൊലീസ് അന്വേഷണവും നിലച്ച മട്ടാണ്.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന പ്രദേശം കൂടിയാണ് രാജസ്ഥാനിലെ ആള്‍വാര്‍. പെഹ്‌ലു ഖാന്‍, ഉമര്‍ മുഹമ്മദ് തുടങ്ങി എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് പറയാനുള്ളത് സമാനമായ കണ്ണീര്‍ കഥകള്‍ മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending