Connect with us

News

‘സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല’; കേന്ദ്രസര്‍ക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍

Published

on

മുംബൈ: മോദിസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വര്‍. സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയില്‍ അംബേദ്കര്‍ മെമ്മോറിയല്‍ ലെക്ചറില്‍ പങ്കെടുത്തു സംസാരിക്കവേ ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ചെലമേശ്വറിന്റെ പരാമര്‍ശം.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന പാര്‍ലമെന്റിനേയും നിയമസഭയേയും അനുവദിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം സാധുവല്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണം കോടതി കടക്കുമോ എന്നു കാത്തിരുന്നു കാണാം. ഭരണഘടന ഇതിന് സാധുത നല്‍കുന്നില്ല എന്ന് എനിക്ക് പറയാന്‍ കഴിയുമെന്നും ചെലമേശ്വര്‍ പറഞ്ഞു.

എട്ടുലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണബില്‍. 50ശതമാനത്തിലധഇകം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്തുശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം

സമൂസ, ജിലേബി, ലഡു തുടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ പതിക്കാന്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി.

Published

on

സമൂസ, ജിലേബി, ലഡു തുടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ പതിക്കാന്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി.

ജോലി സ്ഥലങ്ങളില്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള ഒരു സംരംഭമായ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേകം ഒരു ഉപദേശം പുറപ്പെടുവിച്ചിരുന്നു. ലോബികള്‍, കാന്റീനുകള്‍, കഫറ്റീരിയകള്‍, മീറ്റിംഗ് റൂമുകള്‍ തുടങ്ങി വിവിധ ജോലിസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ഇത് ഉപദേശിക്കുന്നു, വിവിധ ഭക്ഷ്യവസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പുകളുടെയും അധിക പഞ്ചസാരയുടെയും ഹാനികരമായ ഉപഭോഗത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നു. ഈ ബോര്‍ഡുകള്‍ അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുള്ള ദൈനംദിന ഓര്‍മ്മപ്പെടുത്തലുകളായി വര്‍ത്തിക്കുന്നതാണ്, ഇതിന്റെ ഭാരം രാജ്യത്ത് കുത്തനെ ഉയരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശം വെണ്ടര്‍മാര്‍ വില്‍ക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ നല്‍കില്ല, കൂടാതെ ഇന്ത്യന്‍ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുത്തിട്ടില്ല. ഇത് ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്‌കാരത്തെ ലക്ഷ്യമിടുന്നില്ല.

എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളിലെയും മറഞ്ഞിരിക്കുന്ന കൊഴുപ്പുകളെക്കുറിച്ചും അധിക പഞ്ചസാരയെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കാനുള്ള ഒരു പെരുമാറ്റരീതിയാണ് പൊതുവായ ഉപദേശം, പ്രത്യേകിച്ച് ഏതെങ്കിലും പ്രത്യേക ഭക്ഷ്യ ഉല്‍പന്നത്തെക്കുറിച്ചല്ല. ആരോഗ്യകരമായ ഭക്ഷണങ്ങളായ പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ വിഭവങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, കോണിപ്പടികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ചെറിയ വ്യായാമ ഇടവേളകള്‍ സംഘടിപ്പിക്കുക, നടക്കാനുള്ള വഴികള്‍ സുഗമമാക്കുക തുടങ്ങിയ മറ്റ് ആരോഗ്യ സന്ദേശങ്ങളും ഉപദേശകത്തില്‍ പരാമര്‍ശിക്കുന്നു.

നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് (NP-NCD) തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിക്ക് കീഴിലുള്ള മന്ത്രാലയത്തിന്റെ മുന്‍നിര സംരംഭങ്ങളുടെ ഭാഗമാണ് ഈ സംരംഭം. അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന നിരക്കിന് എണ്ണയുടെയും പഞ്ചസാരയുടെയും അമിതമായ ഉപഭോഗം ഒരു പ്രധാന സംഭാവനയാണ്. — എഎന്‍ഐ

Continue Reading

india

കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

Published

on

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

Continue Reading

india

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

Published

on

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.

ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Continue Reading

Trending