Connect with us

Culture

യു.ഡി.എഫ് പക്ഷത്തുറച്ച് കിഴക്കിന്റെ വെനീസ്

Published

on

നസീര്‍ മണ്ണഞ്ചേരി

കടുത്ത മീനച്ചൂടിലും കിഴക്കിന്റെ വെനീസില്‍ തെരഞ്ഞെടുപ്പ് ആരവം വാനോളമാണ്. രാജ്യത്തെ ബിജെപി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട കെ.സി വേണുഗോപാലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമ്പോള്‍ ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാനുള്ള പോരാട്ടത്തിന് ഇത്തവണ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ ആലപ്പുഴയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപുത്രി അഡ്വ. ഷാനിമോള്‍ ഉസ്മാനെയാണ്. നിയമസഭ മണ്ഡലങ്ങളിലെ മുന്‍തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇടത് ക്യാമ്പിനെ ഞെട്ടിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഷാനിമോള്‍ ഉസ്മാന്റേത്. കെ.സി വേണുഗോപാലിന്റെ വികസന തുടര്‍ച്ചക്ക് വോട്ട് തേടുന്ന ഷാനിമോളെ ജനം ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. ഹരിപ്പാട് ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങള്‍ നിലവില്‍ ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയടിസ്ഥനത്തില്‍ ചിന്തിക്കുന്ന വോട്ടര്‍മാരാണ് ആലപ്പുഴയിലെ യുഡിഎഫിന്റെ കരുത്ത്.
കണ്ണൂരില്‍നിന്നുമെത്തി ആലപ്പുഴ എംഎല്‍എയായും പിന്നീട് എംപിയായും മാറിയ കെ. സി വേണുഗോപാല്‍ ആലപ്പുഴക്കായി സമ്മാനിച്ച വിവിധങ്ങളായ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
അതിഥിയായെത്തി ആതിഥേയനായി മാറിയ കെ.സി വേണുഗോപാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആലപ്പുഴയില്‍ നല്‍കിയ വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയുടെ മുഖഛായ തന്നെ മാറ്റുന്നതായിയുരുന്നു. പാര്‍ലമെന്റിലേക്കുള്ള 2009ലെ ആദ്യ അങ്കത്തില്‍ സിറ്റിംഗ് എംപിയായ ഡോ. കെ.എസ് മനോജിനെ തോല്‍പ്പിച്ച കെ.സി, 2014ല്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് പോയത്. പാര്‍ലമെന്റിനകത്തും പുറത്തും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി മാറിയ കെ. സി വേണുഗോപാലിന് പിന്മാഗിയായി ദേശീയമുഖമുള്ള വനിതാ നേതാവിനെതന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് തെരഞ്ഞെടുപ്പ് രംഗത്തെ മുന്നേറ്റത്തിന് സഹായകമായി.
2009ല്‍ ഇടതുപക്ഷത്ത് നിന്നും മണ്ഡലം പിടിച്ചെടുത്ത ശേഷം വിവിധങ്ങളായ പദ്ധതികളാണ് കെ. സി വേണുഗോപാല്‍ ആലപ്പുഴക്കായി സമ്മാനിച്ചത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പസ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞത് കെ. സി വേണുഗോപാലിന്റെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്. അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ മതി. കൂടാതെ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയായിരിക്കെ ആരംഭിച്ച എന്‍.പി.ടി.ഐയുടെ പവര്‍ എഞ്ചിനിയറിംഗ് കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജിനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഉയര്‍ത്തുന്നതിനായി 180 കോടിയുടെ പദ്ധതി, പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരത്തില്‍ 100കോടിയുടെ ഭവന പദ്ധതി, ആലപ്പുഴ നഗരത്തില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 222 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ആലപ്പുഴ മെഗ ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണ പൂര്‍ത്തീകരണം, കായംകുളം -ഹരിപ്പാട്, ഹരിപ്പാട്-അമ്പലപ്പുഴ ഭാഗങ്ങളില്‍ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികള്‍, എല്ലാ ലെവല്‍ക്രോസുകളിലും ഗേറ്റ് കീപ്പര്‍മാരുള്ള ആദ്യത്തെ ലോക്‌സഭ മണ്ഡലം, ദേശീയപാത വികസനത്തിന് 158കോടിയുടെ പദ്ധതി, നൂറു സ്‌കൂളുകളില്‍ ആറോപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തെളിനീര്‍ പദ്ധതി തുടങ്ങി അനേകം പദ്ധതികളാണ് കെ.സി വേണുഗോപാല്‍ ആലപ്പുഴക്കായി നല്‍കിയത്.
മികവുറ്റ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാര്‍ലമെന്റിലെ കെ. സി വേണുഗോപാലിന്റെ ശ്രദ്ധേയമായ ഇടപെടുലുകളും ഷാനിമോള്‍ക്ക് സ്ഥാനാര്‍ത്ഥിക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കെഎസ് യുവിലൂടെ തുടങ്ങി എഐസിസി സെക്രട്ടറിവരെയെത്തിയ ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലത്തിലെ എല്ലാമേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ്. കെഎസ്‌യു സംസ്ഥാന വൈസ്പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ അലങ്കരിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളിലും തന്റെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തിയിട്ടുണ്ട്.
അരൂരിലെ സിറ്റിംഗ് എംഎല്‍എ എ. എം ആരിഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കേണ്ടിവന്ന ആരിഫ് ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. കൂടാതെ സ്വന്തം മണ്ഡലമായ അരൂരില്‍ ഇടത് ഭരണത്തിന് കീഴില്‍പോലും കാര്യമായ പദ്ധതികള്‍ എത്തിക്കാന്‍ കഴിയാത്തതില്‍ ജനവികാരവും ശക്തമാണ്. അരൂരിന് പുറത്തുള്ള മണ്ഡലങ്ങളില്‍ പരിചിതനല്ലാത്തതും പ്രചരണ രംഗത്ത് ആരിഫിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കൂടാതെ എസ്‌യുസിഐ, എസ്ഡിപിഐ,പിഡിപി സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending