Connect with us

Article

യു.എ.പി.എയുടെ രാഷ്ട്രീയവും നൈതികമാവേണ്ട നിയമങ്ങളും

സംഘ്പരിവാര്‍ അധികാരത്തില്‍ വന്നശേഷം യു.എ.പി.എ വിഷയങ്ങളില്‍ കാണിക്കുന്ന തിടുക്കം വളരെ വലുതാണ്. 2015 മുതല്‍ 2019 വരെ മാത്രം ആറായിരത്തോളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുന്നു എന്നത് സര്‍ക്കാരിന്റെ തിടുക്കം ബോധ്യപ്പെടുത്തുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 72 ശതമാനത്തിന്റെ വര്‍ധനവാണിത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ദാരുണമായ അന്ത്യം രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെ മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ നീതി നിയമ വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ ദുരവസ്ഥയെ ശരിക്കും തുറന്നുകാട്ടുന്ന സംഭവമാണത്. എണ്‍പത്തിനാലുകാരനായ ഒരു കാത്തലിക് പുരോഹിതന്‍ ഗോത്ര വര്‍ഗങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന് രാജ്യം നല്‍കിയ സമ്മാനമാണ് ജീവിതത്തിന്റെ സായംസന്ധ്യയില്‍ ലഭിച്ച യു.എ. പി.എയും ജയിലിലെ ദുരനുഭവങ്ങളും ദാരുണമായ അന്ത്യവും. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മഥുര ജയിലിലും ആശുപത്രിയിലും അനുഭവിക്കേണ്ടിവന്ന ദുരിതകഥകളുടെ ഞെട്ടലില്‍നിന്നും മുക്തമാകുന്നതിന്മുമ്പാണ് സ്റ്റാന്‍ സ്വാമിയുടെ മരണം. യു.എ.പി.എ ചുമത്തപ്പെട്ടാല്‍ മൃഗത്തോട് കാണിക്കുന്ന കനിവ് പോലും പാടില്ല എന്ന സ്ഥിതിവിശേഷമാണ്.

സിദ്ദീഖ് കാപ്പനെ ആശുപത്രിയിലെ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സാധ്യമല്ലാത്തവിധം തളച്ചിട്ട നിയമം തന്നെയാണ് സ്റ്റാന്‍ സ്വാമിയുടെ ജീവനും ഭീഷണിയായത്. കോവിഡ് ബാധിച്ച കാപ്പന്റെ രോഗാവസ്ഥ മറച്ചുവെക്കപ്പെടുകയും അങ്ങേയറ്റത്തെ പീഡനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തപ്പോള്‍ രാജ്യത്തെ അക്കാര്യം അറിയിക്കാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വേണ്ടിവന്നു എന്നത് എത്രമാത്രം ലജ്ജാകരമാണ്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാത്രമായിരുന്നു കാപ്പന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സ ലഭിച്ചത്. ചികിത്സ കഴിഞ്ഞാല്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്ന കോടതിയുടെ വാക്കുകള്‍ക്ക് പുല്ലുവില നല്‍കിക്കൊണ്ട് കോടതിയെപ്പോലും അറിയിക്കാതെ അദ്ദേഹത്തെ ഡല്‍ഹിയില്‍നിന്നും മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. ജൂലായ് അഞ്ചിന് ജാമ്യാപേക്ഷ മഥുര കോടതി തള്ളുകയും ചെയ്തു. മുംബൈ തലോജ ജയിലില്‍ സ്റ്റാന്‍ സ്വാമി അനുഭവിച്ചതും മഥുര യോദ്ധാ സര്‍ക്കിള്‍ ജയിലില്‍ കാപ്പന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യത്വമില്ലായ്മയുടെ ഇരുമുഖങ്ങള്‍ മാത്രമാണ്.

കുറ്റങ്ങള്‍ക്ക് ശിക്ഷ നല്‍കേണ്ടതുണ്ട്. ലോകത്തെ എല്ലാ നീതിപീഠങ്ങളും ഒരുപോലെ അത് പറയുന്നു. പക്ഷേ കുറ്റം തെളിയിക്കപ്പെടാതെ സംശയത്തിന്റെ നിഴലില്‍ വര്‍ഷങ്ങള്‍ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നത് നീതി ഉറപ്പാക്കുന്ന പീഠങ്ങള്‍ക്ക് ചേര്‍ന്നതല്ല. അനീതിയുടെ പീഠങ്ങള്‍ക്ക് മാത്രമാണ് അപ്രകാരം വിധിക്കാന്‍ കഴിയുക. അവര്‍ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ വര്‍ഷങ്ങളും അവര്‍ അനുഭവിക്കേണ്ടിയിരുന്ന സുന്ദരമായ ജീവിതനിമിഷങ്ങളും തിരിച്ചുകൊടുക്കാന്‍ മനുഷ്യമുഖമില്ലാത്ത നിയമങ്ങള്‍ക്ക് കഴിയുമോ. സംശയത്തിന്റെ പേരില്‍ ഏതാനും സമയം പിടിച്ചുവെക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ മറ്റു മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നത് കേവല നീതി മാത്രമാണ്. കേവലനീതി മൗലികാവകാശമാണ്. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യവുമാണ്. അയിത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പിന്നാക്ക വിഭാഗമായ മഹര്‍ സമുദായം ഇരുനൂറു വര്‍ഷങ്ങള്‍ക്ക്മുമ്പ് നടത്തിയ ധീരോദാത്തമായ സമരങ്ങളെ അനുസ്മരിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരിലാണ് 2018 ല്‍ ഭീമകൊറഗാവ് സംഘര്‍ഷമുണ്ടാവുന്നതും 2020 ല്‍ സ്റ്റാന്‍ സ്വാമിക്കെതിരെ യു.എ.പി.എ ചുമത്തപ്പെടുന്നതും. ഭീമകൊറഗാവ് സംഘര്‍ഷവുമായും മാവോവാദികളുമായും ബന്ധമുണ്ടെന്നായിരുന്നു കുറ്റം. 2018 ല്‍ റോണാ വില്‍സണ്‍, വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നൗലാഖ, അരുണ്‍ ഫെറേറിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ്‌ചെയ്തു. പ്രമുഖ ചരിത്രകാരി റൊമില ഥാപ്പര്‍ അടക്കമുള്ള പലരും അവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന്‌വേണ്ടി ശ്രമിച്ചെങ്കിലും നല്‍കിയില്ല.

2018 സെപ്തംബര്‍ വരെ അവരെ വീട്ടുതടങ്കലിലാക്കി. മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ അവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ വാദങ്ങള്‍ നിരത്തി. 2019 നവംബറില്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ കേസന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍.ഐ.എക്ക് കൈമാറി. അതിനുശേഷം 2020 ഒക്ടോബറില്‍ പതിനായിരം പേജുള്ള കുറ്റപത്രം തയ്യാറാക്കി അതില്‍ സ്റ്റാന്‍ സ്വാമിയെ ഉള്‍പ്പെടുത്തി അറസ്റ്റ്‌ചെയ്തു. ആരോഗ്യപരമായ കാര്യങ്ങളാല്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനാല്‍ സ്വയം വെള്ളം കുടിക്കാന്‍ സാധ്യമാവാത്തതിനാല്‍ സ്‌ട്രോ വേണമെന്ന അപേക്ഷ പോലും നിരസിക്കപ്പെട്ടു. കോവിഡ് ബാധയെ കുറിച്ച് ജയിലധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് നെഗറ്റിവ് ആയിരുന്നെങ്കില്‍ മുംബൈ ഹോളി ഫാമിലി ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് പോസിറ്റിവ് ആയിരുന്നു. എണ്‍പത്തിനാല് വയസുള്ള രോഗിയായ ഒരു വയോവൃദ്ധനെ എത്രമാത്രം ക്രൂരമായാണ് മരണം വരെ പീഡിപ്പിച്ചത്! സ്റ്റാന്‍ സ്വാമിയല്ലാത്ത മറ്റെല്ലാ കുറ്റാരോപിതരും ഇപ്പോഴും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഇന്റര്‍നെറ്റിലൂടെ ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണമാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നത്.

എന്നാല്‍ അവരുടെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയര്‍ ഉപയോഗിച്ച് സൈബര്‍ അക്രമം നടത്തി അവര്‍ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമക്കുകയായിരുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ ഫോറന്‍സിക് അനാലിസിസ് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി കണ്ടെത്തിയിട്ടുണ്ട്. സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കെതിരാണ് എന്ന കാരണത്താല്‍ ദലിത് പിന്നാക്ക വിഭാഗങ്ങളെ പേടിപ്പിച്ച് അരുക്കാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നത്. ഗൂഢാലോചനകള്‍ പുറത്തുവരാതിരിക്കുന്നതിന്‌വേണ്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തുടങ്ങിവെച്ച അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത് എന്നാണ് മാധ്യമനിരീക്ഷണം. യു.എ.പി.എയുടെ രാഷ്ട്രീയം പലപ്പോഴും ചോദ്യചിഹ്നമാവുകയാണ്. 2018ല്‍ ഭീമകൊറഗാവ് കേസില്‍ പൊലീസ് റെയ്ഡിന് വിധേയനായ എഴുത്തുകാരനും ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ കെ. സത്യനാരായണയോട് റെയ്ഡിന് വന്ന പൊലീസുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ യു.എ.പി.എയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്.

ദൈവങ്ങളുടെയും ദേവിയുടെയും ചിത്രങ്ങള്‍ക്ക്പകരം എന്തിനാണ് അംബേദ്കറുടെയും ജ്യോതിറാവു ഫുലെയുടെയും ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിടുന്നതെന്നും കിട്ടുന്ന ശമ്പളംകൊണ്ട് ജീവിച്ചാല്‍ പോരേയെന്നും ബുദ്ധിജീവി ചമയണോ എന്നുമെല്ലാം പൊലീസ് അദ്ദേഹത്തോട് ചോദിച്ചുവത്രെ. സിദ്ദീഖ് കാപ്പന്റെ കാര്യത്തിലും പൊലീസിന്റെ ചോദ്യങ്ങള്‍ സമാനമായിരുന്നു. വരേണ്യവര്‍ഗ സംഘ്പരിവാര്‍ താല്‍പര്യങ്ങളുടെ അരിക് പറ്റാത്തവരെയെല്ലാം അരുക്കാക്കുക എന്നതാണ് അതിന്റെ രാഷ്ട്രീയം. മഹര്‍ സമുദായം മറാഠകള്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ അനുസ്മരണമാണ് ഭീമകൊറഗാവ് വാര്‍ഷിക പരിപാടികള്‍. മഹര്‍ സമുദായത്തോട് ക്രൂരത കാണിച്ച പേഷ്വാ ബാജിറാവുവിനെതിരെയുള്ള പോരാട്ടമായിരുന്നു ഇരുനൂറ് വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്നത്. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ‘ആധുനിക പേഷ്വാ’കളാണ് എന്ന പരാമര്‍ശമാണ് ഭരണകൂടത്തിന്റെ ഹാലിളക്കത്തിന് കാരണം.

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ ഐ.പി.സി 34, 353, 504, 506 എന്നീ ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ടത് സ്റ്റാന്‍ സ്വാമി അടക്കപ്പെട്ട തലോജ ജയിലില്‍ തന്നെയായിരുന്നു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് കിട്ടാത്ത ജാമ്യം അര്‍ണബിന് ലഭിച്ചു. മഹാരാഷ്ട്ര ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നുവെങ്കിലും അര്‍ണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് വിചിത്രവും അപൂര്‍വവുമായ നടപടികളിലൂടെയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 എന്ന സുപ്രീംകോടതിയുടെ പ്രത്യേകാധികാരം ആയിരുന്നു അന്ന് അതിന് ഉപയോഗിച്ചിരുന്നത്. ഹൈക്കോടതികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ പ്രത്യേകാധികാരം ഉപയോഗിക്കാത്തതില്‍ സുപ്രീംകോടതി അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഗോസ്വാമിക്ക് ജാമ്യം നല്‍കിയ നടപടിയെ വിമര്‍ശിച്ച മഹാരാഷ്ട്ര അസംബ്ലി അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കകപോലും ചെയ്തിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്രക്ക്‌വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് സിദ്ദീഖ് കാപ്പനും ജാമ്യം നല്‍കണമെന്നകാര്യം സുപ്രീംകോടതിയെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അര്‍ണബിന് ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് ജാമ്യം നല്‍കാമെങ്കില്‍ എന്തുകൊണ്ട് കാപ്പനും നല്‍കിക്കൂടാ എന്നായിരുന്നു കപില്‍ സിബലിന്റെ ചോദ്യം. ചോദ്യത്തിന് മുമ്പില്‍ സുപ്രീംകോടതിക്ക് മൗനമായി ഇരിക്കേണ്ടിവന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദുഷ്യന്ത് ദവെ കോടതിയെ ഓര്‍മപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ‘ആയിരക്കണക്കിന് പൗരന്മാര്‍ ദീര്‍ഘകാലമായി അവരുടെ കാര്യങ്ങള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടും കോടതി മാസങ്ങള്‍ പിന്നിട്ടിട്ടും അത് ലിസ്റ്റ് ചെയ്തിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് ഗോസ്വാമിക്ക് എല്ലാതവണയും സുപ്രീംകോടതിയെ പെട്ടെന്ന് സമീപിക്കാനും അയാളുടെ കാര്യങ്ങള്‍ പെട്ടെന്ന് ലിസ്റ്റ് ചെയ്യിക്കാനും സാധിക്കുന്നത് എന്ന കാര്യം വളരെയധികം അലോസരപ്പെടുത്തുന്നതാണ്.’

രാജ്യത്ത് യു.എ.പി.എ കേസുകള്‍ എടുക്കുന്നതിനും കേസുകളില്‍ ജാമ്യം നല്‍കുന്നതിനുമൊക്കെ കൃത്യമായ ചില രാഷ്ട്രീയമുണ്ട് എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണിതെല്ലാം. സംഘ്പരിവാര്‍ അധികാരത്തില്‍ വന്നശേഷം യു.എ.പി.എ വിഷയങ്ങളില്‍ കാണിക്കുന്ന തിടുക്കം വളരെ വലുതാണ്. 2015 മുതല്‍ 2019 വരെ മാത്രം ആറായിരത്തോളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുന്നു എന്നത് സര്‍ക്കാരിന്റെ തിടുക്കം ബോധ്യപ്പെടുത്തുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 72 ശതമാനത്തിന്റെ വര്‍ധനവാണിത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാന്‍ സ്വാമി വിടപറഞ്ഞു. ഇനിയും എത്രയോ പേര്‍ ജയിലില്‍ കിടക്കുന്നു. ജാമ്യവുമില്ല, വിചാരണയുമില്ല. അതില്‍ വാര്‍ധക്യം പ്രാപിച്ചവരുണ്ട്; രോഗങ്ങളുള്ളവരുണ്ട്; അവര്‍ക്കും അവരെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബവും കുട്ടികളുമുണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക്‌വേണ്ടിയുണ്ടാക്കിയ നിയമം രാജ്യക്കാര്‍ക്ക് അരക്ഷയാകുന്ന വിധത്തിലായിക്കൂടാ. ‘ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്ന ഇന്ത്യ മഹാരാജ്യത്തിന്റെ ആപ്തവാക്യം ഓര്‍മ്മിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending