Connect with us

kerala

മലബാര്‍ മേഖലയോട് റെയില്‍വേ അവഗണന തുടരുന്നു

കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യപ്പെട്ടതിന്റെ നേര്‍ വിപരീത ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

Published

on

കോഴിക്കോട് : കോവിഡ് നിയന്ത്രണത്തിന് ഇളവു നല്‍കിയത് പ്രകാരം പുതിയ ട്രെയിനുകള്‍ അനുവദിച്ചതിലും ജനറല്‍ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നതിലും ഇന്ത്യന്‍ റെയില്‍വേ മലബാര്‍ പ്രദേശത്തോട് കാണിക്കുന്നത് കടുത്ത അവഗണന. സ്‌പെഷ്യല്‍-എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യുന്നതിന് അനുമതി നല്‍കിയവയില്‍ ഒരു ട്രെയിന്‍ പോലും മലബാര്‍ മേഖലയിലൂടെ പോകുന്നില്ല. അതേസമയം പ്രോട്ടോക്കോളിന്റെ പേര് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയും ചെയ്തു.

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ട്രെയിനുകള്‍ ഏതാണ്ടെല്ലാം ഇപ്പോള്‍ ഓടുന്നുണ്ട്. പക്ഷെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിനാല്‍ യാത്രക്കാര്‍ക്ക് വലിയ ചാര്‍ജ്ജ് നല്‍കേണ്ടി വരുന്നു. പല ട്രെയിനുകളും ഇപ്പോള്‍ ആളില്ലാതെയാണ് ഓടുന്നത്. ഈ സാഹചര്യത്തിലാണ് നഷ്ടത്തിന്റെ പേര് പറഞ്ഞ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. കടുത്ത നിയന്ത്രണത്തില്‍ ചെറിയ ഇളവുകള്‍ നല്‍കിയാല്‍ തന്നെ നഷ്ടം കുത്തനെ കുറക്കാന്‍ റെയില്‍വേക്കാകും. എന്നാല്‍ ഇതു ചെയ്യാതെ യാത്രക്കാര്‍ക്ക് ഭാരമാകുന്ന നിലപാടാണ് റെയില്‍വേ സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.

ജനറല്‍ ടിക്കറ്റിനൊപ്പം സീസണ്‍ ടിക്കറ്റും പുനസ്ഥാപിക്കണമെന്ന് കുറച്ചു നാളായി ആവശ്യമുയരുന്നുണ്ട്. റോഡ്-ജല-വ്യോമ ഗതാഗത മേഖലകളില്‍ നിന്നെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ മാത്രം കടുപിടുത്തം തുടരുകയാണെന്ന്് പാസഞ്ചേഴ്‌സ് സംഘടനകളുള്‍പ്പെടെ കുറ്റപ്പെടുത്തുന്നു. സ്ഥിരമായി സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്തു വന്നവര്‍ക്ക് സീസണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നത്. മാസത്തില്‍ മൂന്നോറോ നാനൂറോ രൂപ മാത്രം യാത്രക്ക് ചെലവഴിച്ചവര്‍ക്ക് ആയിരങ്ങള്‍ ഇപ്പോള്‍ ചെലഴിക്കേണ്ടി വരികയാണ്. കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യപ്പെട്ടതിന്റെ നേര്‍ വിപരീത ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending