Connect with us

kerala

പ്രതിഷേധം കര്‍ഷക ക്ഷേമനിധി ബോര്‍ഡിലും;സോഫ്റ്റ്വെയറില്‍ കുരുങ്ങി കര്‍ഷക പെന്‍ഷന്‍

ഭരണത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും പെന്‍ഷന്‍ പദ്ധതി എങ്ങുമെത്തിയില്ല

Published

on

ഇടതുസര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കര്‍ഷക പെന്‍ഷന്‍ പദ്ധതി ഇപ്പോഴും സോഫ്റ്റ്‌വെയറില്‍ കുരുങ്ങികിടക്കുന്നു. ഭരണത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും പെന്‍ഷന്‍ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പദ്ധതി വൈകിപ്പിക്കുന്നെന്നാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡിലെ രാഷ്ട്രീയ പ്രതിനിധികളുടെ ആരോപണം. പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ കൃഷി മന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ജില്ലാതലത്തില്‍ ഓഫീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടി നേരത്തെ ആരംഭിച്ചിരുന്നു. ജൂലൈ 22 മുതല്‍ അപേക്ഷിക്കാമെന്നായിരുന്നു പ്രഖ്യാപനം. തൃശൂര്‍ ആസ്ഥാനമായി ഹെഡ് ഓഫീസും കോഴിക്കോടും തിരുവനന്തപുരത്തും റീജിയണല്‍ ഓഫീസും തുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാരെയും നിയമിച്ചിരുന്നു. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്.

22 പേരെ ഉള്‍പ്പെടുത്തി കര്‍ഷക ക്ഷേമനിധി ബോര്‍ഡും രൂപീകരിച്ചിരുന്നു. ചെയര്‍മാന്‍, സിഇഒ, ജോയിന്റ് സിഇഒ, കൃഷി-മൃഗസംരക്ഷണ സെക്രട്ടറിമാര്‍, ധനകാര്യ ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ എട്ട് പേരും ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയും ഉള്‍പ്പെടെയാണ് 22 പേര്‍. കര്‍ഷക പെന്‍ഷന്‍ പദ്ധതി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി തുടരുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ പണമിടപാടുകള്‍ ഓണ്‍ലൈനായാണ് നടത്തേണ്ടത്. കര്‍ഷക രജിസ്‌ട്രേഷന്‍ സോഫ്റ്റ്വെയറിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടില്ല. ആമസോണ്‍ സെര്‍വര്‍ ഉപയോഗിച്ച് സി-ഡിറ്റാണ് സോഫ്റ്റ്വെയര്‍ തയാറാക്കിയത്. രജിസ്‌ട്രേഷന്‍ തുടങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് സോഫ്റ്റ്‌വെയറിന് സുരക്ഷാ ഓഡിറ്റ് വേണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ആമസോണ്‍ സെര്‍വര്‍ ഒഴിവാക്കി സ്റ്റേറ്റ് ഡേറ്റാ സെര്‍വര്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയാലുടന്‍ രജിസ്‌ട്രേഷന്‍ നടപടി വേഗത്തിലാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഈ നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും.

പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

.അംഗങ്ങളായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിന് ശേഷം കുറഞ്ഞത് 5,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി.
. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായം അടച്ച വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍.
. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും.
. 30 ലക്ഷം അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം.
. തുടക്കത്തില്‍ 20 ലക്ഷം പേരെയാണ് ചേര്‍ക്കുക.
. കൃഷിയില്‍ നിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയാണ് മുഖ്യലക്ഷ്യം.
. അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.
. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ പ്രക്രിയ പൂര്‍ണമായാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending