Connect with us

gulf

ഹാശിം എഞ്ചിനീയർ; ഓർമ്മ പുസ്തകവുമായി കെ.എം.സി.സി

സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും
സഊദി ദേശീയ സമിതി ട്രഷററുമായിരുന്ന എഞ്ചിനീയർ സി.ഹാശിമിൻറെ സമർപ്പിത ജീവിതം പുസ്തകമാകുന്നു.

അദ്ദേഹത്തിന്റെ വേർപാടിന്റെ നാലാം വർഷത്തിൽ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തി സഊദി കിഴക്കൻ പ്രവിശ്യ കേന്ദ്ര സമിതി തയ്യാറാക്കുന്ന ഗഹനമായഗ്രന്ഥം മൂന്നു മാസത്തിനകം പ്രകാശിതമാകുമെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.

ദമ്മാം കേന്ദ്രീകരിച്ച് സഊദി കിഴക്കന്‍ പ്രവിശ്യയിലെ പൊതു മണ്ഡലത്തിൽ നാല് പതിറ്റാണ്ടിലധികം ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ഹാശിം പുതു തലമുറക്ക് വഴികാട്ടിയും ഹരിത രാഷ്ട്രീയത്തിലെ നിലപാട് തറയിൽ ഒത്ത് തീർപ്പില്ലാത്ത പോരാളിയുമായിരുന്നു.
കുടിയേറ്റ ഭൂമികയിലെ പ്രഥമ സംഘടിത രൂപമായ കെ.എം.സി.സിക്കും അതിൻറെ വിവിധങ്ങളായ പോഷക ഘടകങ്ങൾക്കും രൂപം നൽകുകയും കക്ഷിരാഷ്ട്രീയ താല്പര്യ ങ്ങൾക്കപ്പുറം പ്രവാസി സമൂഹത്തിൻറെ പൊതു ധാരയിൽ നേതൃപരമായ പങ്ക് വഹിക്കുകയും അത് വഴി ജന മനസ്സുകളിൽ ജീവിക്കാൻ അസുലഭ ഭാഗ്യം കൈവരിക്കുകയും ചെയ്ത അനിതര സാധാരണവും നിസ്തുലവുമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ഹാശിം.

ഈ സന്ദേശം പരിചയപ്പെടുത്തുകയാണ് സമരണികയുടെ ലക്ഷ്യമെന്ന് കെഎംസിസി കൂട്ടിച്ചേർത്തു.
പ്രവിശ്യയിലെ മുഴുവൻ കെ എം സി സി ഘടകങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സ്മരണിക ഒരുങ്ങുന്നത്.
ഹാശിമിന്റെ ജ്വലിക്കുന്ന ഓർമ്മകൾ, ചിത്രങ്ങൾ, കർമ്മ മണ്ഡലങ്ങൾ എന്നിവ കോർത്തിണക്കി ബഹുവർണ്ണത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്.
പൊതു രംഗത്തെ പ്രമുഖരുടെ ഓർമ്മകുറിപ്പുകൾ ഗതകാല പ്രവാസത്തിൻറെ ചരിത്രരേഖ കൂടിയാകും.

സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി.
ഖാദർ ചെങ്കള (രക്ഷാധികാരി) മുഹമ്മദ് കുട്ടി കോഡൂർ (ചെയർ മാൻ) ആലിക്കുട്ടി ഒളവട്ടൂർ (കൺവീനർ)
മാമു നിസാർ ( ഫിനാൻസ് കൺവീനർ ) ശരീഫ് സി പി (പബ്ലിസിറ്റി കൺവീനർ ) ഖാദി മുഹമ്മദ്, അസീസ്‌ എരുവാട്ടി, സലിം പാണമ്പ്ര, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട്, അഷ്‌റഫ്‌ ഗസാല്‍, മുഷ്താഖ് പേങ്ങാട് എന്നിവരെ പ്രസാധക സമിതിയായും
മാലിക് മഖ്ബൂൽ അലുങ്ങൽ ( ചീഫ് എഡിർ)
കാദർ മാസ്റ്റർ വാണിയമ്പലം (മാനേജിങ് എഡിറ്റർ)
അഷ്‌റഫ് ആളത്ത് (അസ്സോസിയേറ്റ് എഡിറ്റർ)
ഹമീദ് വടകര,അമീർ അലി കൊയിലാണ്ടി,സിറാജ് ആലുവ (എഡിറ്റേഴ്സ് )
എന്നിവരെ പത്രാധിപസമിതിയായും തെരഞ്ഞെടുത്തു.
ഹാശിം എഞ്ചിനീയറുടെ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകാരുമായി നാട്ടിലും മറുനാട്ടിലുമുള്ള സഹൃദയർ അദ്ദേഹവുമൊത്തുള്ള തങ്ങളുടെ ഓർമ്മകൾ, അപൂർവ്വ ചിത്രങ്ങൾ, വേറിട്ട അനുഭവങ്ങൾ തുടങ്ങിയവ പങ്ക് വെക്കണമെന്ന് കെഎംസിസി അഭ്യർത്ഥിച്ചു.
രചനകൾ
Hashimsouvenir@gmail.com എന്ന ഇമെയിൽ ഐഡിയിലോ
00966553095517 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending