News
സ്റ്റേഡിയത്തില്‍ നിയന്ത്രണമില്ല, മുഴുവന്‍ സീറ്റുകളിലും കാണികള്‍; കാത്തിരിക്കുന്നു കലാശ പോരിന്
മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞതിനാല്‍ ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധമുള്ള ആവേശത്തിരയാകും ഫറ്റോര്‍ദയില്‍
ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ കലാശ പോരിന് യോഗ്യതനേടിയ കേരള ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ച മഞ്ഞ ജഴ്സി അണിയാനാവില്ല. എതിരാളികളായ ഹൈദരാബാദ് എഫ്സിയായിരിക്കും മഞ്ഞ ജഴ്സി അണിയുക. ഇരുടീമുകളുടെയും ഹോം ജഴ്സി മഞ്ഞ നിറത്തിലാണ്.
ലീഗ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ മുന്നിലെത്തിയതിനാലാണ് ഹൈദരാബാദിന് ഹോം ടീം ആനുകൂല്യം ലഭിക്കുക. ആദ്യമത്സരത്തിലെ തോല്‍വിക്ക് ശേഷം ഗംഭീരമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഭാഗ്യജഴ്സി കൂടിയാണ്. തിലക് മൈതാനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ കളിച്ച 14 മത്സരങ്ങളില്‍ ബെംഗളൂരിനോട് മാത്രമാണ് മഞ്ഞപ്പട തോറ്റത്. ഇതില്‍ 11 മത്സരങ്ങള്‍ മഞ്ഞ ജഴ്സിയിലായിരുന്നു. 6 മത്സരങ്ങളില്‍ ജയം കണ്ടു. നാലെണ്ണം സമനിലയിലായി. എവേ ജഴ്സിയില്‍ നാലുവീതം ജയവും സമനിലയും. മൂന്ന് വട്ടം തോറ്റു. തങ്ങളുടെ ഭാഗ്യജഴ്സി നഷ്ടപ്പെടുന്നതിലുള്ള ടീമിന്റെ നിരാശ ഗാലറിയില്‍ തീര്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. 20,000 പേരെ മാത്രം ഉള്‍ക്കൊള്ളുന്ന ഫറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി വില്‍പ്പനക്ക് വച്ച മുഴുവന്‍ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റഴിച്ചത്.
മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞതിനാല്‍ ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധമുള്ള ആവേശത്തിരയാകും ഫറ്റോര്‍ദയില്‍. മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തന്നെ. ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവക്കുന്നു. എടികെ ബഗാന്-ഹൈദാരാബാദ് മത്സരത്തിന് ശേഷം കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വില്‍പ്പനക്കെത്തുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായെങ്കിലും അതുണ്ടായില്ല. രണ്ടു സീസണുകള്‍ക്കിടെ ആദ്യമായാണ് ഗാലറിയില്‍ ആരാധകരെ അനുവദിക്കുന്നത്. ആദ്യകിരീടം ലക്ഷ്യമിട്ട് മൂന്നാം ഫൈനലിനിറങ്ങുന്ന ടീമിന് സകല പിന്തുണയും നല്‍കാനുള്ള ഒരുക്കത്തിലാണ് മഞ്ഞപ്പട. ഗോവയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളെല്ലാം വെയിറ്റിങ് ലിസ്റ്റിലായി. ബസുകള്‍ ഏര്‍പ്പാടാക്കിയും സ്വന്തം വാഹനത്തിലും ഗോവയിലെത്താന്‍ ആരാധകര്‍ പദ്ധതിയിടുന്നു. കൊച്ചിയില്‍ നിന്ന് ഗോവയിലേക്കുള്ള ബസിന് ഭക്ഷണം ഉള്‍പ്പെടെ 3000 രൂപയാണ് നിരക്ക്. ആരാധകരുടെ സാനിധ്യം കിരീടപ്പോരില്‍ ടീമിനും ഊര്‍ജമാവും.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നവംബര്‍ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
india
ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.
-
world23 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health24 hours agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

