Connect with us

kerala

മുഖ്യന്‍ എത്തിയിട്ടും പ്രതിഷേധം മാറാതെ ഇടതു കേന്ദ്രങ്ങള്‍

ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം, കെ റെയില്‍, കെ വി തോമസിന്റെ ഇടതു പ്രവേശനം എന്നീ വിഷയങ്ങളിലാണ് സിപിഎം അണികള്‍ പ്രധാനമായും ഉടക്കി നില്‍ക്കുന്നത്.

Published

on

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിട്ടും ആലസ്യം വിട്ടുമാറാതെ ഇടതു കേന്ദ്രങ്ങള്‍. ‘താര പ്രചാരക’നായി മുഖ്യമന്ത്രി എത്തുന്നതോടെ മാന്ദ്യത്തില്‍ ആയിരുന്ന മുഴുവന്‍ ഇടതു കേന്ദ്രങ്ങളും ഉണര്‍ന്നെണീക്കുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വിവിധ വിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ഇന്നലെ നടന്ന ഇടതുപക്ഷ കണ്‍വന്‍ഷനും ആയില്ലെന്നത് സി.പി.എമ്മിനെ അലട്ടുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് മൂര്‍ധന്യവേളയിത്തിലെത്തിയിട്ടും സജീവമായി രംഗത്തിറങ്ങാത്ത ജില്ലാ നേതാക്കളേയും പ്രാദേശിക നേതാക്കളെയും കളത്തില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി ഇടതുമുന്നണി കണ്‍വന്‍ഷന് ഒരു ദിവസം മുമ്പേ കൊച്ചിയിലെത്തിയത്. ബുധനാഴ്ച വൈകിട്ട് നിരവധി നേതാക്കളുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇതൊന്നും ഫലം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പു രംഗം വ്യക്തമാക്കുന്നത്.

ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം, കെ റെയില്‍, കെ വി തോമസിന്റെ ഇടതു പ്രവേശനം എന്നീ വിഷയങ്ങളിലാണ് സിപിഎം അണികള്‍ പ്രധാനമായും ഉടക്കി നില്‍ക്കുന്നത്. സഭയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോ ജോസഫിനെ അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനറും ജില്ലയിലെ സിപിഎം നേതൃത്വവും നടത്തിയ നാടകങ്ങള്‍ അംഗീകരിക്കാന്‍ ഇനിയും സിപിഎം പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. വൈദികന്റെ നേതൃത്വത്തില്‍ സഭാസ്ഥാപനത്തില്‍ വെച്ച് ഇടതു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച രീതി സിപിഎമ്മിനെ അപഹാസ്യരാക്കിയെന്ന് മുഖ്യമന്ത്രിയെ കണ്ട നേതാക്കള്‍ തുറന്നടിച്ചിരുന്നു. കെ റെയില്‍ സര്‍വേയും കല്ലിടലും നിര്‍ത്തി വെച്ചതാണ് മറ്റൊരു തിരിച്ചടിയായിസിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവേ കെ റെയിലിനോട് എതിര്‍പ്പ് ഉള്ളവരാണ് ഇടത് അണികളില്‍ ഭൂരിഭാഗവും.കുറ്റിയിടല്‍ നിര്‍ത്തിയതോടെ വികസന മുദ്രാവാക്യം നാടകമായിരുന്നെന്ന യു.ഡി.എഫ് ആക്ഷേപത്തിന് ശക്തിപകര്‍ന്നിരിക്കുകയാണെന്ന് ജില്ലാ നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കെ റെയില്‍ കടന്നുപോകുന്ന മണ്ഡലം കൂടി ആയതിനാല്‍ തൃക്കാക്കരയില്‍ വിജയിക്കേണ്ടത് ഇടതുപക്ഷത്തിന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് തൊഴിലാളിവര്‍ഗ പാര്‍ട്ടിയെയും അണികളെയും മറന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് സിപിഎം മുതിര്‍ന്നത്.

കെ വി തോമസിനെ കൊട്ടിഘോഷിച്ച് ഇടതുമുന്നണിയിലേക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കും കൊണ്ടുവന്നത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെ വി തോമസിന് വാഗ്ദാനം ചെയ്തിരിക്കുന്ന പദവികള്‍ സംബന്ധിച്ച ആശങ്കയാണ് ജില്ലാ നേതാക്കള്‍ക്കെങ്കില്‍ അധികാരമോഹിയായ കെ.വിതോമസിനെ നിര്‍ണായക സമയത്ത് ഉയര്‍ത്തിപ്പിടിക്കുന്നതിനെ വോട്ടര്‍മാര്‍ക്കിടയില്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന പ്രയാസമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അധികാരമോഹം കൊണ്ടാണ് കെ വി തോമസ് ചെങ്കൊടിയുടെ തണലില്‍ എത്തുന്നതെന്നും ഇതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് നാണക്കേടാണെന്നും സിപിഎം അണികള്‍ പറയുന്നൂ. യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ തൃക്കാക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും അണികളും ഉടക്കി നിന്നാല്‍ തിരിച്ചടിയുടെ വ്യാപ്തി കൂടുമെന്നാണ് ഇപ്പോഴത്തെ ഇടതു ആശങ്ക. സിപിഎമ്മിന്റെ സീറ്റായതിനാല്‍ സി.പി.ഐ പ്രവര്‍ത്തകര്‍ സ്വാഭാവിക നിസംഗത പാലിക്കുകയും ചെയ്യും. എങ്ങനെയും തൃക്കാക്കര വിജയിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായി സി.പി.എം നേതാക്കള്‍ കൈക്കൊണ്ട നടപടികള്‍ തിരിഞ്ഞുകൊത്തുന്ന അനുഭവമാണ് ഇപ്പോള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Published

on

യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

Trending