Connect with us

kerala

വയനാടിനെ പെരുവഴിയിലാക്കി ഇടതു സര്‍ക്കാര്‍

വയനാടന്‍ ജനതയുടെ ജീവല്‍സ്വപ്‌നങ്ങളെ തകര്‍ക്കുകയും വികസനപദ്ധതികളെ തകിടം മറിക്കുകയും ചെയ്തത് കേരളത്തില്‍ പലഘട്ടങ്ങളിലായി അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍.

Published

on

കെഎസ് മുസ്തഫ

വയനാടന്‍ ജനതയുടെ ജീവല്‍സ്വപ്‌നങ്ങളെ തകര്‍ക്കുകയും വികസനപദ്ധതികളെ തകിടം മറിക്കുകയും ചെയ്തത് കേരളത്തില്‍ പലഘട്ടങ്ങളിലായി അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍. ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിക്കുകയും വന്‍പ്രതീക്ഷകളായി മാറുകയും ചെയ്ത ഒരു ഡസനോളം പദ്ധതികളാണ് ഇടതുസര്‍ക്കാരുകള്‍ പാതിയിലുപേക്ഷിച്ചത്. മന്ത്രിസഭയിലടക്കം വയനാടിനെതിരായി തീരുമാനമെടുത്തും പദ്ധതികളില്‍ അനാവശ്യകാലതാമസം വരുത്തിയും വയനാടിനെ പെരുവഴിയിലിറക്കുകയാണ് സര്‍ക്കാര്‍.

സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരിന്റെ നിലപാട് കാപട്യമെന്ന് തെളിഞ്ഞുകഴിഞ്ഞു. 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍, മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ അംഗീകാരം നല്‍കിയതാണ് വയനാടിന് ഏറ്റവും വലിയ തിരിച്ചടിയായത്.

ദേശീയ പാത 766ലെ പൂര്‍ണ്ണയാത്രാനിരോധനം എന്ന അപകടത്തിലേക്ക് കാര്യങ്ങളെത്തിച്ചതും ഇടതുസര്‍ക്കാരുകളാണ്. 2009ല്‍ യാത്രാനിരോധനവുമായി കര്‍ണാടക ഹൈക്കോടതിയില്‍ കേസെത്തിയത് മുതല്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത് വയനാടിനെ അപമാനിക്കുന്ന നിലപാടുകളായിരുന്നു. വി.എസ് അച്യുതാന്ദന്‍ സര്‍ക്കാര്‍ ബദല്‍റോഡെന്ന വാദമാണ് കോടതിയില്‍ സ്വീകരിച്ചത്. ദേശീയ പാത അടച്ചുപൂട്ടണമെന്നുള്ള നിഗമനത്തിലേക്ക് സുപ്രീംകോടതി എത്താന്‍ സഹായകമാവും വിധം കോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ കുട്ടഗോണിക്കുപ്പ റോഡ് ബദല്‍റോഡായി അംഗീകരിച്ച റിപ്പോര്‍ട്ട് നല്‍കിയത് പിണറായി സര്‍ക്കാരായിരുന്നു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് തിരുത്തല്‍ കത്ത് നല്‍കിയെങ്കിലും മുന്‍നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.

വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ചതും 3000 കോടി രൂപ കേന്ദ്ര വിഹിതം പ്രഖ്യാപിക്കപ്പെട്ടതുമായ നിലമ്പൂര്‍നഞ്ചന്‍കോട് പാതക്ക് അനുവദിച്ച തുകപോലും നല്‍കാതെ പിണറായി സര്‍ക്കാര്‍ പദ്ധതി പാതിയിലുപേക്ഷിക്കുകയായിരുന്നു. ഡിപിആര്‍ തയ്യാറാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ഇ. ശ്രീധരന്‍ പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുകയും ചെയ്തതാണ്. 2016ല്‍ ഡി.പി.ആര്‍ പ്രവര്‍ത്തി ആരംഭിച്ചെങ്കിലും കേരള സര്‍ക്കാര്‍ തുക നല്‍കാത്തതിനെതുടര്‍ന്ന് 2017ല്‍ ഡിഎംആര്‍സിക്ക് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഇതോടെ പദ്ധതി നിശ്ചലാവസ്ഥയിലുമായി.

ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം, മക്കിമല മുനീശ്വരന്‍ കുന്നിലെ എന്‍.സി.സി അക്കാദമി, ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി, ചുരം ബദല്‍ റോഡുകള്‍ തുടങ്ങിയ പദ്ധതികളും ഇടതു സര്‍ക്കാര്‍ ഉപേക്ഷിച്ചു കഴിഞ്ഞമട്ടാണ്. ഇതിന്റെ രണ്ടിരട്ടിയെങ്കിലും പദ്ധതികള്‍ ഫയിലുറങ്ങുന്നുമുണ്ട്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെയും പുതിയ പദ്ധതികളില്‍ ജനങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വയനാടിനെ അവജ്ഞയോടെയാണ് കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്

Published

on

ലഹരിക്കെതിരെ നടത്തിയ റാലിയുടെ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ലഹരി കടത്തിയതിന് പിടിയിൽ. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മറ്റി അംഗം വി.കെ ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി വളപട്ടണം അഞ്ചാം വാർഡിൽനിന്ന് മത്സര രംഗത്തുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഷമീർ. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു എം.ഡി.എം.എ കടത്ത്.

Continue Reading

kerala

തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

Published

on

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.

പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എച്ച്. വെങ്കിടേഷ് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്ത് ആദ്യമെത്തിയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. പൂര സ്ഥലത്ത് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

 

Continue Reading

kerala

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

Published

on

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒന്‍പതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ നിയമം പരിഷ്‌കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം നടത്തുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്പതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്.

 

Continue Reading

Trending