Connect with us

kerala

പ്ലസ് വണ്‍ പ്രവേശനം:സംവരണ അട്ടിമറിക്കെതിരെ ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്

പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിക്കെതിരെ എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു.

Published

on

പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിക്കെതിരെ എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു.മൂന്ന് മണിക്കൂറോളം ഉപരോധം തുടര്‍ന്നു.ശേഷം സംസ്ഥാന സെക്രട്ടറി കെ.ടി റഹൂഫ്,ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് ,ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,ട്രഷറര്‍ ഷമീര്‍ പാഴൂര്‍,സാബിത് മായനാട് നൂറുധീന്‍ ചെറുവറ്റ,അജ്മല്‍ കൂനഞ്ചേരി, അനസ് വൈദ്യരങ്ങാടി, സല്‍മാന്‍ മായനാട്, ബിലാല്‍ അരക്കിണര്‍ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പ്രവേശനത്തില്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഗുരുതരമായ ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നത്. മുഴുവന്‍ റഗുലര്‍ അലോട്‌മെന്റുകളും പൂര്‍ത്തിയായതിനുശേഷമാണ് കമ്മ്യൂണിറ്റി കോട്ടയിലേക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ അലോട്ട്‌മെന്റ് അവസാനിക്കും മുന്‍പ് ഇതിനു വിപരീതമായി കമ്മ്യൂണിറ്റി കോട്ടയിലേക്കുള്ള വിദ്യാര്‍ത്ഥികളെ തിരെഞ്ഞെടുത്തത് അനീതിയാണ് എന്നും അത് കൊണ്ട് പരിഹാരമെന്ന നിലയില്‍ ഇനി കമ്യൂണിറ്റി കോട്ടയില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും കൂടി മൂന്നാം അലോട്ട്‌മെന്റില്‍ അപേക്ഷിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഴിമുടക്കി കൊടിമരം, പരാതിപ്പെട്ടിട്ടും സിപിഎം ഇടപെട്ടില്ല; 136 സി.പി.എമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നു

. കൊടിമരവും കോണ്‍ക്രീറ്റ് അടിത്തറയും നീക്കണമെന്ന അഭ്യര്‍ഥന ചെവിക്കൊളളാതെ വന്നപ്പോള്‍ സ്ത്രീകള്‍ ഒന്നിച്ചെത്തി നീക്കം ചെയ്തു.

Published

on

ചേര്‍ത്തലയില്‍ വീട് നിര്‍മ്മാണം തടസപ്പെടുത്തി വഴിയില്‍, സി.പിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചു നീക്കി. കൊടിമരം നീക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതോടെ, ചേര്‍ത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളുംഅടക്കം 136 പേര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. കൊടിമരവും കോണ്‍ക്രീറ്റ് അടിത്തറയും നീക്കണമെന്ന അഭ്യര്‍ഥന ചെവിക്കൊളളാതെ വന്നപ്പോള്‍ സ്ത്രീകള്‍ ഒന്നിച്ചെത്തി നീക്കം ചെയ്തു. കൊടിമരം പൊളിക്കുന്നത് സി.പി.എം വാര്‍ഡ് കൗണ്‍സിലര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

എട്ടുമാസത്തോളം പരതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സി.പി.എം കൊടിമരം പൊളിച്ചു നീക്കിയത്. താല്‍ക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടര്‍ന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാല്‍ സാധനങ്ങള്‍ എത്തിക്കാനാകാതെ വീടുനിര്‍മാണവും മുടങ്ങി. ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമന്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സി.പി.എം ജില്ലാ സെക്രട്ടറി മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നല്‍കിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു.

ഇതോടെയാണ് സ്ത്രീകള്‍ ഇറങ്ങി കൊടിമരം വഴിയുടെ നടുവില്‍ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നില്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന സി.പി.എം കൗണ്‍സിലര്‍ അനൂപ് ചാക്കോ തടയാന്‍ ശ്രമിച്ചിട്ടും സ്ത്രീകള്‍ പിന്‍മാറിയില്ല.
പുന്നപ്ര-വയലാര്‍ സമര വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിയില്‍ താല്‍ക്കാലികമായി സി.പി.എം കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും കൊടിമരം നീക്കിയില്ല.

മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ താല്‍ക്കാലിക കൊടിമരം കോണ്‍ക്രീറ്റ് ഇട്ട് സ്ഥിരമാക്കി.കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പ് വീടിന്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. കൊടിമരം നില്‍ക്കുന്നതിനാല്‍ നിര്‍മാണ വസ്തുക്കള്‍ എത്തിക്കാനാകാതെ വന്നതോടെ 8 മാസമായി വീട് നിര്‍മാണം മുടങ്ങിയിരിക്കുകയാണ്.കൊടിമരം പ്രശ്‌നത്തില്‍ വേണ്ട രീതിയില്‍ ഇടപെടാതെ വന്നതോടെ 53 വര്‍ഷമായി സി.പി.എം അനുഭാവികള്‍ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

പൊളിച്ച കൊടിമരം വഴിതടസപ്പെടാത്ത തരത്തില്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ചേര്‍ത്തല പൊലിസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയാണ് കൊടിമരം വഴിയരികിലേക്ക് നീക്കിയത്. എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വം വേണ്ട രീതിയല്‍ ഇടപെടാതെ വന്നതോടെ ചേര്‍ത്തലയില്‍ സി.പി.എമ്മിന് വലിയ രാഷ്ട്രീയ നഷ്ടമാണ് ഉണ്ടായത്.

Continue Reading

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

Trending