Connect with us

kerala

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ വി.സിമാര്‍ മറുപടി നല്‍കുമോ; ഉദ്വേഗത്തില്‍ കേരളം

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഇന്നത്തെ ദിവസം നിര്‍ണായകം.

Published

on

കെ.പി ജലീല്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പോര് രൂക്ഷമായതോടെ വരാനിരിക്കുന്ന ദിവസം ഏറെ നിര്‍ണായകം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പാണ് വി.സി മാര്‍ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടയിരുന്നത്.എന്നാല്‍ ഇത് വി.സിമാര്‍ക്ക് നേരിട്ട് കാണാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
യു.ജി.സി ചട്ടം മറികടന്നാണ് 11 വി.സി മാരെ സര്‍ക്കാര്‍ നിയമിച്ചതെന്നാണ് ഗവര്‍ണറുടെ കത്തില്‍ പറയുന്നത്. ഇന്നത്തെ നിലക്ക് സര്‍ക്കാര്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാനസെക്രട്ടറിയും ഗവര്‍ണര്‍ക്കെതിരെ വ്യക്തിപരമായി ആക്രമണം കടുപ്പിച്ചതോടെ വി.സി മാരുടെ കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. നിയമപരമായി ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ വൈസ് ചാന്‍സലര്‍മാര്‍ ബാധ്യസ്ഥരാണ്.

കേരള വി.സിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സിന്‍ഡിക്കേറ്റ് ഇതുവരെയും പ്രതിനിധിയെ നിയമിച്ചിട്ടില്ല. ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ വിധിയില്‍ കേരള സെനറ്റ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ചിട്ടുണ്ട്. നിയമത്തിനകത്തുനിന്ന് കൊണ്ടുമാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നാണ് കോടതിയുടെ പ്രസ്താവം. ഇതോടെ ഗവര്‍ണറുടെ നിലപാടിലെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതില്‍ അസാംഗത്യമുണ്ട്. വി.സി മാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കാതിരുന്നാല്‍ അത് അച്ചടക്കലംഘനമാകും. കാരണംകാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചതുമില്ല.

ഗവര്‍ണറെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കഴിഞ്ഞദിവസം അദ്ദേഹത്തെ കുറ്റപ്പെടുത്തിയതും ഗവര്‍ണര്‍ ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കള്ളക്കടത്തിലും രാഷ്ട്രീയനിമനങ്ങളിലും പങ്കുണ്ടെന്ന തരത്തില്‍ തിരിച്ചടിച്ചതും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ ലക്ഷണമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയും മദ്യക്കടകള്‍ യഥേഷ്ടം തുറക്കുകയും ചെയ്യുന്ന പിണറായിസര്‍ക്കാര്‍ നിലപാടിനിടെയാണ് അതെല്ലാം മറയ്ക്കാനായുള്ള ഈ പെടാപാട്. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാനുള്ള ഉപാധിയാണ് ഈ പോര്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending