Connect with us

kerala

അന്നത്തെ നീന്തല്‍ക്കുളവും ഇന്നത്തെ ലിഫ്റ്റും

രാജഭരണകാലത്ത് ദിവാന്‍ പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്തന്‍കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

Published

on

കടുംവെട്ട്– സുഗുണന്‍

ക്ലിഫ്ഹൗസ് അങ്ങനെ വാര്‍ത്തകളില്‍ മായാതെ നിലനില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ സെക്യൂരിറ്റിക്കാരന്റെ തോക്കില്‍നിന്ന് വെടിപൊട്ടിയതാണ് വാര്‍ത്ത. തോക്കിനകത്ത് വെടിയുണ്ടയുണ്ടായിരുന്നുവെന്ന് അറിയാതെ തോക്ക് തുടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് വിശദീകരണം. അങ്ങനെ തന്നെയാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യാം. വെടിയുണ്ട അബദ്ധത്തില്‍ സൂക്ഷിക്കുകയെന്ന വലിയ പാതകമേ ആകുന്നില്ല. പ്രത്യേകിച്ചും ക്ലിഫ്ഹൗസിലെ ഇപ്പോഴത്തെ താമസക്കാരന്‍ മുന്‍പൊരിക്കല്‍ യാത്രക്കെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ് ബാഗില്‍ വെടിയുണ്ട കണ്ടെടുത്ത ചരിത്രവുമുണ്ട്. ലാപ്‌ടോപ്പ് ബാഗില്‍ വെടിയുണ്ട സൂക്ഷിച്ചതും അബദ്ധത്തിലാണെന്നാണ് അന്ന് പറഞ്ഞുകേട്ടത്. അതിനാല്‍ വെടിയുണ്ടയും അബദ്ധവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും പോലെയാണെന്ന് വിശ്വസിച്ചേ പറ്റൂ.
വെടിയുണ്ടക്കഥയ്ക്ക് മുന്‍പ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നുവെന്നതാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. രണ്ട് നില മാത്രമുള്ളതാണ് ക്ല്ഫ് ഹൗസ്. തിരുവനന്തപുരം നന്തന്‍കോട്ട് മന്ത്രിമന്ദിരങ്ങള്‍ക്കിടയില്‍ ‘രാജാവിനെ പോലെ’ തല ഉയര്‍ത്തിനില്‍ക്കുന്ന കെട്ടിടമാണ് അത്. കോണ്‍ക്രീറ്റില്‍ പണിതതും അല്ലാത്തതുമായ ഒട്ടേറെ മന്ദിരങ്ങള്‍ വേറെയുണ്ടെങ്കിലും മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയും അച്ചാറിന്‍ കൂട്ടത്തില്‍ മാങ്ങാ അച്ചാറുമെന്നതൊക്കെപ്പോലെ മന്ത്രിമന്ദിരങ്ങളില്‍ കേമം ക്ലിഫ് ഹൗസ് എന്ന് നാക്കുളുക്കാതെ തന്നെ പറയാനാകും.
രണ്ട് നില മാത്രമുള്ള കെട്ടിടം എന്നതിലുപരി ഒന്നാംനിലയിലേക്കുള്ള കോണിപ്പടിയും വിശാലമാണ്. മികച്ചതടിയില്‍ പണിത ഒന്നാംതരം
കോണിപ്പടി. ക്ലിഫ്ഹൗസില്‍ കാലം കഴിച്ച ആദ്യമുഖ്യമന്ത്രിയൊന്നുമല്ല ഇപ്പോഴത്തേത്. വാസസ്ഥലമായി ക്ലിഫ്ഹൗസ് ലഭിച്ച മുഖ്യമന്ത്രിയും
മന്ത്രിമാരുമൊക്കെ വേറെയുമുണ്ട്. മുഖ്യമന്ത്രി കെ. കരുണാകരനും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും, മന്ത്രിമാരായിരിക്കെ സി.എച്ച്.
മുഹമ്മദ്‌കോയയും പി.എം. അബൂബക്കറുമൊക്കെ ക്ലിഫ്ഹൗസ്‌വാസികളായി കഴിഞ്ഞവരാണ്. ഒന്നാംനിലയിലേക്ക് കോണിപ്പടിയിലൂടെ ചുവടുവെക്കാന്‍ കഴിയാത്തവിധം ആരോഗ്യപ്രശ്‌നമാണ് ലിഫ്റ്റ് സ്ഥാപിക്കാന്‍ കാരണമായി പറയപ്പെടുന്നത്. ലിഫ്റ്റ് എന്നത് ഇക്കാലത്ത് ആഢംബര വസ്തുവല്ല. എന്നാല്‍ പത്തും പതിനഞ്ചും നിലകളുള്ള കെട്ടിടത്തിലുള്ള അനിവാര്യത ഒരു നിലമാത്രമുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ഇല്ല എന്നുതന്നെ പറയേണ്ടിവരും.
അതും നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യശീലമുള്ള കെട്ടിടത്തില്‍. എന്നാല്‍ അവിടെ താമസിക്കുന്നയാളുടെ ആരോഗ്യം കണക്കിലെടുത്താണ് ലിഫ്റ്റ് എന്നാകുമ്പോള്‍ ന്യായീകരണത്തിന് യുക്തിയുണ്ട്. ‘ഗൃഹനാഥന്റെ’ആരോഗ്യം നിലനിര്‍ത്താന്‍ ഗൃഹത്തിലെ പരിഷ്‌കാരങ്ങള്‍
അംഗീകരിച്ചേതീരൂ. ലിഫ്റ്റിനെ ന്യായീകരിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അതേ ക്ലിഫ് ഹൗസില്‍ അന്നത്തെ ‘ഗൃഹനാഥന്റെ’ ആരോഗ്യം പരിഗണിച്ച് പണിത നീന്തല്‍ക്കുളത്തെക്കുറിച്ചും ഓര്‍ക്കണമെന്ന് മാത്രം. കാറപകടത്തില്‍ പരിക്കേറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞ കെ.കരുണാകരന് ഡോക്ടര്‍മാര്‍ വിധിച്ച നീന്തല്‍ ചികില്‍സ സൗകര്യമൊരുക്കാനാണ് അന്ന് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം സ്ഥാപിച്ചത്. അന്ന് നീന്തല്‍ക്കുളത്തിനെതിരെ പ്രസ്താവനകളില്‍ നീന്തിത്തുടിച്ചവരാണിപ്പോള്‍ മുഖ്യന്റെ ആരോഗ്യം പരിഗണിച്ച് ലിഫ്റ്റ് പണിയുന്നത്. കരുണാകരന്‍ പണിത നീന്തല്‍ക്കുളത്തില്‍ താന്‍ പട്ടിയെ കുളുപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട് ഇ.കെ.നായനാര്‍. ഇന്നിപ്പോള്‍ പ്രസ്തുത നീന്തല്‍ക്കുളവും അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കിയിരിക്കയാണ്. ക്ലിഫ് ഹൗസ് വളപ്പില്‍ ഗോശാലയും വരുന്നുണ്ട്. നീന്തല്‍ക്കുളത്തില്‍ നീന്തിക്കുളിച്ച് ഗോശാലയില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലും കുടിച്ച് ലിഫ്റ്റ് വഴി ആയാസലേശമെന്യെ ഒന്നാംനിലയിലേക്ക് പോകാനുള്ള പാങ്ങ് ഏത് മുഖ്യനും ഒന്ന് ആശിച്ചുപോകും.ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന് ചിന്തിക്കുന്നത് മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് എതിരുമാകുന്നില്ലെന്ന് ഗോവിന്ദന്‍ മാഷ് സാക്ഷ്യപ്പെടുത്തുകയാണെങ്കില്‍ അണികളും ഹാപ്പി.

ക്ലിഫ് ഹൗസ്

രാജഭരണകാലത്ത് ദിവാന്‍ പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്തന്‍കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം കെട്ടിടം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 1956ല്‍ ആണ് ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കെട്ടിടങ്ങള്‍ മന്ത്രിമന്ദിരങ്ങളായി നിര്‍ണയിച്ചത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിതന്നെ താമസിക്കണം എന്നില്ല.മന്ത്രിസഭയിലെ ഏത് അംഗത്തിനും ക്ലിഫ് ഹൗസ് അനുവദിക്കാവുന്നതേയുള്ള. കരൂണാകരന് ശേഷം ക്ലിഫ് ഹൗസില്‍ താമസിക്കാന്‍ എത്തുന്നത് മുഖ്യമന്ത്രിമാര്‍ മാത്രം. ഏഴ് കിടപ്പുമുറികള്‍
സഹിതം 15000 ചതുരശ്ര അടി വിസ്തൃതിയുള്ള ക്ലിഫ് ഹൗസില്‍ നാല് വിശാലമായ വരാന്തകളുണ്ട്.

 

crime

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും

Published

on

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ വൈശാഖിനെ (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്.
വിവാഹശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. ഇതുകൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

kerala

റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും

Published

on

ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.

ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.

ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ

Published

on

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.

ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.

Continue Reading

Trending