Connect with us

kerala

അന്നത്തെ നീന്തല്‍ക്കുളവും ഇന്നത്തെ ലിഫ്റ്റും

രാജഭരണകാലത്ത് ദിവാന്‍ പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്തന്‍കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

Published

on

കടുംവെട്ട്– സുഗുണന്‍

ക്ലിഫ്ഹൗസ് അങ്ങനെ വാര്‍ത്തകളില്‍ മായാതെ നിലനില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ സെക്യൂരിറ്റിക്കാരന്റെ തോക്കില്‍നിന്ന് വെടിപൊട്ടിയതാണ് വാര്‍ത്ത. തോക്കിനകത്ത് വെടിയുണ്ടയുണ്ടായിരുന്നുവെന്ന് അറിയാതെ തോക്ക് തുടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് വിശദീകരണം. അങ്ങനെ തന്നെയാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യാം. വെടിയുണ്ട അബദ്ധത്തില്‍ സൂക്ഷിക്കുകയെന്ന വലിയ പാതകമേ ആകുന്നില്ല. പ്രത്യേകിച്ചും ക്ലിഫ്ഹൗസിലെ ഇപ്പോഴത്തെ താമസക്കാരന്‍ മുന്‍പൊരിക്കല്‍ യാത്രക്കെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ് ബാഗില്‍ വെടിയുണ്ട കണ്ടെടുത്ത ചരിത്രവുമുണ്ട്. ലാപ്‌ടോപ്പ് ബാഗില്‍ വെടിയുണ്ട സൂക്ഷിച്ചതും അബദ്ധത്തിലാണെന്നാണ് അന്ന് പറഞ്ഞുകേട്ടത്. അതിനാല്‍ വെടിയുണ്ടയും അബദ്ധവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും പോലെയാണെന്ന് വിശ്വസിച്ചേ പറ്റൂ.
വെടിയുണ്ടക്കഥയ്ക്ക് മുന്‍പ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നുവെന്നതാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. രണ്ട് നില മാത്രമുള്ളതാണ് ക്ല്ഫ് ഹൗസ്. തിരുവനന്തപുരം നന്തന്‍കോട്ട് മന്ത്രിമന്ദിരങ്ങള്‍ക്കിടയില്‍ ‘രാജാവിനെ പോലെ’ തല ഉയര്‍ത്തിനില്‍ക്കുന്ന കെട്ടിടമാണ് അത്. കോണ്‍ക്രീറ്റില്‍ പണിതതും അല്ലാത്തതുമായ ഒട്ടേറെ മന്ദിരങ്ങള്‍ വേറെയുണ്ടെങ്കിലും മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയും അച്ചാറിന്‍ കൂട്ടത്തില്‍ മാങ്ങാ അച്ചാറുമെന്നതൊക്കെപ്പോലെ മന്ത്രിമന്ദിരങ്ങളില്‍ കേമം ക്ലിഫ് ഹൗസ് എന്ന് നാക്കുളുക്കാതെ തന്നെ പറയാനാകും.
രണ്ട് നില മാത്രമുള്ള കെട്ടിടം എന്നതിലുപരി ഒന്നാംനിലയിലേക്കുള്ള കോണിപ്പടിയും വിശാലമാണ്. മികച്ചതടിയില്‍ പണിത ഒന്നാംതരം
കോണിപ്പടി. ക്ലിഫ്ഹൗസില്‍ കാലം കഴിച്ച ആദ്യമുഖ്യമന്ത്രിയൊന്നുമല്ല ഇപ്പോഴത്തേത്. വാസസ്ഥലമായി ക്ലിഫ്ഹൗസ് ലഭിച്ച മുഖ്യമന്ത്രിയും
മന്ത്രിമാരുമൊക്കെ വേറെയുമുണ്ട്. മുഖ്യമന്ത്രി കെ. കരുണാകരനും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും, മന്ത്രിമാരായിരിക്കെ സി.എച്ച്.
മുഹമ്മദ്‌കോയയും പി.എം. അബൂബക്കറുമൊക്കെ ക്ലിഫ്ഹൗസ്‌വാസികളായി കഴിഞ്ഞവരാണ്. ഒന്നാംനിലയിലേക്ക് കോണിപ്പടിയിലൂടെ ചുവടുവെക്കാന്‍ കഴിയാത്തവിധം ആരോഗ്യപ്രശ്‌നമാണ് ലിഫ്റ്റ് സ്ഥാപിക്കാന്‍ കാരണമായി പറയപ്പെടുന്നത്. ലിഫ്റ്റ് എന്നത് ഇക്കാലത്ത് ആഢംബര വസ്തുവല്ല. എന്നാല്‍ പത്തും പതിനഞ്ചും നിലകളുള്ള കെട്ടിടത്തിലുള്ള അനിവാര്യത ഒരു നിലമാത്രമുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ഇല്ല എന്നുതന്നെ പറയേണ്ടിവരും.
അതും നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യശീലമുള്ള കെട്ടിടത്തില്‍. എന്നാല്‍ അവിടെ താമസിക്കുന്നയാളുടെ ആരോഗ്യം കണക്കിലെടുത്താണ് ലിഫ്റ്റ് എന്നാകുമ്പോള്‍ ന്യായീകരണത്തിന് യുക്തിയുണ്ട്. ‘ഗൃഹനാഥന്റെ’ആരോഗ്യം നിലനിര്‍ത്താന്‍ ഗൃഹത്തിലെ പരിഷ്‌കാരങ്ങള്‍
അംഗീകരിച്ചേതീരൂ. ലിഫ്റ്റിനെ ന്യായീകരിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അതേ ക്ലിഫ് ഹൗസില്‍ അന്നത്തെ ‘ഗൃഹനാഥന്റെ’ ആരോഗ്യം പരിഗണിച്ച് പണിത നീന്തല്‍ക്കുളത്തെക്കുറിച്ചും ഓര്‍ക്കണമെന്ന് മാത്രം. കാറപകടത്തില്‍ പരിക്കേറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞ കെ.കരുണാകരന് ഡോക്ടര്‍മാര്‍ വിധിച്ച നീന്തല്‍ ചികില്‍സ സൗകര്യമൊരുക്കാനാണ് അന്ന് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം സ്ഥാപിച്ചത്. അന്ന് നീന്തല്‍ക്കുളത്തിനെതിരെ പ്രസ്താവനകളില്‍ നീന്തിത്തുടിച്ചവരാണിപ്പോള്‍ മുഖ്യന്റെ ആരോഗ്യം പരിഗണിച്ച് ലിഫ്റ്റ് പണിയുന്നത്. കരുണാകരന്‍ പണിത നീന്തല്‍ക്കുളത്തില്‍ താന്‍ പട്ടിയെ കുളുപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട് ഇ.കെ.നായനാര്‍. ഇന്നിപ്പോള്‍ പ്രസ്തുത നീന്തല്‍ക്കുളവും അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കിയിരിക്കയാണ്. ക്ലിഫ് ഹൗസ് വളപ്പില്‍ ഗോശാലയും വരുന്നുണ്ട്. നീന്തല്‍ക്കുളത്തില്‍ നീന്തിക്കുളിച്ച് ഗോശാലയില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലും കുടിച്ച് ലിഫ്റ്റ് വഴി ആയാസലേശമെന്യെ ഒന്നാംനിലയിലേക്ക് പോകാനുള്ള പാങ്ങ് ഏത് മുഖ്യനും ഒന്ന് ആശിച്ചുപോകും.ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന് ചിന്തിക്കുന്നത് മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് എതിരുമാകുന്നില്ലെന്ന് ഗോവിന്ദന്‍ മാഷ് സാക്ഷ്യപ്പെടുത്തുകയാണെങ്കില്‍ അണികളും ഹാപ്പി.

ക്ലിഫ് ഹൗസ്

രാജഭരണകാലത്ത് ദിവാന്‍ പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്തന്‍കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം കെട്ടിടം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 1956ല്‍ ആണ് ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കെട്ടിടങ്ങള്‍ മന്ത്രിമന്ദിരങ്ങളായി നിര്‍ണയിച്ചത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിതന്നെ താമസിക്കണം എന്നില്ല.മന്ത്രിസഭയിലെ ഏത് അംഗത്തിനും ക്ലിഫ് ഹൗസ് അനുവദിക്കാവുന്നതേയുള്ള. കരൂണാകരന് ശേഷം ക്ലിഫ് ഹൗസില്‍ താമസിക്കാന്‍ എത്തുന്നത് മുഖ്യമന്ത്രിമാര്‍ മാത്രം. ഏഴ് കിടപ്പുമുറികള്‍
സഹിതം 15000 ചതുരശ്ര അടി വിസ്തൃതിയുള്ള ക്ലിഫ് ഹൗസില്‍ നാല് വിശാലമായ വരാന്തകളുണ്ട്.

 

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending