News
ലോകം വാണ് മെസി
ഖത്തറിലെ താരം ആരാണ്…? ആര്‍ക്കും സംശയം വേണ്ട അത് ലിയോ മെസി തന്നെ.
ദോഹ: ഖത്തറിലെ താരം ആരാണ്…? ആര്‍ക്കും സംശയം വേണ്ട അത് ലിയോ മെസി തന്നെ. മനോഹരമായ ഫുട്ബോളിലുടെ തന്റെ ക്ലാസ് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിക്കുന്നതിന്റെ മകുടോദാഹരമണായിരുന്നു നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍. ഷൂട്ടൗട്ട് വരെ കാര്യങ്ങള്‍ പോയെങ്കിലും മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ ഡച്ച് പ്രതിരോധം പോലും പകച്ച് നില്ക്കുന്ന കാഴ്ച്ച. ഖത്തറില്‍ അഞ്ച് മല്‍സരങ്ങളാണ് ഇതിനകം പി.എസ്.ജി താരം കളിച്ചത്. അഞ്ചിലും വ്യക്തിപ്രഭാവം പ്രകടമായിരുന്നു.
ഗ്യാലറികള്‍ അദ്ദേഹത്തിനായി ഇളകി മറിയുന്നു. അര്‍ജന്റീന എന്ന് ടീമിനേക്കാള്‍ മെസി എന്ന താരത്തിന്റെ കളി കാണാനാണ് പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കിയെത്തുന്നത്. ലുസൈലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ റെക്കോഡ് ജനക്കൂട്ടമായിരുന്നു. ഇതില്‍ 90 ശതമാനവും മെസി ഫാന്‍സ്. കൊച്ചു കുട്ടികള്‍ പോലും മെസിയുടെ പത്താം നമ്പര്‍ ജഴ്സിയുമായി അദ്ദേഹത്തിന്റെ കാലില്‍ പന്ത് കിട്ടുമ്പോള്‍ തുള്ളിച്ചാടുന്നു. മൊളീന നേടിയ ആദ്യ ഗോളിലേക്കുള്ള മെസിയുടെ അസിസ്റ്റ് മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയെ മനസിലാക്കാന്‍.
ഓസ്ട്രേലിയക്കെതിരെ നേടിയ മനോഹരമായ ഗോള്‍ ഇന്നും ആഘോഷിക്കപ്പെടുമ്പോഴാണ് നെതര്‍ലന്‍ഡ്സിനെതിരെ അദ്ദേഹം നിറഞ്ഞാടിയത്. മല്‍സരത്തിലുടനീളം അദ്ദേഹമായിരുന്നു ടീമിന്റെ നിര്‍ണായക ഘടകം. കൂട്ടുകാര്‍ എത്തിക്കുന്ന പന്തിനെ അതിവേഗമദ്ദേഹം എതിര് ബോക്സിലെത്തിക്കുന്നു. സുന്ദരമായ പാസുകള്‍ കൈമറുന്നു. വേഗതയില്‍ മാത്രമല്ല തന്ത്രങ്ങളിലും മെസിക്ക് മുന്നില്‍ വിര്‍ജില്‍ വാന്‍ ഡിയിക്കിന്റെ സംഘം പതറി നിന്നു.
പോളണ്ടിനെതിരായ ഗ്രൂപ്പ് മല്‍സരത്തില്‍ മെസി പെനാല്‍ട്ടി പാഴാക്കിയിരുന്നു. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് വട്ടം അദ്ദേഹം ക്ലീന്‍ ഷോട്ടുകളുമായി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ നേടിയ പെനാല്‍ട്ടി കൂളായിരുന്നെങ്കില്‍ ഷൂട്ടൗട്ട് വേളയില്‍ അതി സമ്മര്‍ദ്ദമായിരുന്നു. അതിനെയും അതിജയിക്കാന്‍ അദ്ദേഹത്തിനായി. സെമി ഫൈനലില്‍ ക്രോട്ടുകാര്‍ക്കെതിരെയും മെസി മാജിക്കും വിജയവും പ്രതീക്ഷിക്കുന്നു കാണികള്‍.
News
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്സ്കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്ബിന് ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

