Connect with us

News

ലോകം വാണ് മെസി

ഖത്തറിലെ താരം ആരാണ്…? ആര്‍ക്കും സംശയം വേണ്ട അത് ലിയോ മെസി തന്നെ.

Published

on

ദോഹ: ഖത്തറിലെ താരം ആരാണ്…? ആര്‍ക്കും സംശയം വേണ്ട അത് ലിയോ മെസി തന്നെ. മനോഹരമായ ഫുട്‌ബോളിലുടെ തന്റെ ക്ലാസ് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിക്കുന്നതിന്റെ മകുടോദാഹരമണായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍. ഷൂട്ടൗട്ട് വരെ കാര്യങ്ങള്‍ പോയെങ്കിലും മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ ഡച്ച് പ്രതിരോധം പോലും പകച്ച് നില്‍ക്കുന്ന കാഴ്ച്ച. ഖത്തറില്‍ അഞ്ച് മല്‍സരങ്ങളാണ് ഇതിനകം പി.എസ്.ജി താരം കളിച്ചത്. അഞ്ചിലും വ്യക്തിപ്രഭാവം പ്രകടമായിരുന്നു.

ഗ്യാലറികള്‍ അദ്ദേഹത്തിനായി ഇളകി മറിയുന്നു. അര്‍ജന്റീന എന്ന് ടീമിനേക്കാള്‍ മെസി എന്ന താരത്തിന്റെ കളി കാണാനാണ് പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കിയെത്തുന്നത്. ലുസൈലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ റെക്കോഡ് ജനക്കൂട്ടമായിരുന്നു. ഇതില്‍ 90 ശതമാനവും മെസി ഫാന്‍സ്. കൊച്ചു കുട്ടികള്‍ പോലും മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയുമായി അദ്ദേഹത്തിന്റെ കാലില്‍ പന്ത് കിട്ടുമ്പോള്‍ തുള്ളിച്ചാടുന്നു. മൊളീന നേടിയ ആദ്യ ഗോളിലേക്കുള്ള മെസിയുടെ അസിസ്റ്റ് മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയെ മനസിലാക്കാന്‍.

ഓസ്‌ട്രേലിയക്കെതിരെ നേടിയ മനോഹരമായ ഗോള്‍ ഇന്നും ആഘോഷിക്കപ്പെടുമ്പോഴാണ് നെതര്‍ലന്‍ഡ്‌സിനെതിരെ അദ്ദേഹം നിറഞ്ഞാടിയത്. മല്‍സരത്തിലുടനീളം അദ്ദേഹമായിരുന്നു ടീമിന്റെ നിര്‍ണായക ഘടകം. കൂട്ടുകാര്‍ എത്തിക്കുന്ന പന്തിനെ അതിവേഗമദ്ദേഹം എതിര്‍ ബോക്‌സിലെത്തിക്കുന്നു. സുന്ദരമായ പാസുകള്‍ കൈമറുന്നു. വേഗതയില്‍ മാത്രമല്ല തന്ത്രങ്ങളിലും മെസിക്ക് മുന്നില്‍ വിര്‍ജില്‍ വാന്‍ ഡിയിക്കിന്റെ സംഘം പതറി നിന്നു.

പോളണ്ടിനെതിരായ ഗ്രൂപ്പ് മല്‍സരത്തില്‍ മെസി പെനാല്‍ട്ടി പാഴാക്കിയിരുന്നു. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് വട്ടം അദ്ദേഹം ക്ലീന്‍ ഷോട്ടുകളുമായി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ നേടിയ പെനാല്‍ട്ടി കൂളായിരുന്നെങ്കില്‍ ഷൂട്ടൗട്ട് വേളയില്‍ അതി സമ്മര്‍ദ്ദമായിരുന്നു. അതിനെയും അതിജയിക്കാന്‍ അദ്ദേഹത്തിനായി. സെമി ഫൈനലില്‍ ക്രോട്ടുകാര്‍ക്കെതിരെയും മെസി മാജിക്കും വിജയവും പ്രതീക്ഷിക്കുന്നു കാണികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

സംഘര്‍ഷങ്ങളും പ്രവാസികളുടെ ആശങ്കകളും

Published

on

കെ സൈനുല്‍ ആബിദീൻ സഫാരി

12 ദിവസത്തെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ഇറാനും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതതിയില്‍ വെടിനിര്‍ത്തല്‍ കരാറിലേക്കെത്തിയിരിക്കുന്നു. ‘സൈനിക ലക്ഷ്യങ്ങള്‍ നേടിയതിന്റെയും ട്രംപുമായുള്ള പൂര്‍ണ്ണ ഏകോപനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശത്തിന് ഇസ്രായേല്‍ സമ്മതിച്ചു,’ എന്നാണ് ഇസ്രയേൽ പ്രസിഡൻ്റ് നെതന്യാഹു പറഞ്ഞത്.

മേഖലയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ടു അമേരിക്ക കൂടി ഇറാനെതിരെ തിരിഞ്ഞതോടെ ഗള്‍ഫ് മേഖലയിലും യുദ്ധഭീതി ആശങ്കയിലായിരുന്നു പ്രവാസികള്‍. വെടിനിര്‍ത്തല്‍ സാധ്യമാകാതെ, കൂടുതല്‍ രൂക്ഷമായ യുദ്ധ സാഹചര്യങ്ങളിലേക്ക് അറബ് രാജ്യങ്ങള്‍ കൂടി ഭാഗമായാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാകുമായിരുന്നു. ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്ന ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കുമായിരുന്നു. സംഘര്‍ഷം രൂക്ഷമായാല്‍ മലയാളികളെ കാര്യമായി ബാധിക്കുമെന്നതിലും തര്‍ക്കമില്ല. എന്നാല് ഇത്തരം സാഹചര്യങ്ങളിലേക്കൊന്നും കടക്കാതെ സംഘർഷം അവസാനിച്ചു.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ രാജ്യത്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ പ്രവാസികള്‍ കൂടുതല്‍ ആശങ്കയലായിരുന്നു. ആളുകള്‍ ജാഗ്രതയോടെയിരിക്കണമെന്ന വിവിധ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബഹ്റൈനില്‍ ജോലിയും സ്‌കൂളും ഓണ്‍ലൈനാക്കുകയും പ്രധാന പാതകള്‍ അടിയന്തിര ആവശ്യത്തിന് ഉപയോഗിക്കേണ്ടി വരുമെന്നതിനാല്‍ പ്രധാന പാതകള്‍ ഒഴിവാക്കണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബഹ്റൈന്‍ പ്രഖ്യാപിച്ചത് പ്രവാസികളെ ആശങ്കപ്പെടുത്തിയെന്ന് പറയാതെ വയ്യ.

ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചാല്‍ ഗള്‍ഫിന്റെ സാമ്പത്തിക മേഖല അപ്പാടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് മാത്രമല്ല ഇറാന് പിന്തുണയുമായി ഇറാന്‍ അനുകൂല വിഭാഗങ്ങള്‍ക്ക് പുറമെ ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങളും രംഗത്തുവരുമെന്നാ നയതന്ത്ര വിദഗ്ദ്ധരുടെ നിരീക്ഷണം തന്നെ പ്രതിസന്ധിയുടെ ആഴം പറയുന്നുണ്ട്. ഇനിയൊരു ലോക മമഹായുദ്ധം താങ്ങാനുള്ള ശേഷി ലോകത്തിനില്ല എന്ന് എല്ലാ രാഷ്ട്രങ്ങള്‍ക്കും അറിയാം.

ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇറാന് ശക്തമായ നയതന്ത്ര ബന്ധം സൂക്ഷിക്കുന്നതിനാല്‍ തന്നെയാണ് ഖത്തറിലെ അല്‍ ഉദൈദ സൈനിക താവളത്തെ ലക്ഷ്യമിട്ടപ്പോഴും കൃത്യമായ മുന്നറിയിപ്പോടെയും തയ്യാറെപ്പുകളോടെയും ഓപ്പറേറ്റ് ചെയ്തത്. ഖത്തറിന്റെ ആകാശത്ത് ഇറാന്‍ മിസൈലുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടെങ്കില്‍ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടുലുകളും മുന്നറിയിപ്പുകളും നല്‍കിയതിലൂടെ നിമിഷ നേരങ്ങള്‍ കൊണ്ട് എല്ലാം സാധാരണ ഗതിയിലായി. നാട്ടില്‍ നിന്നടക്കം ധാരാളമാളുകല്‍ സുരക്ഷയെ കുറിച്ച് അന്വേഷിച്ച് ബന്ധപ്പെട്ടുക്കൊണ്ടിരുന്നു. മാധ്യമങ്ങളിലൂടെയും അല്ലാതെയും ഖത്തര്‍ സാധാരണനിലക്കാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്ന് ഞങ്ങളും അറിയിച്ചു.
തങ്ങളുടെ ലക്ഷ്യം അമേരിക്കയും സൈനിക താവളം മാത്രമാണെന്നും, ഒരു മുന്നറിയിപ്പ് നല്‍കല്‍ മാത്രമാണ് ഈ ഓപ്പറേഷന്‍ എന്നും ഇറാന്‍ പറഞ്ഞു വെക്കുന്നുണ്ട്. അതിനപ്പുറമുള്ള ഒരു സൈനിക നടപടികളിലേക്ക് തങ്ങള്‍ക്ക് ഈ ഘ്ട്ടത്തില്‍ താല്‍പര്യമില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ഇറാന്‍ നല്‍കാന്‍ ശ്രമിച്ചത്. 1990-91 വര്‍ഷങ്ങളിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുള്ള ‘ഗള്‍ഫ് യുദ്ധ’ത്തിന്റെ ആഘാതവുമുണ്ടാക്കിയ പ്രതിസന്ധിയും മനസ്സിലുള്ള ആരും ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള ശേഷി മേഖലക്കില്ലെന്ന് വ്യക്തമാക്കിയതാണ്.

മുമ്പ് ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്തും തുടര്‍ന്നുണ്ടായ യുദ്ധ സന്ദര്‍ഭങ്ങളിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികള്‍ക്ക് തിരികെ വരേണ്ടി വന്ന ഓര്‍മ്മകള്‍ മലയാളികള്‍ക്കുണ്ട്. ഈ സംഭവം അന്ന് ചെറിയ രീതിയിലൊന്നുമല്ല പ്രതിസന്ധികളുണ്ടാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും പ്രവാസികളുടെ വരുമാനം നിലച്ചതും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അന്ന് സാരമായി ബാധിച്ചിരുന്നു. തൊഴില്‍മേഖലയിലുണ്ടാക്കിയ വെല്ലുവിളിയും ചില്ലറയായിരുന്നില്ല. പശ്ചിമേഷ്യയിലെ ഓരോ സംഘര്‍ഷ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഇതേ അവസ്ഥ സംജാതമാകുമോയെന്ന ഭീതി പ്രവാസ ലോകത്തുള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്വാഭാവികമായുമുണ്ട്.
അതേ സമയം ഏറെ മാനുഷിമായൊരു ചിന്ത കൂടി ഈ ഘട്ടത്തില്‍ മനസ്സില്‍ വരുന്നുണ്ട്. അഥവാ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വെടി നിര്‍ത്തലിലേക്ക് എത്തുമ്പോഴും ഗസ്സയില്‍ ഇസ്രായേലിന്റെ ബോംബിങ് തുടരുകയാണ്. ഗസ്സയില്‍ ഭക്ഷണത്തിനു കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെയും ആശുപത്രികള്‍ക്കു നേരെയും അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് നേരെയും നടത്തുന്ന അക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ ഒരു അറുതിയും വരുത്തുന്നില്ല. പട്ടിണി കിടന്ന് ഭക്ഷ്യ സഹായം സ്വീകരിക്കാനെത്തിയ ഫലസ്തീനികളെ കൊന്നുതള്ളുകയാണ് ഇസ്രായേല്‍ സൈന്യം. ഇതിലേക്ക് വേണ്ടത്ര ലോക ശ്രദ്ധ വരുന്നുമില്ല. ഇറാനുമായി വെടിനിര്‍ത്തലിന് സമ്മതിച്ചതിനാല്‍ ഗസ്സയില്‍ ഹമാസുമായുള്ള 20 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ പൊതുജനവും ബന്ദികളുടെ ബന്ധുക്കളും ഇസ്രായേലിലെ പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ടെങ്കില്‍ അതൊന്നു ചെവി കൊള്ളാന്‍ നെതന്യാഹുവെന്ന ഇസ്രായേലിന്റെ ക്രൂരനായ പ്രധാനമന്ത്രിക്ക് മനസ്സു വരുന്നില്ലെന്നതാണ് സത്യം.

എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും പൊന്‍പുലരികളാണ്. സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഭരണകൂടങ്ങളുടെ തീരുമാനങ്ങളാണെങ്കില്‍, അതില്‍ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. മനുഷ്യന്റെ അത്യാഗ്രഹങ്ങള്‍ക്ക് അറുതി വന്നാല്‍ തന്നെ അക്രമങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും അവസാനമുണ്ടാകുമെന്നുറപ്പാണ്. ഗസ്സയിലെയും ലോകത്തൊന്നാകെയുമുള്ള കുട്ടികളും സ്ത്രീകളും മനുഷ്യരെല്ലാവരും സമാധാനത്തോടെയും സുരക്ഷിതത്തോടെയും ജീവിക്കുന്ന നാളുകള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Continue Reading

Health

ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് ജൂലൈ 3ന്

Published

on

കോഴിക്കോട്: ആരോഗ്യ മേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ ജൂലൈ 3ന് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവൻ ഡി.എം.ഒ ഓഫീസുകളിലേക്കും മുസ്‌ലിം യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് മാർച്ച്‌ സംഘടിപ്പിക്കുക. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ ആവശ്യമായ മരുന്നുകൾ കിട്ടാനില്ല. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്.

ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപ്രതികളിൽ ശസ്ത്രക്രിയകൾ ഉൾപ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതീവ ഗൗരവതരമാണ്.

ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. സാധാരണക്കാർക്ക് വേണ്ടി നടത്തുന്ന ഈ ജനകീയ സമരം വിജയിപ്പിക്കാൻ പ്രവർത്തകരോട് രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

Continue Reading

kerala

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

ജലനിരപ്പ് 2.3 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും.

Published

on

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.ഇന്ന് രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2362.62 അടിയിലെത്തി. ജലനിരപ്പ് 2.3 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും.

1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. നിലവില്‍ 829.36 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 56.83 ശതമാനം വരുമിത്.

Continue Reading

Trending