Connect with us

kerala

മോദിയുടെ ചെങ്കോല്‍

ഇക്കഴിഞ്ഞ മെയ് 28ന് സവര്‍ക്കറുടെ 140ാം ജന്മദിനമായിരുന്നു. ആ ദിവസം തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

Published

on

ഷംസീര്‍ കേളോത്ത്

ഇക്കഴിഞ്ഞ മെയ് 28ന് സവര്‍ക്കറുടെ 140ാം ജന്മദിനമായിരുന്നു. ആ ദിവസം തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശന വേളകളില്‍ ഗാന്ധി പ്രതിമ ഉദ്ഘാടനം ചെയ്യാനും രാഷ്ട്രപിതാവിനെ സ്മരിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിയുടെ സ്വഭാവം സ്വന്തം രാജ്യത്തെത്തിയാല്‍ മാറും. ഇവിടെ അദ്ദേഹം സവര്‍ക്കറിനെയാണ് ആദരിക്കുന്നതും പുകഴ്ത്തുന്നതും. സര്‍വകലാശാലാ സിലബസുകളില്‍ പോലും ഗാന്ധിജിക്ക് രക്ഷയില്ലാതായിരിക്കുന്നു. എന്നാല്‍ ലണ്ടനിലോ ന്യൂയോര്‍ക്കിലോ മറ്റ് അന്താരാഷ്ട്ര നഗരങ്ങളിലോ എത്തിയാല്‍ നരേന്ദ്രമോദിക്ക് ഗാന്ധിജി വേണം. ഇന്ത്യയിലെത്തിയാല്‍ സവര്‍ക്കറും. ഗാന്ധി വധക്കേസില്‍ വിചാരണക്കൂട്ടില്‍ സവര്‍ക്കറും ഉണ്ടായിരുന്നുവെന്ന വസ്തുതയൊക്കെ ഇവിടെ ആര് നോക്കാന്‍.

രാഷ്ട്രപതിയും ലോക്‌സഭയും രാജ്യസഭയും ചേര്‍ന്നതാണ് പാര്‍ലമെന്റ്. ഭരണഘടനയുടെ അനുച്ഛേദം 79 ഇത് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചതല്ലാതെ ഉദ്ഘാടനചടങ്ങില്‍ അവര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയും തഴയപെട്ടു. പ്രോട്ടോക്കോള്‍ അനുസരിച്ച് അവര്‍ ഇരുവരുമുണ്ടെങ്കില്‍ പ്രധാനമന്ത്രിക്ക് പിന്നെ വലിയ റോളില്ല. അവരായിരിക്കും ഉദ്ഘാടകര്‍. അങ്ങനെ സംഭവിച്ചാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകും. ഉദ്ഘാടന ചടങ്ങ് മോദിയുടെ കിരീടധാരണമാക്കാനാണ് ഭരണപക്ഷം കണക്ക്കൂട്ടിയത്. ഏറെക്കുറെ അത് തന്നെയാണ് നടന്നതും. പുതിയ പാര്‍ലമെന്റും രാമക്ഷേത്രവും 2024ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള പ്രധാന അസ്ത്രങ്ങളാണ്. അത് ലക്ഷ്യംതെറ്റരുതെന്ന് മോദിക്ക് നല്ല ബോധ്യമുണ്ട്. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തിയുള്ള ചടങ്ങ് പക്ഷേ രാജ്യത്തെ പ്രധാന പ്രതിപക്ഷം ഒറ്റെക്കെട്ടായി ബഹിഷ്‌കരിച്ചു. രാഷ്ട്രപതി എന്നത് വ്യക്തിയല്ലന്നും ഭരണഘടനാസ്ഥാപനമാണെന്നും അവര്‍ ഭരണകക്ഷിയെ ഓര്‍മിപ്പിച്ചു. രാജ്യസഭാഉപാധ്യക്ഷന്‍ ജെ.ഡി.യുവില്‍നിന്നുള്ള രാജ്യസഭാംഗം ഹരിവന്‍ഷ് പാര്‍ട്ടി വിലക്ക് വകവെക്കാതെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. രാജ്യസഭാധ്യക്ഷന് ക്ഷണമില്ലാത്ത ചടങ്ങില്‍ ഉപാധ്യക്ഷനായ അദ്ദേഹം പങ്കെടുത്തതിലെ ധാര്‍മികത വരും തലമുറകള്‍ വിലയിരുത്തട്ടെ. അദ്ദേഹമാണ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചത്. പ്രധാനമന്ത്രി സഭാമന്ദിരം ഉദ്ഘാടനം ചെയ്തതിലുള്ള ‘പൂര്‍ണ തൃപ്തി’ സന്ദേശത്തില്‍ രാഷ്ട്രപതി പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ സഭാമന്ദിരം നവഭാരത സൃഷ്ടിയുടെ അടിസ്ഥാനമായിരിക്കുമെന്ന് മുപ്പത് മിനുട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ നവഭാരതം എങ്ങനെയുള്ളതായിരിക്കുമെന്ന ഏകദേശ ധാരണ ഉദ്ഘാടന ചടങ്ങ്തന്നെ നല്‍കുകയും ചെയ്തു. കല്‍കത്തയില്‍ നിന്നിറങ്ങുന്ന ദി ടെലിഗ്രാഫ് എന്ന ഇംഗ്ലീഷ് പത്രം അത് മറയില്ലാതെ എഴുതുകയും ചെയ്തു. ‘ഒരു മതത്തിന്റെ മേല്‍ക്കോയ്മ’ എന്നാണവര്‍ ആദ്യപേജിലെ വാര്‍ത്തക്ക് നല്‍കിയ ഒരു തലക്കെട്ട്. മാത്രമല്ല, പാര്‍ലമെന്റില്‍ നയാദേശ് നയാഭാരത് പ്രയോഗങ്ങളുമായി പ്രധാനമന്ത്രി തകര്‍ത്തുകയറുന്ന സമയത്ത് പാര്‍ലമെന്റിന് ഏറെ അകലെയല്ലാത്ത ജന്തര്‍മന്ദറില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ കായികതാരങ്ങളെ പൊലീസ് വലിച്ചിഴക്കുകയായിരുന്നു. എന്താണവര്‍ ചെയ്ത തെറ്റ്? കായിക താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോ. രാജ്യത്തിന് വേണ്ടി ഇടിക്കൂട്ടില്‍ പൊരുതി നിരവധി തവണ മെഡല്‍ വാങ്ങിയവര്‍ ഡല്‍ഹി പൊലീസിന്റെ ഇടി വാങ്ങേണ്ടവരാണോ. ഏഷ്യന്‍ ഗെയിംസിലെ തന്റെ മത്സര ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് വിനേശ് പൊഗാട്ട്. പൊലീസ് വണ്ടിയില്‍നിന്ന് തല പുറത്തിട്ട് അവിടെ കൂടിയ മാധ്യമപ്രവര്‍ത്തകരോടുമായി വിനേശ് പൊഗാട്ട് വിളിച്ചു പറഞ്ഞു: നയാദേശ് മുബാറക്.

പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവാണ്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരുന്ന് എതിര്‍പ്പിന്റെയും യോജിപ്പിന്റെയും പുതിയ ഇടങ്ങള്‍ തേടി ജനക്ഷേമം നടപ്പാക്കുന്ന ആധുനിക ഭരണരീതിയാണത്. രാജാവും മന്ത്രിമാരുമുള്ള രാജസഭയല്ല, ജനപ്രതിനിധി സഭയാണത്. അവിടെയാണ് സ്വേച്ഛാധിപത്യത്തിന്റെയും രാജഭരണത്തിന്റെയും ചിഹ്നങ്ങളെ മതകീയ ആചാരങ്ങളോടെ സംഘ്പരിവാര്‍ സ്ഥാപിക്കുന്നത്. ചെങ്കോലും സ്വേച്ഛാധിപതിയുമൊക്കെ കഴിഞ്ഞ കാലത്തെ ഓര്‍മകള്‍ മാത്രമാണ്. ജനാധിപത്യ ഭാരതത്തിന് സ്വീകരിക്കാനെന്താണതിലുള്ളത്? നമ്മള്‍ ഇന്ത്യക്കാരായ ജനങ്ങളാണ് എന്ന ഭരണഘടനയുടെ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ കോളനി ഭരണത്തില്‍നിന്നു മാത്രമല്ല രാജഭരണത്തില്‍നിന്നുകൂടിയുള്ള മോചനപ്രഖ്യാപനമായിരുന്നു. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍നിന്ന് അന്ന് ചിലര്‍ ചെങ്കോല്‍ ഏല്‍പിക്കാന്‍ വന്നപ്പോള്‍ അത് വാങ്ങി അന്നത്തെ ഭരണാധികാരികള്‍ മ്യൂസിയത്തില്‍ വെച്ചത്. ‘പണ്ഡിറ്റ് നെഹ്‌റുവിന് ലഭിച്ച ഒരു സ്വര്‍ണവടി’ എന്നാണ് അലഹബാദ് മ്യൂസിയം അധികാരികള്‍ ആ ചെങ്കോലിന് നേരെ എഴുതി വെച്ചത്. അത്ര പ്രാധാന്യമേ അന്നത്തെ ഭരണ നേതൃത്വം അതിന് കല്‍പ്പിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ചെങ്കോലിനെ സഭയില്‍ മന്ത്രോച്ഛാരണങ്ങളോടെ പ്രതിഷ്ഠിച്ചിരിക്കയാണ്. രാജ്യത്തെ പ്രധാനമന്ത്രി അതിനെ സാഷ്ടാംഗം പ്രണമിക്കുന്നു. ഭരണഘടനാമൂല്യങ്ങളെ തത്വങ്ങളെ സംരക്ഷിക്കാന്‍ യാതൊരു താല്‍പര്യവും കാണിക്കാത്ത സര്‍ക്കാര്‍ ചില ചിഹ്നങ്ങളെ മഹത്വവത്കരിക്കുന്നത് ഭാരതീയ സംസ്‌കാരങ്ങളോടുള്ള ആദരവ് കൊണ്ടല്ല, തിരഞ്ഞെടുപ്പ് ഒപ്റ്റിക്‌സില്‍ അത് വോട്ടായിമാറിയേക്കുമെന്ന പ്രതീക്ഷ കൊണ്ടാണ്.

തമിഴ് മണ്ണ് ഇന്നും ബി.ജെ.പിക്ക് ബാലികേറാമലയാണ്. ആ മണ്ണില്‍ താമര കൃഷി തുടങ്ങാനുള്ള വളമിറക്കുകയായിരുന്നോ ചെങ്കോലിലൂടെ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഏറെ അപകടം പിടിച്ചതാണ് മതങ്ങള്‍ക്കുള്ളിലും ജാതിക്കുള്ളിലും നടപ്പാക്കുന്ന സോഷ്യല്‍ എഞ്ചിനിയറിംഗ്. ഇവിടെയും അതിന്റെ സാധ്യതകളാവാം ബി.ജെ.പി പയറ്റുന്നത്. തമിഴ്‌നാട്ടിലെ ഹൈന്ദവ മഠങ്ങളില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ സൂക്ഷിക്കുകയും പ്രത്യേക പരിഗണനകള്‍ ലഭിച്ചുപോന്നിരുന്നതും കാഞ്ചീപുരത്തെ ശങ്കരമഠങ്ങള്‍ പോലുള്ളതിനായിരുന്നു. അവര്‍ക്ക് പകരം ശൈവ മഠങ്ങളെ മുഖ്യാധാരയിലേക്കടുപ്പിക്കുകയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയും ചെയ്യുകയെന്ന തന്ത്രമാവാം പരീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണ വിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നില്‍നിന്നത് ശൈവരായിരുന്നു. എന്നാല്‍ പിന്നീട് മതകീയതയെ വിട്ട് പെരിയാറിനെ പോലുള്ളവര്‍ ഉഴുതുമറിച്ചിട്ട ബൗദ്ധിക പ്രതലത്തിലാണ് ദ്രാവിഡ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നത്. അവിടെ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചെങ്കോലിന് പിന്നിലുണ്ടാവാം.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ ജനാധിപത്യത്തെയും വി.ഡി സവര്‍ക്കറിനെയും പ്രതിപക്ഷം അപമാനിച്ചെന്നാണ് മഹരാഷ്ട്രാമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിമര്‍ശിച്ചത്. വി.ഡി സവര്‍ക്കറിനെ അപമാനിച്ചെന്നത് ഒരു കുറവായി പ്രതിപക്ഷം കാണുമെന്ന് തോന്നുന്നില്ല. ജനാധിപത്യത്തെ അപമാനിച്ചെന്ന അദ്ദേഹത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. പാര്‍ലമെന്റിലടക്കം ജനാധിപത്യത്തെ അപമാനിക്കുന്നത് ഭരണപക്ഷമാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. ട്രഷറി ബഞ്ച് ശബ്ദമുണ്ടാക്കി സഭ മുടക്കിയതും ധനകാര്യബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കേണ്ട എന്ന സൗകര്യത്തിന് ധനകാര്യേതര വിഷയങ്ങള്‍ പോലും ധന ബില്ലായി അവതരിപ്പിച്ചതുമൊക്കെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ രാജ്യം കണ്ടതാണ്. ഒരു ബില്ല് പാസ്സാവാന്‍ അംഗം ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് വേണമെന്നാണ് ചട്ടമെന്നിരിക്കെ കര്‍ഷക നിയമങ്ങള്‍ അവതരിപ്പിച്ച ഘട്ടത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും വോട്ടിനിടാതെ ശബ്ദവോട്ടിന് ബില്ല് പാസ്സാക്കിയ ക്രെഡിറ്റും സംഘ്പരിവാര്‍ സര്‍ക്കാറിനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി

എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.

വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.

Continue Reading

kerala

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു

Published

on

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥി.

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ആയിരുന്നു അപകടം.

ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഹാര്‍വ്‌സ് എയറിൻ്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

Trending