Connect with us

kerala

മലപ്പുറം ഗവ. കോളജില്‍ നിന്നും ബാറ്ററി മോഷ്ടിച്ച എസ്.എഫ്.ഐക്കാര്‍ ഇന്നും സുരക്ഷിതര്‍

കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് ഇവര്‍ മോഷ്ടിച്ചത്.

Published

on

ഷഹബാസ് വെള്ളില
മലപ്പുറം

മലപ്പുറം ഗവ. കോളജില്‍ നിന്നും ബാറ്ററി മോഷണത്തിന് അറസ്റ്റിലായ എസ്.എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം ഏഴ് പേരും ഇന്നും സുരക്ഷിതര്‍. അടുത്ത മാസം ഒരു വര്‍ഷം തികയുന്ന കേസില്‍ എസ്.എഫ്.ഐക്കാരായ പ്രതികളെ പരമാവധി സംരക്ഷിച്ചുനിര്‍ത്തിയിട്ടുണ്ട് പൊലീസും സര്‍ക്കാറും. കേസിന്റെ കുറ്റപത്രം ഹാജരാക്കുന്നത് പരമാവധി വൈകിപ്പിക്കാന്‍ പൊലീസിനായി.

2022 ജൂലൈ മാസത്തിലാണ് കോളജില്‍ നിന്നും വിലപിടിപ്പുള്ള ബാറ്ററിയും പ്രൊജക്ടറുമടക്കം മോഷണം പോയതായി പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കുന്നത്. അന്വേഷണത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയടക്കം ഏഴ് പേരാണ് പ്രതികള്‍ എന്ന് തിരിച്ചറിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തു. കാമ്പസ് യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയുമായിരുന്ന തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, എസ്.എഫ്.ഐ കാമ്പസ് സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ നന്മണ്ട സ്വദേശി ആദര്‍ശ് രവി, മഞ്ചേരി സ്വദേശി അഭിഷേക്, സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുമായ പുല്ലാര സ്വദേശി നിരഞ്ജന്‍ ലാല്‍, പന്തല്ലൂര്‍ സ്വദേശി ഷാലിന്‍, പാണ്ടിക്കാട് സ്വദേശി ജിബിന്‍, ഇവരുടെ സഹായിയും ഹോസ്റ്റലിലെ സഹതാമസക്കാരനുമായ അരീക്കോട് സ്വദേശി ആത്തിഫ് എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 15 ദിവസത്തെ റിമാന്റിന് ശേഷം മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങി. പ്രതികള്‍ക്കായി സി.പി.എം നേതാവ് എ. വിജയരാഘവന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെയും മകന്‍ അഡ്വ. ഹരികൃഷ്ണന്‍ തന്നെ ഹാജരായതും മോഷ്ടാക്കളെ സി.പി.എം ചേര്‍ത്തുപിടിക്കുന്നതിന് തെളിവായി. 15 ദിവസത്തെ കോളജ് സസ്‌പെന്‍ഷനും കഴിഞ്ഞ് പ്രതികള്‍ കോളജിലും തിരിച്ചെത്തി. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 17നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെല്ലാം കോളജില്‍ മൂന്ന് വര്‍ഷത്തെ പഠനവും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുകയാണ്.

കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. പിന്നീട് മറ്റുള്ളതും മോഷ്ടിച്ചു. ഇവ മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലെ ആക്രിക്കടകളില്‍ വില്‍പ്പന നടത്തി പണമാക്കി. ഈ തുക ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ചെലവാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കോളജില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റിങിലാണ് മോഷണ വിവരം അറിഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.

പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്

Published

on

ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.

കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

Published

on

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.

യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Continue Reading

Trending