Connect with us

kerala

ഈ വിശ്വാസം എന്നെന്നും കാത്തുസൂക്ഷിക്കും: പി.കെ.കുഞ്ഞാലിക്കുട്ടി

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.

Published

on

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിര നിർമാണത്തിനുള്ള ധനശേഖരണം ലക്ഷ്യത്തിലെത്തിയ സന്തോഷം പങ്കുവച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സംരഭത്തിന് പിന്തുണയേകിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി

കുറിപ്പിന്റെ പൂർണ്ണ രൂപം :

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.

സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ നേതൃമഹിമ തന്നെയായിരുന്നു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഏറ്റവും വലിയ ആത്മ വിശ്വാസം. ഒരു മാസക്കാലം നീണ്ടു നിന്ന ധനസമാഹരണ കാമ്പയിൻ ഉജ്ജ്വല വിജയമാക്കി ആ മഹത്തായ ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുത്തിരിക്കുന്നു. പി.എം.എ സലാം അടക്കമുള്ള സംസ്ഥാന നേതൃത്വവും, യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതാക്കളും, ജില്ലാ, മണ്ഡലം,പഞ്ചായത്ത്, വാർഡ് നേതാക്കളും മത്സര ബുദ്ധിയോടെ ഒറ്റക്കെട്ടായി ചേർന്ന് നിന്നപ്പോൾ അതൊരു ചരിത്രമായി.

ഹരിത രാഷ്ട്രീയത്തെ നെഞ്ചിലെ തുടിപ്പായി കൊണ്ട് നടക്കുന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകരെ,
നിങ്ങൾക് അവകാശപ്പെട്ടതാണ് ഈ ചരിത്ര രചനയുടെ മുഴുവൻ ബഹുമതികളും. ഒരു നിയോഗം പോലെ ഈ ദൗത്യത്തെ ഏറ്റെടുത്ത് നിങ്ങളൊഴുക്കിയ വിയർപ്പിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം. ഓരോ പാർട്ടി പ്രവർത്തകനും ഈ ലക്ഷ്യത്തെ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് അവസാന നിമിഷവും ഒരു ടൈമറിലെന്ന പോലെ അക്കങ്ങൾ മാറി മറിഞ്ഞ പണക്കണക്ക്. നിസ്വാർത്ഥമായി ഈ പാർട്ടിയെ സ്നേഹിക്കുകയും, അതിന്റെ ഓരോ ഉയർച്ചകളിലും മനസ്സ് നിറഞ്ഞു സന്തോഷിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരെ നിങ്ങൾക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..

പാർട്ടി പ്രവർത്തകർ കൈനീട്ടി ചെന്നപ്പോൾ മടിയേതുമില്ലാതെ തങ്ങളുടെ പണപ്പെട്ടി തുറന്ന് കൊടുത്ത പൊതുസമൂഹത്തെ ഈ സ്വപ്ന യാത്രയിൽ വിസ്മരിക്കാവുന്നതല്ല. മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും, നാളിതുവരെ മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച നിലപാടുകളോടുള്ള ഐക്യപ്പെടലും, അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലുള്ള വിശ്വാസവും തന്നെയാണ് നിങ്ങളെ ഞങ്ങളോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചതെന്നറിയാം. തുടർന്നങ്ങോട്ടും ആ മൂല്യങ്ങളൊക്കെ നിലനിർത്തി മുന്നോട്ട് പോകുമെന്ന് ഉറപ്പ് തരുന്നു. ഞങ്ങളുടെ സ്വപ്ന യാത്രയിൽ പിന്തുണച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..

പ്രതാപങ്ങളുടെ ദില്ലിയിൽ നമ്മുടെ പാർട്ടിക്കും ഇനി സ്വന്തമായൊരു മേൽവിലാസമുണ്ടാകും. ഖാഇദേ മില്ലത്ത് സെന്ററിന്റെ മുകളിൽ ഇന്ദ്രപ്രസ്ഥത്തിന്റെ തെളിഞ്ഞ ആകാശത്ത് ഉയർന്ന് പറക്കുന്ന ഹരിത പതാക കണ്ട് അഭിമാനത്തോടെ നമുക്കും പുളകിതരാകാം. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റം രാജ്യവ്യാപകമായി കൂടുതൽ ചടുലവും, സംഘടിതവുമാക്കാൻ ഖാഇദേ മില്ലത്ത് സെന്റർ വേദിയാകട്ടെ…
അണയാത്ത പ്രതീക്ഷകളോടെ, കൂടുതൽ ആത്മ വിശ്വാസത്തോടെ നമുക്ക് മുന്നോട്ട് കുതിക്കാം..

നന്ദി,
ചേർന്ന് നിന്നവർക്ക്, കൂടെ നടന്നവർക്ക്, പിന്തുണച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

kerala

വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Published

on

കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Continue Reading

Trending