Connect with us

Football

യാസിന്‍ ബോനോവോയേയും പൊക്കി അല്‍ ഹിലാല്‍

21 മില്യണ്‍ യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകള്‍ തമ്മില്‍ കരാറിലെത്തിയത്.

Published

on

ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരത്തെക്കൂടി ടീമിലെത്തിക്കാന്‍ സഊദി ക്ലബ് അല്‍ ഹിലാല്‍. മൊറോക്കോന്‍ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോനോയാണ് സഊദിയിലേക്ക് എത്തുന്നത്. സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. രണ്ട് ദിവസമായി ബോനോയ്ക്ക് വേണ്ടി അല്‍ ഹിലാലും സെവിയയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. 21 മില്യണ്‍ യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകള്‍ തമ്മില്‍ കരാറിലെത്തിയത്. താരത്തിന്റെ വൈദ്യപരിശോധന ഉടന്‍ നടക്കുമെന്നും ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ സെമി വരെ എത്തിയതില്‍ നിര്‍ണാക പങ്കു വഹിച്ച താരമാണ് ബോനോ. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ബോനോ വഴങ്ങിയത്. 2020 ലാണ് ബോനോ സെവിയയിലേക്ക് എത്തിയത്. 141 മത്സരങ്ങള്‍ സ്പാനിഷ് ക്ലബിനു വേണ്ടി ബോനോ കളിച്ചിട്ടുണ്ട്. 58 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. 2020ല്‍ യുവേഫ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായ സെവിയ ടീമില്‍ ബോനോ ഉണ്ടായിരുന്നു.

സെവിയ്യില്‍ 2025 വരെ യാസിന് കരാര്‍ ഉണ്ട്. എന്നാല്‍ ഖത്തര്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം താരത്തിന്റെ മൂല്യം ഉയര്‍ത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് പിന്നാലെ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിച്ചും താരത്തെ നോട്ടമിട്ടിരുന്നു. അവിടെ നിന്നാണ് പണം കൊടുത്ത് യാസിനെ അല്‍ ഹിലാല്‍ പോക്കറ്റിലാക്കുന്നത്. മൂന്ന് വര്‍ഷമാകും ഹിലാലിലെ യാസിന്റെ സേവനം.

അതേസമയം സെര്‍ബിയന്‍ ഫുട്ബോള്‍ താരം അലക്സാണ്ടര്‍ മിട്രോവിച്ചിനെയാണ് അല്‍ ഹിലാല്‍ അടുത്തതായി നോട്ടമിടുന്നത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഫുള്‍ഹാം എഫ്.സിയുടെ താരമാണ് മിട്രോവിച്ച്. ഫുള്‍ഹാമിനായി 206 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകള്‍ നേടിയ താരം ഉജ്വല ഫോമിലാണ്.

കഴിഞ്ഞ സീസണില്‍ മാത്രം പതിനാല് പ്രീമിയര്‍ ലീഗ് ഗോളുകളാണ് താരം നേടിയത്. മിട്രോവിച്ചുമായി ബന്ധപ്പെട്ട കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. നേരത്തെ ഒരു കരാര്‍ ഹിലാല്‍ മുന്നോട്ടുവെച്ചെങ്കില്‍ ഫുള്‍ഹാമിന് താത്പര്യമില്ലായിരുന്നു. എന്നാല്‍ നെയ്മറെ ഹിലാല്‍ ടീമില്‍ എത്തിച്ചതോടെ മുന്നേറ്റ നിരക്ക് ഊര്‍ജം പകരാന്‍ ഒരാള്‍ കൂടി വേണമെന്ന നിര്‍ബന്ധമാണ് മിഡ്രോവിച്ചിന്റെ പിന്നാലെ ശക്തമായി കൂടാന്‍ കാരണം. കരാര്‍ എത്രയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

 

 

 

Football

2027 ലെ ഫിഫ വനിതാ ലോകകപ്പ്‌: ബ്രസീല്‍ ആതിഥേയത്വം വഹിക്കും

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്.

Published

on

റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്. അതേസമയം സംയുക്ത യൂറോപ്യന്‍ ബിഡിന് 78 വോട്ടുകളാണ് ലഭിച്ചത്.

ലോകകപ്പിനുള്ള വേദിയാകുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് നവംബറില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം അമേരിക്കയും മെക്‌സിക്കോയും തങ്ങളുടെ സംയുക്ത ബിഡ് പിന്‍വലിക്കുകയും ചെയ്തതു.

ഇതോടെ വെള്ളിയാഴ്ചത്തെ വോട്ടിനായി രണ്ട് ലേലങ്ങള്‍ മാത്രം ബാക്കിയാക്കി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത നിര്‍ദ്ദേശവും മറ്റൊന്ന് ബ്രസീലില്‍ നിന്നും. പിന്നാലെയാണ് ബ്രസീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Football

യൂറോ കപ്പ്:ഫ്രാന്‍സ് ടീം പ്രഖ്യാപിച്ചു, കാന്റെ തിരിച്ചെത്തി

മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

Published

on

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: ബ്രൈസ് സാംബ, മൈക്ക് മൈഗ്നന്‍, അല്‍ഫോണ്‍സ് അരിയോള

ഡിഫന്‍ഡര്‍മാര്‍: ജൊനാഥന്‍ ക്ലോസ്, ജൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാര്‍ഡ്, ഇബ്രാഹിമ കൊണാറ്റെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, തിയോ ഹെര്‍ണാണ്ടസ്, ഫെര്‍ലാന്‍ഡ് മെന്‍ഡി

മിഡ്ഫീല്‍ഡര്‍മാര്‍: ഔറേലിയന്‍ ചൗമേനി, എഡ്വേര്‍ഡോ കാമവിംഗ, എന്‍ഗോളോ കാന്റെ, വെസ്ലി ഫൊഫാന, അഡ്രിയാന്‍ റാബിയോട്ട്, വാറന്‍ സയര്‍-എമറി

ഫോര്‍വേഡ്: കിലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഔസ്മാന്‍ ഡെംബെലെ, മാര്‍ക്കസ് തുറാം, ബ്രാഡ്‌ലി ബാര്‍കോള, റാന്‍ഡല്‍ കോലോ മുവാനി, കിംഗ്സ്ലി കോമന്‍.

Continue Reading

Football

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

Continue Reading

Trending