Connect with us

kerala

ഫ്‌ളെക്‌സിലെ മുഖ്യമന്ത്രിയുടെ മുഖംകാണാന്‍ സ്‌കൂളിലെ തണല്‍മരത്തിന്റെ കൊമ്പുമുറിച്ചു; ആരോപണവുമായി പഴകുളം മധു

കണ്ണൂര്‍ താവക്കര സ്‌കൂളിലാണ് സംഭവമെന്നും ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്നും മധു വിമര്‍ശിക്കുന്നു.

Published

on

കണ്ണൂരില്‍ ഫ്ളെക്സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റിയെന്ന വിമര്‍ശനവുമായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഫെയ്‌സ്ബുക്കിലൂടെയാണ്‌
അദ്ദേഹത്തിന്റെ ആരോപണം. കണ്ണൂര്‍ താവക്കര സ്‌കൂളിലാണ് സംഭവമെന്നും ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്നും മധു വിമര്‍ശിക്കുന്നു.

ഇങ്ങനെ ‘പുരയേക്കാള്‍ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സി.പി.എം. മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരന്‍ എന്ന വടവൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സി.പി.എം. ചെയ്തത്. പിന്നെയാണോ ഒരു മരച്ചില്ല!- എന്നും മധു കുറിപ്പില്‍ ചോദിക്കുന്നു.
പഴകുളം മധുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ. മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റി.

കണ്ണൂര്‍ തവക്കര യൂ പി സ്‌കൂളിലാണ് സംഭവം.ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍നിഷ്‌കരുണം മുറിച്ചു കളഞ്ഞത്.

ഒന്നോര്‍ത്താല്‍ അതിലൊക്കെ എന്തിന് അതിശയിക്കണം!

ഇങ്ങനെ ‘പുരയേക്കാള്‍ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി പി ചന്ദ്രശേഖരന്‍ എന്ന വട വൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സിപിഎം ചെയ്തത്.
പിന്നെയാണോ ഒരു മരച്ചില്ല!
മുഖ്യമന്ത്രിയാണെങ്കില്‍ ഇങ്ങനെ ഒക്കെ വേണം.
മരച്ചില്ല കോണിവെച്ചു മുറിച്ച സഖാക്കള്‍

‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് കേള്‍ക്കുന്നത്.മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പൊ വിപ്ലവ ഗാനങ്ങള്‍ക്ക് പകരം വെക്കാറുണ്ട്.രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ദേശീയ ഗാനത്തിന് പകരം ‘മന്നവേന്ദ്ര’ യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേള്‍ക്കുന്നു.
കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ തണല്‍ ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാല്‍ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടെ കുഞ്ഞുങ്ങള്‍ക്ക്.

പക്ഷെ ഈ അല്‍പ്പന്മാരുടെ പാര്‍ട്ടി അതൊന്നും കേള്‍ക്കില്ല.മരങ്ങളെ സംരക്ഷിക്കാന്‍ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകള്‍ മുറിച്ചിടാന്‍ മറുവശത്തു കത്താളുമായി വരുന്ന സിപിഎം ലെ പിണറായി ഭക്തന്മാര്‍ ഇക്കാലത്തെ സിപിഎം പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് കാണിച്ചു തരുന്നത്.ഒളിച്ചു വെച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്‌നേഹികള്‍!
ഒളിച്ചാണ് മരച്ചില്‍ലകള്‍ മുറിച്ചതത്രെ ഒളിച്ചിരുന്ന് ‘മരക്കൊല’ മാത്രമല്ല മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവര്‍ ചെയ്യുന്നത്. സജിത്ത് ലാല്‍,ടി പി ചന്ദ്രശേഖരന്‍, ഷുഹൈബ്, ഷുക്കൂര്‍, പെരിയയിലെ പ്രിയ സഹോദരങ്ങള്‍ കൃപേഷ്, ശരത് ലാല്‍…. എത്രപേരെയാണ് ഇവര്‍ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്! അതോര്‍ത്താല്‍ തവക്കര സ്‌കൂള്‍ വളപ്പിലെ മരത്തിന്റെ കണ്ണീര്‍ സിപിഎം പാര്‍ട്ടിക്ക് വല്ല കാര്യവുമാണോ?

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Trending