kerala
സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം ;സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക സൃഷ്ടിച്ചു
മലപ്പുറം പൊലീസ് മേധാവി സുജിത് ദാസ് ആണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി

സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികളെ മാറ്റി പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു. മലപ്പുറം പൊലീസ് മേധാവി സുജിത് ദാസ് ആണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി.വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ് പൊലീസ് ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി.
അസി. ഇൻസ്പെക്ടർ ജനറൽ (പോളിസി) നവവീത് ശർമ തൃശൂർ പൊലീസ് മേധാവി. ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി. കൊല്ലം റൂറല്‍ മേധാവി സുനിൽ എം.എൽ തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഓഫിസർ. തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി. തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സൂപ്രണ്ട് പി.ബിജോയ് കാസർകോട് ജില്ലാ പൊലീസ് മേധാവി. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവി.
എറണാകുളം വിജിലൻസ് സൂപ്രണ്ട് കെ.എസ്.സുദർശൻ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐആർബി കമൻഡാന്റ്. എറണാകുളം റൂറൽ മേധാവി വിവേക് കുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് ടി.കെ.വിഷ്ണു പ്രദീപ് ഇടുക്കി ജില്ലാ പൊലീസ് മേധാവി. റാപിഡ് റെസ്പോൺസ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ് അനൂജ് പലിവാൾ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ.
kerala
കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; നാല് മീറ്ററോളം ആഴം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂര്‍ണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ

കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം. ഇന്നലെ വൈകുന്നേരത്തോടെയാണ് പനങ്കുന്നിലെ റോഡില്‍ നാല് മീറ്ററോളം ആഴത്തിലുള്ള ഗര്‍ത്തം നാട്ടുകാര്‍ കണ്ടത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത കമ്പിയില്‍ തൊടുന്ന മരച്ചില്ലകള്‍ വെട്ടാന്‍ എത്തിയവരാണ് ഗര്‍ത്തം ആദ്യം കണ്ടത്. വിള്ളല്‍ രൂപത്തിലാണ് ആദ്യം കണ്ടത്. എന്നാല്‍ കമ്പെടുത്ത് കുത്തിയപ്പോള്‍ ഒന്നര മീറ്ററില്‍ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററിലധികമായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്‌തെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഒരുവശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂര്‍ണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. 72720 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനമായി ഉയര്‍ന്നു. ഔണ്‍സിന് 3,361 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 3,384.20 ഡോളറായി ഉയര്‍ന്നു.
kerala
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍
സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

പോക്‌സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്.
അതേസമയം പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി ഉണ്ടായതില്‍ പ്രധാന അധ്യാപകന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം.
റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ കോവളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്.
പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്‌സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
-
kerala1 day ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india17 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india3 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍