Connect with us

kerala

‘പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധഅജണ്ട; മനുഷ്യ ദുരന്തം ശബരിമലയിലുണ്ടാകും’:രാഹുൽ മാങ്കൂട്ടത്തിൽ

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ 650 പൊലീസുകാരെ നിയോഗിച്ചപ്പോൾ പിണറായി വിജയന് സംരക്ഷണം നൽകാൻ 2500 പൊലീസുകാർ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Published

on

ശബരിമല ദുരന്തക്കളമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണ്. ഉൾക്കൊള്ളാൻ പറ്റുന്നതിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി നൽകി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ 650 പൊലീസുകാരെ നിയോഗിച്ചപ്പോൾ പിണറായി വിജയന് സംരക്ഷണം നൽകാൻ 2500 പൊലീസുകാർ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അയ്യപ്പഭക്തരെ നിയന്ത്രിയ്ക്കാൻ 650 പൊലീസുകാരെയും കാരണഭൂതന്റെ വിഗ്രഹം സംരക്ഷിയ്ക്കാൻ 2500 പൊലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. അനുഭവ പരിചയമില്ലാത്ത കോഴിക്കോട് ഡിസിപിയെ ശബരിമലയുടെ സുരക്ഷാ അചുമതല ഏൽപ്പിച്ചത് പാളിച്ചയാണെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണെന്നും മനുഷ്യ ദുരന്തം ശബരിമലയിലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

സർക്കാരിന്റെ ജനസമ്പർക്ക യാത്ര നവകേരള സദസ്സിനെ വിമർശിച്ച രാഹുൽ മോണിങ് ഷോകളിൽ മന്ത്രിമാരുടെ പ്രഭാത നടത്തം ഒഴിച്ചു നിർത്തിയാൽ നവകേരള സദസ്സിൽ ഒന്നുമില്ലെന്ന ആക്ഷേപം ഉന്നയിച്ചു. മന്ത്രിമാരുടെ കൊളസ്ട്രോൾ കുറയ്ക്കാനാണോ ഈ യാത്രയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending