Connect with us

kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും ഭാഗികം; സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകൾ

സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണു ശമ്പളവിതരണം തടസപ്പെട്ടത്.

Published

on

കടുത്ത സാമ്പത്തിക പ്രതിന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും നടന്നത് ഭാഗികമായി മാത്രം. സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണു ശമ്പളവിതരണം തടസപ്പെട്ടത്. ഇതില്‍ സമരം കടുപ്പിക്കുകയാണു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍.

ഒന്നാം തിയതി ശമ്പളം ലഭിക്കുന്ന 40 ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്നലെ പണം കൈയില്‍ കിട്ടിയതെന്നാണ് പ്രതിഷേധ സമരം നടത്തുന്ന സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ജീവനക്കാര്‍ക്കാണ് ഒന്നാം തിയതി ശമ്പളം ലഭിക്കേണ്ടത്. ശമ്പളം വിതരണം പൂര്‍ണതോതില്‍ ആകാന്‍ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ധനവകുപ്പ് പറയുന്നു.

പ്രതിസന്ധി തീര്‍ത്തെന്ന് മന്ത്രി പറഞ്ഞതിനു പിന്നാലെ ചിലര്‍ക്കെല്ലാം കിട്ടി. ഭൂരിഭാഗവും ഇനിയും ശമ്പളത്തിനായി കാത്തിരിക്കുകയാണ്. രണ്ടാം പ്രവൃത്തി ദിവസം ശമ്പളം അനുവദിക്കേണ്ട അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് മുതൽ ശമ്പളം കൊടുത്തു തുടങ്ങണം.

ആദ്യ രണ്ട് പ്രവൃത്തിദിനത്തിൽ ശമ്പള വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. അതായത് മൂന്നും നാലും പ്രവൃത്തി ദിനം ശമ്പളം കിട്ടേണ്ടവര്‍ക്ക് ഇനിയും കാത്തിരിക്കണം.

കേന്ദ്രത്തിൽനിന്ന് കിട്ടാൻ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. നാളെ സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോൾ ഇത് ലഭ്യമാകുന്ന വിധം ഇടക്കാല വിധിയുണ്ടാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending