kerala
തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്‌ലിം ലീഗ്
പഞ്ചായത്ത്-മുനിസിപ്പൽ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള പ്രത്യേക വികസന കാഴ്ചപ്പാടുകൾ തയാറാക്കാനും സമിതികൾക്ക് രൂപം നൽകി

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി മുസ്ലിംലീഗ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലെ എട്ട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതികൾക്ക് ആലപ്പുഴയിൽ ചേർന്ന ലീഡേഴ്സ് മീറ്റ് അന്തിമരൂപം നൽകി. പഞ്ചായത്ത്-മുനിസിപ്പൽ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള പ്രത്യേക വികസന കാഴ്ചപ്പാടുകൾ തയാറാക്കാനും സമിതികൾക്ക് രൂപം നൽകി. പാർട്ടി സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, എം.എൽ.എമാർ എന്നിവർ അടങ്ങിയ മൂന്നംഗ സമിതിക്കാണ് ഓരോ ജില്ലയുടെയും ചുമതല. നീരീക്ഷകരുടെ സാന്നിധ്യത്തിൽ സെപ്തംബർ ഒന്ന് മുതൽ 15വരെയുള്ള ദിവസങ്ങളിൽ എട്ട് ജില്ലകളിലും പഞ്ചായത്ത്, മുനിസിപ്പൽ തലം വരെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ജില്ലാതല യോഗങ്ങൾ ചേരും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള കർമ്മ പരിപാടികളെ കുറിച്ചും അത്തരം യോഗങ്ങളിൽ രൂപരേഖ തയാറാക്കും.
സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനും മുന്നണി സംവിധാനം കൂടുതൽ ഐക്യപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങൾ യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ വർദ്ധിപ്പിക്കാനുളള പദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്. മലബാറിന് സമാനമായ നിലയിൽ തെക്കൻ കേരളത്തിലും പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തും. എട്ട് ജില്ലകളിൽ നിന്നുള്ള മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർമാരും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരും പോഷക സംഘടനകളുടെ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം വൈകിട്ട് നാലിന് സമാപിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. എം സലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ, അഡ്വ. മുഹമ്മദ് ഷാ, പാറക്കൽ അബ്ദുല്ല എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. നൗഷാദ് ഹുദവി പുതുപ്പറമ്പ്, അബ്ദുൽ കബീർ സി. ചുങ്കത്തറ എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് നന്ദി രേഖപ്പെടുത്തി. എം.എൽ.എമാരായ യു. എ ലത്തീഫ്, എൻ.എ നെല്ലിക്കുന്ന്, ടി. വി ഇബ്രാഹീം, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ, നേതാക്കളായ കെ. ഇ അബ്ദുറഹ്മാൻ, എം. അൻസാറുദ്ദീൻ, വി.കെ.പി ഹമീദലി, സി. ശ്യാംസുന്ദർ, എം. എ സമദ്, എ.എം നസീർ, അഡ്വ. എച്ച്. ബഷീർകുട്ടി, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, കെ.എസ് സിയാദ്, അസീസ് ബഡായി, റഫീഖ് മണിമല, ടി. എം ഹമീദ്, സമദ് മേപ്രത്ത്, നൗഷാദ് യൂനിസ്, സുൽഫിക്കർ സലാം, ബീമപള്ളി റഷീദ്,നിസാർ മുഹമ്മദ് സുൽഫി, അഹമ്മദ്കുട്ടി ഉണ്ണിക്കുളം,അഡ്വ. എം റഹ്മത്തുല്ല,അഡ്വ. എ.എ റസാഖ്,ഹനീഫ മുന്നിയൂർ, സുഹറ മമ്പാട്, അഡ്വ. പി കുൽസു,ഷിബു മീരാൻ, കമാൽ എം. മാക്കിയിൽ, കെ.എം ഇബ്രാഹിം, പി.എ അഹമ്മദ് കബീർ, ആർ.വി അബ്ദുറഹീം, ടി.കെ നവാസ്, എസ്.എൻ പുരം നിസാർ തുടങ്ങിയവർ സംസാരിച്ചു.
kerala
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് പലതരം വാർത്തകൾ വിവിധ കോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിന്റെ പിറകിൽ ആർക്കെങ്കിലും എന്തെങ്കിലും താൽപര്യമുണ്ടോയെന്നറിയില്ല.
തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി ശാഖാ തലങ്ങളിൽ പ്രിയപ്പെട്ട പ്രവർത്തകർ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂ. പ്രിയപ്പെട്ട സഹപ്രവർത്തകർ ഇത്തരം പ്രചാരവേലകളിൽ വഞ്ചിതരാവരുത്. പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെന്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്. – നേതാക്കൾ പറഞ്ഞു.
kerala
കീം പരീക്ഷ റദ്ദാക്കിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്; തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്‌കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
kerala
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായില്ല
രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ നല്‍കി വരുന്ന ചികിത്സകള്‍ തന്നെ തുടരാനാണ് നിര്‍ദേശം. ഇടവിട്ട് നല്‍കിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്ക്ക് നിര്‍ത്തി വയ്ക്കുന്നുണ്ട്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
-
crime3 days ago
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം