Connect with us

kerala

ഇനിയും കൊലക്കത്തി താഴെവെക്കില്ലെന്നോ

സി.ബി.ഐ പ്രതിചേര്‍ത്ത പത്തില്‍ നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത.

Published

on

കേരള മനസാക്ഷിയെ നടുക്കിക്കളഞ്ഞ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസം പകരുന്നതാണെങ്കിലും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ തയാറല്ലെന്ന സി.പി.എമ്മിന്റെ പ്രഖ്യാപനം ആശങ്കാജനകവും ജനാധിപത്യകേരളത്തിന്റെ ഉറക്കം കെടുത്തുന്നതുമാണ്. രണ്ടുചെറുപ്പക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ നടുറോഡില്‍ കു ത്തിമലര്‍ത്തിയ, ഇരുകുടംബങ്ങളെ തോരാ കണ്ണീരിന്റെയും തീരാദുരിതത്തിന്റെയും അറ്റമില്ലാത്ത ആഴങ്ങളിലേക്ക് തള്ളിവിട്ട പാര്‍ട്ടി, കോടതി കുറ്റക്കാരണെന്ന് കണ്ടത്തിയിട്ടും പ്രതികളെ ഒരുമനസാക്ഷിക്കുത്തുമില്ലാതെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകരുടെ നിരപരാധിത്തം തെളിയിക്കാന്‍ പാര്‍ട്ടിമേല്‍ ക്കോടതികളെ സമീപിക്കുമെന്നും നിയമ നടപടികിളുമാ യി മുന്നോട്ടുപോകുമെന്നാണ് കോടതിവിധി വന്നയുടനെ പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്‍ പ്രസ്താവിച്ചിരിക്കുന്നത്. സി.ബി.ഐ പ്രതിചേര്‍ത്ത പത്തില്‍ നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത.

പെരിയ കേസ് സി.പി.എമ്മിന് നിയമപരമായും രാഷ്ട്രീയപരമായും സമ്മാനിച്ചിട്ടുള്ള തിരിച്ചടി ചരിത്രത്തില്‍ തുല്യതയില്ലാത്തത്രയും വ്യാപ്തിയുള്ളതാണ്. ഭരണത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് അന്വേഷണത്തെ നിര്‍ലജ്ജം അട്ടിമറിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ പാര്‍ട്ടി കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതുവഴി അവര്‍ക്കിടയില്‍ സ്വാധീനം നേടുകയും ചെയ്ത കോണ്‍ഗ്രസുകാരായ രണ്ടു ചെറുപ്പക്കാര്‍ പാര്‍ട്ടി ഗ്രാമത്തില്‍ വളര്‍ന്നുവരുന്നു എന്ന ഒരേയൊരു കാരണമാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുള്ള ഘടകം. ഉന്നത നേതൃത്തിന്റെ അറിവോടെയും പിന്തുണയോടെയും ആസൂത്രണം ചെയ്ത പദ്ധതി താഴെതട്ടിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ അന്വേഷണം അവിടെ തന്നെ നില്‍ക്കണമെന്നത് അവരുടെ ആവശ്യമായിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പാര്‍ട്ടി നേതൃത്വത്തിന്റെ താളത്തിനുതുള്ളിയപ്പോള്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന കുടുംബത്തിന്റെ ഏ റ്റവും ന്യായമായ ആവശ്യത്തിന് തടയിടാന്‍ പിണറായി സര്‍ക്കാര്‍ ഇന്നാട്ടിലെ പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്ന് ചിലവിട്ടത് ഒരുകോടിയിലധികം രൂപയാണ്. ഹൈക്കോടതിയില്‍ നിന്ന് കുടുംബം അനുകൂല വിധി സമ്പാദിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആദ്യം ഡിവിഷന്‍ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും വരെ സര്‍ക്കാര്‍ പോയി നോക്കുകയുണ്ടായി. കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകള്‍ കടമെടുത്താല്‍ എന്നിട്ടരിശം തീരാഞ്ഞിട്ടവന്‍ കേസ് ഫയലുകള്‍ സി.ബി.ഐക്കു കൈമാറാതെ സെക്രട്ടറിയേറ്റിനുചുറ്റും ഓടി നടക്കുകയായിരുന്നു. കോടതിയുടെ ഇടപെടലിനൊടുവിലാണ് ഫയലുകള്‍ നല്‍കാന്‍ തയാറായത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ നാലുപേര്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളാണ്. ഇതില്‍ കെ.വി. കുഞ്ഞിരാമന്‍ അടുത്ത സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി പരിഗണനയിലുള്ളയാളാണ്. കെ. മണികണ്ഠന്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിലുമുണ്ട്. വെറുതേവിട്ട വരും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകാരാണ്.

2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടന്നസംഭവത്തില്‍ രാഷ്ട്രീയമായി സി.പി.എമ്മിനുണ്ടായ തിരച്ചടിയുടെ തെളിവാണ് കാസര്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വിജയം. 2024 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞത് പെരിയകൊലപാതകം മറക്കാനും പൊറുക്കാനും തങ്ങള്‍ തയാറല്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട പെരിയ പഞ്ചായത്തിന്റെ ഭരണം നിലവില്‍ യു.ഡി.എഫിന്റെ കൈയ്യിലാണന്നതും ഈ ദാരുണ സംഭവം സി.പി.എ മ്മിന്റെ അടിവേരിളക്കിയതിന്റെ നിദര്‍ശനമാണ്. വിയോജിക്കുന്നവര്‍ക്ക് അരുംകൊലവിധിക്കുന്ന പ്രാകൃത രാഷ്ട്രീയത്തില്‍നിന്നും പിന്മാറാനും ജനാധിപത്യത്തിന്റെ യു ഗത്തിലേക്ക് തിരിച്ചുവരാനുമുള്ള ഈ മുന്നറിയിപ്പുകളെ ഉള്‍ക്കൊണ്ട് ഇനിയെങ്കിലും കൊലക്കത്തി താഴെവെക്കാന്‍ തയാറാവണമെന്നാണ് നീതിന്യായ കോടതിയും ജനങ്ങളുടെ കോടതിയും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണോ അതോ ഇന്ത്യയിലെ മറ്റിടങ്ങളിലെപോലെ ചരിത്രത്തിന്റെ പുറമ്പോക്കില്‍ അഭയം തേടണോ എന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്.

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending