More
ഉഷയെ മാതൃകയാക്കണം: തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ പാടവം അറിയാത്തവരില്ല. അദ്ദേഹം ഉഷാ സ്‌ക്കൂള്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യം നമ്മുടെ സീനിയര്‍ താരങ്ങള്‍ മുഖവിലെക്കെടുക്കണം. പി.ടി ഉഷ എന്ന ഇതിഹാസ താരത്തിന്റെ വേദനയും വിയര്‍പ്പുമാണ് ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. ഇത്തരത്തില്‍ ഒരു സ്‌ക്കൂള്‍ തുടങ്ങിയതിന് ശേഷം സ്‌ക്കൂളിന്റെ വികസനത്തിനായി കഠിന പ്രയത്‌നത്തിലായിരുന്നു ഉഷയും സ്‌ക്കൂളിന്റെ പ്രസിഡണ്ട് അജന ചന്ദ്രനും ട്രഷറര്‍ ശ്രീനിവാസനുമെല്ലാം. സിന്തറ്റിക് ട്രാക്കായതിന് ശേഷവും ഉഷ വിശ്രമിക്കില്ല. സ്‌റ്റേഡിയം വേണം, താമസ സൗകര്യങ്ങള്‍ വേണം. സ്‌ക്കൂളിലേക്ക് നല്ല റോഡ് വേണം. സ്‌ക്കൂളിന് അനുവദിച്ചിരിക്കുന്ന 35 ഏക്കര്‍ സ്ഥലത്ത് ഫെന്‍സിംഗ് വേണം-ഈ കാര്യങ്ങളെല്ലാം സ്‌ക്കൂളിന്റെ ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും സംസ്ഥാന കായികമന്ത്രി ഏ.സി മൊയ്തിനും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇവിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് വില വരുന്നത്. ഉഷയെ എല്ലാ സീനിയര്‍ കായിക താരങ്ങളും മാതൃകയാക്കണമെന്നാണ് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. ഉഷയുടെ സമര്‍പ്പണവും കായിക താല്‍പ്പര്യങ്ങളും
കായിക ചിന്തകളുമെല്ലാം എന്ത് കൊണ്ട് മറ്റുളളവര്‍ മാതൃകയാക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രസക്തമാണ് ഈ ചോദ്യം..? ഉഷയുടെ സമകാലികരായ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്…? മഷിയിട്ട് നോക്കിയാല്‍ പോലും കാണുന്നില്ല. ഉഷ ട്രാക്ക് വാണ സമയത്ത് കേരളമായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ നക്ഷത്ര ശോഭ. ആ ശോഭക്ക് കാരണക്കാരായവരില്‍ ആരെയും ഇന്നലെ ഉഷക്കൊപ്പം കണ്ടില്ല. ഉഷയുടെ കണ്ണുര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ ചില സതീര്‍ത്ഥ്യരും ആദ്യ കോച്ച് ഒ.എം നമ്പ്യാരും ഒഴികെ ആരെയും കണ്ടില്ല. ഖേലോ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ കായിക വികസനത്തിനായി എല്ലാ സഹായവും ഭരണകൂടം വാഗ്ദാനം ചെയ്യുമ്പോള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതിലാണ് ഉഷയുടെ മിടുക്കും മികവും. തന്റെ സ്‌ക്കൂളിനായി ഉഷ മുട്ടാത്ത വാതിലുകളില്ല. അറിയുന്നവരോടെല്ലാം സഹായം തേടുന്നു. സ്‌ക്കൂളിലെ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ ട്രാക്ക് വാണ ഒരു താരം ഇങ്ങനെ എല്ലാവര്‍ക്ക് മുന്നിലും കൈ നീട്ടേണ്ട കാര്യമില്ല. പക്ഷേ കരയുന്ന കുട്ടിക്ക് മാത്രമേ പാലുള്ളു എന്ന സ്ഥിതിയുള്ള നാട്ടില്‍ ഉഷയുടെ കഠിന യത്‌നത്തില്‍ പിറവിയെടുത്ത സിന്തറ്റിക് ട്രാക്ക് എല്ലാവരും ഒന്ന് കാണേണ്ടതാണ്. കിനാലൂരിലെ അതിസുന്ദരമായ കാഴ്ച്ചയാണത്. ശരിക്കും അക്ഷീണ പ്രയത്‌നത്തിന്റെ വിലയുള്ള പ്രതിഫലം.
kerala
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.
ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ മുൻപിൽ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്. പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.
india
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്

ചെന്നൈ: ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.
kerala
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്