Connect with us

News

പണി മുടക്കി ചാറ്റ് ജിപിടി

സേവനം പൂര്‍ണമായി നിശ്ചലമായി ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്

Published

on

ലോകത്തൊട്ടാകെ പണി മുടക്കിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. ബാഡ്‌ഗേറ്റ് വേ എന്നാണ് ചാറ്റ് ജിപിട്ടിയില്‍ പ്രവേശിക്കുമ്പോള്‍ ദൃശ്യമാകുന്നത്. ഇതോടെ സേവനം പൂര്‍ണമായി നിശ്ചലമായി ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.

അതേസമയം ചാറ്റ് ബോട്ട് നിശ്ചലമായതില്‍ ഓപ്പണ്‍ എഐയോ ചാറ്റ് ജിപിടി അധികൃതരോ വീശദീകരണത്തിന് തയാറായിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഓപ്പണ്‍ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനിയാണ് തകരാറിനെ പറ്റിയും സംഭവത്തില്‍ അന്വേഷണം നടതത്തുകയണെല്ലും അതിന്റെ സ്റ്റാറ്റസ് പേജില്‍ അറിയിച്ചത്. നാല് മണി മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട വെബ്‌സൈറ്റ് ആറ് മണിയോടെ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.

ചില ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ് ജിപിടി നിശ്ചലമായതോടെ സമൂഹമാധ്യമമായ എക്‌സില്‍ കൂട്ട പരാതികളാണ് എത്തിയത്. പരാതികളേക്കാള്‍ കൂടുതല്‍ ട്രോളുകളാണ് എക്‌സില്‍ എത്തിയത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

Published

on

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്‍ താന്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.

അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്‍ജിന് നല്‍കിയതിന്റെ രേഖകള്‍ ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു.

അതേസമയം അവസരമുണ്ടായാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.

Continue Reading

india

മിന്നല്‍ പ്രളയം; ഹിമാചല്‍ പ്രദേശില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

എന്‍ ഡി ആര്‍ എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കുളുവില്‍ നിന്ന് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്‍ ഡി ആര്‍ എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.

അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് ഗുജറാത്ത്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടമാണഅ ഉണ്ടായത്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

india

വിമാനാപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ സാറ്റ്സിലെ (എഐഎസ്എടിഎസ്) നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ.

Published

on

ഗുരുഗ്രാമിലെ ഒരു ഓഫീസ് പാര്‍ട്ടിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സാറ്റ്സിലെ (എഐഎസ്എടിഎസ്) നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ.

2025 ജൂണ്‍ 12-ന് എയര്‍ ഇന്ത്യ വിമാനം AI171 തകര്‍ന്ന് 259 പേര്‍ മരിക്കുകയും രാജ്യത്തെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

AISATS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയയും മറ്റ് സ്റ്റാഫ് അംഗങ്ങളും ഉച്ചത്തിലുള്ള സംഗീതത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തത്തിന് തൊട്ടുപിന്നാലെ നടന്ന ആഘോഷത്തിന്റെ സമയം-ബധിരവും ആഴത്തിലുള്ള നിര്‍വികാരവുമാണെന്ന് പരക്കെ അപലപിക്കപ്പെട്ടു.

ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം AI171, ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ ഇടിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കുടുംബങ്ങള്‍ കാത്തിരിക്കുമ്പോള്‍, സഹാനുഭൂതി കുറവാണെന്ന് വീഡിയോ നിശിതമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയിലെ നിരവധി ഉപയോക്താക്കള്‍ വിവേകശൂന്യതയ്ക്കും മോശം വിധിക്കും കമ്പനിയെ കുറ്റപ്പെടുത്തി.

പ്രതികരണമായി, AISATS ഒരു പ്രസ്താവന ഇറക്കി, ‘AISATS-ല്‍, AI171 ന്റെ ദാരുണമായ നഷ്ടം ബാധിച്ച കുടുംബങ്ങളോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു, അടുത്തിടെയുള്ള ഒരു ആന്തരിക വീഡിയോയില്‍ പ്രതിഫലിച്ച വിധിന്യായത്തിലെ വീഴ്ചയില്‍ ഖേദിക്കുന്നു. പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല, കൂടാതെ ഉത്തരവാദിത്തമുള്ളവര്‍ക്കെതിരെ ഉറച്ച അച്ചടക്കനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’

പാര്‍ട്ടി എപ്പോഴാണ് നടന്നതെന്ന് AISATS വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇവന്റ് സംഘടിപ്പിക്കുന്നതില്‍ നേരിട്ട് പങ്കെടുത്തതിന് നാല് മുതിര്‍ന്ന സ്റ്റാഫ് അംഗങ്ങളെ പിരിച്ചുവിട്ടതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെയും എയര്‍പോര്‍ട്ട് സേവനങ്ങളില്‍ ആഗോള തലത്തിലുള്ള സിംഗപ്പൂര്‍ ആസ്ഥാനമായുള്ള SATS ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് AISATS.

അതിന്റെ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി ഊന്നിപ്പറഞ്ഞു, എന്നാല്‍ ഒരു ദേശീയ ദുരന്തത്തിനിടയില്‍ അതിന്റെ പൊതു പ്രതിച്ഛായയ്ക്ക് ഉണ്ടായ കേടുപാടുകള്‍ ഇതിനകം തന്നെ കാര്യമായ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

Continue Reading

Trending