Culture
ബലാത്സംഗക്കേസ് അന്വേഷിച്ച മലയാളി സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ദേര മേധാവി റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുഴുവന്‍ പിന്തുണയും നല്‍കിയെന്ന് സി.ബി.ഐ. ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു. നിയമപ്രകാരം മുന്നോട്ടു പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. രണ്ട് സാധ്വികള്‍ ജഡ്ജിക്ക് മുമ്പില്‍ നല്‍കിയ പ്രസ്താവന വായിച്ചു. പഞ്ചാബ്, ഹരിയാനയില്‍ നിന്നുള്ള എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയില്ല. ഈ എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കേസ് ചര്‍ച്ച ചെയ്യാനായി അന്നത്തെ സി.ബി.ഐ മേധാവി വിജയ് ശങ്കറിനെ അദ്ദേഹം വിളിച്ചുവരുത്തി. ഇരയുടെ മൊഴി കണ്ട ശേഷമാണ് സിങ് ഞങ്ങളെ പിന്തുണച്ചത്’ നാരായണന്‍ വ്യക്തമാക്കി. കേസ് ഒഴിവാക്കാന്‍ എം.പിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ മേധാവിയായിരുന്ന വിജയ് ശങ്കറാണ് തങ്ങള്‍ക്കൊപ്പം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍ക്കോട് സ്വദേശിയാണ് നാരായണന്‍. 2002ല്‍ ലഭിച്ച പരാതിയില്‍ 2007ലാണ് അന്വേഷണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1992നും 2002നും ഇടയില്‍ ലൈംഗിക പീഡനങ്ങള്‍ കാരണം ഇരുനൂറിലധികം വിശ്വാസിനികള്‍ ആശ്രമം വിട്ടു പോയതായും അദ്ദേഹം പറയുന്നു. ഗുര്‍മീതിനെതിരെ ലഭിച്ചത് അജ്ഞാത പരാതിയായിരുന്നതിനാല്‍ ഇരകളെ കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പത്തു പേരെ കണ്ടെത്താനായി. അവരെല്ലാം വിവാഹിതരായിരുന്നു. അതു കൊണ്ടു തന്നെ ആരും പരാതി നല്‍കാന്‍ മുന്നോട്ടുവന്നില്ല. അംബാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ട് ഇരകളെ മാത്രമാണ് തങ്ങള്‍ക്ക് കൂടെ നിര്‍ത്താനായത്- അദ്ദേഹം ഓര്‍ക്കുന്നു.
സിര്‍സയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തേക്ക് കയറുന്നത് കഠിനമായ ജോലിയായിരുന്നു. ഗുര്‍മിതിന്റെ ഗുണ്ടകള്‍ നിരവധി തവണ സി.ബി.ഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തില്‍ മധ്യകാല യുഗത്തിലെ രാജാക്കന്മാരെപ്പോലെയാണ് ഗുര്‍മീത് കഴിഞ്ഞിരുന്നത്. ചുറ്റും സാധ്വികള്‍ (സന്യാസിനി) എന്നറിയപ്പെടുന്ന സുന്ദരികളായ സ്ത്രീകളുണ്ടായിരുന്നു. എല്ലാ രാത്രിയും പത്തു മണിക്ക് ഒരു സാധ്വിയെ കിടപ്പുമുറിയിലേക്ക് പറഞ്ഞയക്കാന്‍ സന്യാസിനിമാരിലെ മേധാവിക്ക് ‘ഗുരു’ നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ ഗര്‍ഭനിരോധിത ഉറകളുടെയും ഗുളികകളുടെയും ശേഖരം തന്നെയുണ്ടായിരുന്നു. അയാള്‍ കിറുക്കനും വന്യമൃഗവുമായിരുന്നു’ – അദ്ദേഹം പറഞ്ഞു.
‘ദേരയിലെ പ്രധാനപ്പെട്ട വളണ്ടിയറായിരുന്നു രഞ്ജിത് സിങ്. അയാളുടെ സഹോദരിയെ ഗുര്‍മീത് മാനഭംഗപ്പെടുത്തിയതോടെ രണ്ടു പേരും സിര്‍സ വിട്ടു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അജ്ഞാത കത്തെത്തുന്നത്.
രഞ്ജിത് സിങാണ് ഇതിനു പിന്നില്‍ എന്ന് കരുതി അദ്ദേഹത്തെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു റാം റഹിം. അദ്ദേഹത്തെ കൊല്ലാന്‍ ഉപയോഗിച്ച പിസ്റ്റള്‍ ദേരയിലെ മാനേജരുടേതായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പിന്നില്‍ ഗുര്‍മീത് ആണ് എന്നെനിക്കുറപ്പാണ്’ – 2009ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നാരായണന്‍ വ്യക്തമാക്കി.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി