Culture
ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും ഉടമകള്‍ക്ക് ആന്യുറ്റി ആയി നല്‍കുക. തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ബല്‍റാം മുന്നോട്ട് വെക്കുന്നത്.
ഗെയില്‍ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്‍മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്‍മെന്റ് തന്നെ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണെന്ന് വി.ടി ബല്‍റാം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്
‘ആശങ്കള്‍ അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ നല്‍കാനും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉള്‍പ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ കടന്നുവരണം’
പാലക്കല്‍പീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.
ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്‍ത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം
ഗെയ്ല്‍ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്‍മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്‍മെന്റ് തന്നെ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്നു.
1) ഗെയ്ല്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ വീതിയിലെ സ്ഥലം ഇനി ഏതായാലും കാര്യമായ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ വില്‍ക്കാനോ ഉടമകള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല. ഭൂമി തുണ്ടുതുണ്ടായി മാറിക്കഴിഞ്ഞിരിക്കുന്ന, അങ്ങേയറ്റം ജനസാന്ദ്രമായ കേരളം പോലുള്ള ഒരു നാട്ടില്‍ ഇത് ചെറുകിട ഭൂവുടമകള്‍ക്ക് അങ്ങേയറ്റം ദോഷകരമാണ്. ആയതിനാല്‍ സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും ഉടമകള്‍ക്ക് ആന്യുറ്റി ആയി നല്‍കുക. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ഇതൊരു ഉപജീവനമാര്‍ഗ്ഗമായി മാറും.
2) സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നും ശക്തമാണ്. മുന്‍കാലത്ത് സിപിഎമ്മിന്റെ അടക്കം നേതാക്കള്‍ ഗെയ്ല്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് പ്രചരിപ്പിച്ച് പൊലിപ്പിച്ച ‘വാതക ബോംബ്’ എന്നൊക്കെയുള്ള ഭീഷണികള്‍ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും പ്രബലമാണ്. ഭരണം മാറുന്നതിനനുസരിച്ച് ഒറ്റയടിക്ക് നിലപാട് മാറ്റേണ്ട അവസ്ഥ സാധാരണ ജനങ്ങള്‍ക്കില്ലല്ലോ! ആയതിനാല്‍ അത്തരം ആശങ്കള്‍ അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ നല്‍കാനും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉള്‍പ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ കടന്നുവരണം.
3) പാലക്കല്‍പീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.
ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്‍ത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്