Connect with us

More

ഹബീബ് മുഹമ്മദ് അബിയായ കഥ

Published

on

 

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

മിമിക്രിയുമായി നാടുനീളെയുള്ള വേദികള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന കാലത്താണ് ഹബീബ് മുഹമ്മദ് എന്ന അബിയുടെ യഥാര്‍ഥ പേരിന് മാറ്റം വന്നത്. കാവുങ്കര തടത്തിക്കുടിയില്‍ ഹബീബ് മുഹമ്മദ് എങ്ങനെ അബിയായി എന്ന കഥ അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. പള്ളിപെരുന്നാളുകളും ഉത്സവങ്ങളുമായിരുന്നു അക്കാലത്തെ പ്രധാന മിമിക്രി വേദികള്‍. പ്രസിദ്ധനല്ലാത്ത കാലത്ത് തന്റെ ഹബീബ് മുഹമ്മദ് എന്ന പേര് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലത്രേ. ഇതിനിടെ ഒരു ഉത്സവ പറമ്പില്‍ മിമിക്രി അവതരിപ്പിക്കാനെത്തിയപ്പോള്‍ സംഘാടകരിലൊരാള്‍ തന്റെ പേര് അബിയെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അനൗണ്‍സ് ചെയ്തയാള്‍ക്ക് തെറ്റിയതാണോ, അതോ ആരെങ്കിലും തെറ്റിധരിപ്പിച്ചതാണോ എന്നു വ്യക്തമല്ലെങ്കിലും പിന്നീട് ഹബീബ് മുഹമ്മദ് അബിയായി. മിമിക്രി വേദികളിലും സിനിമയിലും അബിയെന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. അതോടെ ഹബീബ് മുഹമ്മദ് എന്ന പേര് ആരും ഓര്‍ക്കാതെയായി. ബന്ധുക്കളില്‍ ചിലര്‍ യഥാര്‍ഥ പേര് ഓര്‍ക്കാറുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും യഥാര്‍ഥ പേര് അറിയില്ലായിരുന്നു. അബിയെന്ന പേരിനെ താനും പിന്നീട് ഇഷ്ടപ്പെടുകയായിരുന്നുവെന്ന് അബി പിന്നീട് വെളിപ്പെടുത്തി.
മൂവാറ്റുപുഴയിലെ അമിതാഭ് ബച്ചനായിരുന്നു അബിയെന്ന മിമിക്രി കലാകാരന്‍. ചെറുപ്പത്തില്‍ അനുകരണത്തോട് ഇഷ്ടം തോന്നിയ കാലം മുതല്‍ അമിതാഭ് ബച്ചനെയും മമ്മൂട്ടിയെയുമായിരുന്നു അബിക്ക് ഇഷ്ടം. പിന്നെ സ്വന്തം മാസ്റ്റര്‍പീസായ ആമിനത്താത്തയും. മുംബൈയില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സിന് ചേരാന്‍ പോയപ്പോഴാണ് അബി മിമിക്രിയിലെ സാധ്യതകളും ജനകീയതയും മനസിലാക്കിയത്. ഇവിടെ നിന്നായിരുന്നു ബച്ചനെ അനുകരിച്ച് തുടക്കം. കനത്തിലുള്ള ശബ്ദം മാത്രമല്ല, ഉയരവും അമിതാഭ് ബച്ചനെ അവതരിപ്പിക്കാന്‍ അബിക്ക് കൂട്ടായി. അബിയുടെ ബച്ചന്‍ അവതരണം കാണാനായി മാത്രം ആളുകള്‍ തടിച്ചു കൂടി. കലാഭവനില്‍ എത്തുന്നതിനു മുമ്പേ അബിയുടെ ബച്ചന്‍ നാട്ടില്‍ ഹിറ്റായി. കലാഭവനില്‍ എത്തിയതോടെ ബച്ചന് കുറച്ചു പ്രൊഫഷണല്‍ സ്‌റ്റൈല്‍ കൈവന്നു. മമ്മൂട്ടിയുടെ ശബ്ദാനുകരവും ആമിനത്താത്തയും മിനുക്കിയെടുത്തു. മോഹന്‍ലാലും അബിയുടെ അനുകരണ കലയില്‍ ഇഷ്ട താരങ്ങളിലൊരാളായി. തിളങ്ങുന്ന കുപ്പായവും വായില്‍ ചുവന്നു കറുത്ത മുറുക്കാനുമായി അബിയുടെ ആമിനത്താത്ത വേദികളെ കീഴടക്കി. തന്റെ വല്യുമ്മയെ അനുകരിച്ചായിരുന്നു അബി ആമിനത്താതയെ രംഗത്തെത്തിച്ചത്. ശുദ്ധമായ നര്‍മ്മം പറയുന്നു നിഷ്‌ക്കളങ്കയായ കഥാപാത്രമായിരുന്നു അത്. പ്രേക്ഷകരെ നിമിഷ നേരം കൊണ്ട് കൈയിലെടുക്കാനാവുമെന്നത് തന്നെയായിരുന്നു അബിയുടെ കഴിവ്. ശബ്ദാനുകരണത്തില്‍ ഒതുങ്ങുന്നതല്ലായിരുന്നു അബിയുടെ അവതരണം. ബച്ചനും മമ്മൂട്ടിയുമെല്ലാം അബിയുടെ അവതരണത്തില്‍ പുതു ജീവന്‍ വച്ചു. വ്യത്യസ്തമായ അവതരണ ശൈലി അബിയെ വ്യത്യസ്തനാക്കി. ബച്ചനെ മുന്നില്‍ നിര്‍ത്തി ബച്ചന്റെ ശബ്ദം അനുകരിക്കാന്‍ അബിക്കായി. ബച്ചന്റെ ഹിന്ദി പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കാനുള്ള അവസരവും അബിയെ തേടിയെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

kerala

തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കണം; കമീഷന് പരാതി നൽകി വി.ഡി സതീശൻ

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

Published

on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി.

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി.

ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

Trending