Connect with us

More

ഹബീബ് മുഹമ്മദ് അബിയായ കഥ

Published

on

 

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

മിമിക്രിയുമായി നാടുനീളെയുള്ള വേദികള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന കാലത്താണ് ഹബീബ് മുഹമ്മദ് എന്ന അബിയുടെ യഥാര്‍ഥ പേരിന് മാറ്റം വന്നത്. കാവുങ്കര തടത്തിക്കുടിയില്‍ ഹബീബ് മുഹമ്മദ് എങ്ങനെ അബിയായി എന്ന കഥ അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. പള്ളിപെരുന്നാളുകളും ഉത്സവങ്ങളുമായിരുന്നു അക്കാലത്തെ പ്രധാന മിമിക്രി വേദികള്‍. പ്രസിദ്ധനല്ലാത്ത കാലത്ത് തന്റെ ഹബീബ് മുഹമ്മദ് എന്ന പേര് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലത്രേ. ഇതിനിടെ ഒരു ഉത്സവ പറമ്പില്‍ മിമിക്രി അവതരിപ്പിക്കാനെത്തിയപ്പോള്‍ സംഘാടകരിലൊരാള്‍ തന്റെ പേര് അബിയെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അനൗണ്‍സ് ചെയ്തയാള്‍ക്ക് തെറ്റിയതാണോ, അതോ ആരെങ്കിലും തെറ്റിധരിപ്പിച്ചതാണോ എന്നു വ്യക്തമല്ലെങ്കിലും പിന്നീട് ഹബീബ് മുഹമ്മദ് അബിയായി. മിമിക്രി വേദികളിലും സിനിമയിലും അബിയെന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. അതോടെ ഹബീബ് മുഹമ്മദ് എന്ന പേര് ആരും ഓര്‍ക്കാതെയായി. ബന്ധുക്കളില്‍ ചിലര്‍ യഥാര്‍ഥ പേര് ഓര്‍ക്കാറുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും യഥാര്‍ഥ പേര് അറിയില്ലായിരുന്നു. അബിയെന്ന പേരിനെ താനും പിന്നീട് ഇഷ്ടപ്പെടുകയായിരുന്നുവെന്ന് അബി പിന്നീട് വെളിപ്പെടുത്തി.
മൂവാറ്റുപുഴയിലെ അമിതാഭ് ബച്ചനായിരുന്നു അബിയെന്ന മിമിക്രി കലാകാരന്‍. ചെറുപ്പത്തില്‍ അനുകരണത്തോട് ഇഷ്ടം തോന്നിയ കാലം മുതല്‍ അമിതാഭ് ബച്ചനെയും മമ്മൂട്ടിയെയുമായിരുന്നു അബിക്ക് ഇഷ്ടം. പിന്നെ സ്വന്തം മാസ്റ്റര്‍പീസായ ആമിനത്താത്തയും. മുംബൈയില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സിന് ചേരാന്‍ പോയപ്പോഴാണ് അബി മിമിക്രിയിലെ സാധ്യതകളും ജനകീയതയും മനസിലാക്കിയത്. ഇവിടെ നിന്നായിരുന്നു ബച്ചനെ അനുകരിച്ച് തുടക്കം. കനത്തിലുള്ള ശബ്ദം മാത്രമല്ല, ഉയരവും അമിതാഭ് ബച്ചനെ അവതരിപ്പിക്കാന്‍ അബിക്ക് കൂട്ടായി. അബിയുടെ ബച്ചന്‍ അവതരണം കാണാനായി മാത്രം ആളുകള്‍ തടിച്ചു കൂടി. കലാഭവനില്‍ എത്തുന്നതിനു മുമ്പേ അബിയുടെ ബച്ചന്‍ നാട്ടില്‍ ഹിറ്റായി. കലാഭവനില്‍ എത്തിയതോടെ ബച്ചന് കുറച്ചു പ്രൊഫഷണല്‍ സ്‌റ്റൈല്‍ കൈവന്നു. മമ്മൂട്ടിയുടെ ശബ്ദാനുകരവും ആമിനത്താത്തയും മിനുക്കിയെടുത്തു. മോഹന്‍ലാലും അബിയുടെ അനുകരണ കലയില്‍ ഇഷ്ട താരങ്ങളിലൊരാളായി. തിളങ്ങുന്ന കുപ്പായവും വായില്‍ ചുവന്നു കറുത്ത മുറുക്കാനുമായി അബിയുടെ ആമിനത്താത്ത വേദികളെ കീഴടക്കി. തന്റെ വല്യുമ്മയെ അനുകരിച്ചായിരുന്നു അബി ആമിനത്താതയെ രംഗത്തെത്തിച്ചത്. ശുദ്ധമായ നര്‍മ്മം പറയുന്നു നിഷ്‌ക്കളങ്കയായ കഥാപാത്രമായിരുന്നു അത്. പ്രേക്ഷകരെ നിമിഷ നേരം കൊണ്ട് കൈയിലെടുക്കാനാവുമെന്നത് തന്നെയായിരുന്നു അബിയുടെ കഴിവ്. ശബ്ദാനുകരണത്തില്‍ ഒതുങ്ങുന്നതല്ലായിരുന്നു അബിയുടെ അവതരണം. ബച്ചനും മമ്മൂട്ടിയുമെല്ലാം അബിയുടെ അവതരണത്തില്‍ പുതു ജീവന്‍ വച്ചു. വ്യത്യസ്തമായ അവതരണ ശൈലി അബിയെ വ്യത്യസ്തനാക്കി. ബച്ചനെ മുന്നില്‍ നിര്‍ത്തി ബച്ചന്റെ ശബ്ദം അനുകരിക്കാന്‍ അബിക്കായി. ബച്ചന്റെ ഹിന്ദി പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കാനുള്ള അവസരവും അബിയെ തേടിയെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending