Connect with us

More

കടല്‍വിമാനമിറക്കി മോദി; ജയം തറപ്പിച്ചു പറഞ്ഞ് രാഹുല്‍

Published

on

അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോര്‍മുഖത്ത് വജ്രായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രചരിത്രത്തില്‍ ആദ്യമായി സബര്‍മതി നദിയില്‍ കടല്‍വിമാനമിറക്കിയാണ് മോദി പ്രചാരണത്തിന് കൊഴുപ്പേകിയത്. ഇത്തവണ ബി.ജെ.പിയെ കെട്ടുകെട്ടിക്കണമെന്നായിരുന്നു രാഹുലിന്റെ ആഹ്വാനം. ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം സംസ്ഥാനത്തെ 93 മണ്ഡലങ്ങള്‍ നാളെ ബൂത്തിലെത്തും.
ക്ഷേത്രം മുതല്‍ പാകിസ്താന്‍ വരെ ചര്‍ച്ചയായ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ഗുജറാത്തില്‍ തിരശ്ശീല വീഴുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മോദിയും രാഹുലും തന്നെയായിരുന്നു ഇരുപക്ഷത്തെയും പ്രധാന പ്രചാരകര്‍. അവസാന ദിനമായ ഇന്നലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുല്‍ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ മോദി ബനസ്‌കന്ദയിലെ അംബാജി ക്ഷേത്രത്തിലാണെത്തിയത്.
തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. ഏകശക്തിയായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പി എന്താണ് ചെയ്തത്? സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരുണ്ടോ? ഗുജറാത്തില്‍ തൊഴിലുണ്ടോ? ചെറുകിട-ഇടത്തരം സംരഭകരാണ് തൊഴില്‍ദാതാക്കള്‍. അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല- രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകളും കോളജുകളും സ്വകാര്യവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി അഴിമതിയെ കുറിച്ചും കര്‍ഷക വിളകളുടെ താങ്ങുവിലയെ കുറിച്ചും സംസാരിക്കുന്നില്ല. ഗുജറാത്തില്‍ ജയിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്. ഗുജറാത്തി്‌ന്റെ സന്തുലിതമായ വികസനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുക്തിരഹിതമായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ തകര്‍ത്തത്. നാലഞ്ചു കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് അതിന്റെ നേട്ടം. സംസ്ഥാനത്ത് ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കുന്ന സര്‍ക്കാറാകില്ല തങ്ങളുടേത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ക്ഷേത്ര സന്ദര്‍ശനത്തെ വിവാദമാക്കുന്ന മോദിക്ക്, ഗുജറാത്തില്‍ മാത്രമാണ് താന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് എന്നത് ബി.ജെ.പി മാത്രം പറയുന്നാതാണെന്ന് രാഹുല്‍ മറുപടി നല്‍കി. നേരത്തെ താന്‍ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അത് ഉത്തരാഖണ്ഡിലല്ലേ. ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴൊക്കെ ഗുജറാത്തികളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ക്ഷേത്രം സന്ദര്‍ശിക്കുന്നത് തെറ്റാണോ?- അദ്ദേഹം ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറിച്ച് മോദി പറഞ്ഞ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവില്‍ നിന്നു ഭിന്നമായി, അവസാന ദിനം നരേന്ദ്രമോദി പ്രചാരണത്തില്‍ ഒന്നും സംസാരിച്ചില്ല. ഗുജറാത്തിന്റെയും ഇന്ത്യയുടെയും ക്ഷേമത്തിനായി മാറ്റിവെച്ചതാണ് തന്റെ ജീവിതമെന്നും സംസ്ഥാനത്ത് ബി.ജെ.പിക്കായി വോട്ടു ചെയ്യണമെന്നും ട്വിറ്റില്‍ മോദി ആവശ്യപ്പെട്ടു. ഏറെ വൈകാരികമായിരുന്നു സാമൂഹിക മാധ്യമത്തിലെ പ്രധാനമന്ത്രിയുടെ കുറിപ്പ്. മൂന്നര ദശാബ്ദമായി ഗുജറാത്തിലുടനീളം സന്ദര്‍ശിച്ച് ജനങ്ങളുടെ അനുഗ്രഹം താന്‍ വാങ്ങിയിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തെ പൊതു ജീവിതത്തില്‍ ഗുജറാത്തികള്‍ തനിക്കു നല്‍കിയ വാത്സല്യം നിസ്സീമമാണ്. ഓരോ ബൂത്തിലും ബി.ജെ.പിയെ വിജയിപ്പിക്കണമെന്നും താന്‍ ആവശ്യപ്പെടുന്നു- മോദി കുറിച്ചു.
അതേസമയം, കലാശക്കൊട്ടിന് വേറിട്ട മുഖം നല്‍കിയ മോദി സബര്‍മതി നദിയില്‍നിന്ന് മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ ജലവിമാനത്തില്‍ യാത്ര ചെയ്തു. നേരത്തെ, ബി.ജെ.പിയും കോണ്‍ഗ്രസും അഹമ്മദാബാദ് നഗരത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന റാലിക്ക് കോര്‍പറേഷന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആർക്കും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ’; വി.ഡി സതീശൻ

ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു

Published

on

ഇ.പി.ജയരാജനെ തൊടാൻ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല. ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.ഐ.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.ഐഎമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.ഐ.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.ഐ.എമ്മിൻ്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി. പി.ഐ.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.

സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.ഐ.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

Trending