Connect with us

More

കടല്‍വിമാനമിറക്കി മോദി; ജയം തറപ്പിച്ചു പറഞ്ഞ് രാഹുല്‍

Published

on

അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോര്‍മുഖത്ത് വജ്രായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രചരിത്രത്തില്‍ ആദ്യമായി സബര്‍മതി നദിയില്‍ കടല്‍വിമാനമിറക്കിയാണ് മോദി പ്രചാരണത്തിന് കൊഴുപ്പേകിയത്. ഇത്തവണ ബി.ജെ.പിയെ കെട്ടുകെട്ടിക്കണമെന്നായിരുന്നു രാഹുലിന്റെ ആഹ്വാനം. ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം സംസ്ഥാനത്തെ 93 മണ്ഡലങ്ങള്‍ നാളെ ബൂത്തിലെത്തും.
ക്ഷേത്രം മുതല്‍ പാകിസ്താന്‍ വരെ ചര്‍ച്ചയായ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ഗുജറാത്തില്‍ തിരശ്ശീല വീഴുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മോദിയും രാഹുലും തന്നെയായിരുന്നു ഇരുപക്ഷത്തെയും പ്രധാന പ്രചാരകര്‍. അവസാന ദിനമായ ഇന്നലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുല്‍ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ മോദി ബനസ്‌കന്ദയിലെ അംബാജി ക്ഷേത്രത്തിലാണെത്തിയത്.
തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. ഏകശക്തിയായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പി എന്താണ് ചെയ്തത്? സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരുണ്ടോ? ഗുജറാത്തില്‍ തൊഴിലുണ്ടോ? ചെറുകിട-ഇടത്തരം സംരഭകരാണ് തൊഴില്‍ദാതാക്കള്‍. അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല- രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകളും കോളജുകളും സ്വകാര്യവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി അഴിമതിയെ കുറിച്ചും കര്‍ഷക വിളകളുടെ താങ്ങുവിലയെ കുറിച്ചും സംസാരിക്കുന്നില്ല. ഗുജറാത്തില്‍ ജയിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്. ഗുജറാത്തി്‌ന്റെ സന്തുലിതമായ വികസനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുക്തിരഹിതമായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ തകര്‍ത്തത്. നാലഞ്ചു കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് അതിന്റെ നേട്ടം. സംസ്ഥാനത്ത് ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കുന്ന സര്‍ക്കാറാകില്ല തങ്ങളുടേത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ക്ഷേത്ര സന്ദര്‍ശനത്തെ വിവാദമാക്കുന്ന മോദിക്ക്, ഗുജറാത്തില്‍ മാത്രമാണ് താന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് എന്നത് ബി.ജെ.പി മാത്രം പറയുന്നാതാണെന്ന് രാഹുല്‍ മറുപടി നല്‍കി. നേരത്തെ താന്‍ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അത് ഉത്തരാഖണ്ഡിലല്ലേ. ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴൊക്കെ ഗുജറാത്തികളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ക്ഷേത്രം സന്ദര്‍ശിക്കുന്നത് തെറ്റാണോ?- അദ്ദേഹം ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറിച്ച് മോദി പറഞ്ഞ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവില്‍ നിന്നു ഭിന്നമായി, അവസാന ദിനം നരേന്ദ്രമോദി പ്രചാരണത്തില്‍ ഒന്നും സംസാരിച്ചില്ല. ഗുജറാത്തിന്റെയും ഇന്ത്യയുടെയും ക്ഷേമത്തിനായി മാറ്റിവെച്ചതാണ് തന്റെ ജീവിതമെന്നും സംസ്ഥാനത്ത് ബി.ജെ.പിക്കായി വോട്ടു ചെയ്യണമെന്നും ട്വിറ്റില്‍ മോദി ആവശ്യപ്പെട്ടു. ഏറെ വൈകാരികമായിരുന്നു സാമൂഹിക മാധ്യമത്തിലെ പ്രധാനമന്ത്രിയുടെ കുറിപ്പ്. മൂന്നര ദശാബ്ദമായി ഗുജറാത്തിലുടനീളം സന്ദര്‍ശിച്ച് ജനങ്ങളുടെ അനുഗ്രഹം താന്‍ വാങ്ങിയിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തെ പൊതു ജീവിതത്തില്‍ ഗുജറാത്തികള്‍ തനിക്കു നല്‍കിയ വാത്സല്യം നിസ്സീമമാണ്. ഓരോ ബൂത്തിലും ബി.ജെ.പിയെ വിജയിപ്പിക്കണമെന്നും താന്‍ ആവശ്യപ്പെടുന്നു- മോദി കുറിച്ചു.
അതേസമയം, കലാശക്കൊട്ടിന് വേറിട്ട മുഖം നല്‍കിയ മോദി സബര്‍മതി നദിയില്‍നിന്ന് മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ ജലവിമാനത്തില്‍ യാത്ര ചെയ്തു. നേരത്തെ, ബി.ജെ.പിയും കോണ്‍ഗ്രസും അഹമ്മദാബാദ് നഗരത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന റാലിക്ക് കോര്‍പറേഷന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending